Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഹമാസ് രാക്ഷസന്മാരുടെ കരാര്‍ കടലില്‍ തള്ളി നെതന്യാഹു;ബന്ദികളെ വെച്ച് വിലപേശണ്ട ഭീകരരുടെ ഒരു കളിയും ഇവിടെ ചെലവാകില്ലെന്ന് ഐഡിഎഫ്,ഇറാന്റെ പിന്തുണയോടെ ഉഡായിപ്പ് കരാറുമായ് വന്ന ഹമാസിനെ പൊളിച്ചടുക്കി,ബന്ദിമോചനത്തിനായി ഇസ്രായേലില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നെതന്യാഹു കരാര്‍ തള്ളിയത്,പലസ്തീന്‍ പ്രദേശങ്ങള്‍ക്ക് മുകളിലുള്ള ജൂതരാഷ്ട്രത്തിന്റെ നിയന്ത്രണം തുടരുമെന്ന ഭയത്തില്‍ ഇറാന്‍

22 JANUARY 2024 08:36 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

തെക്കന്‍ ഇസ്രായേലില്‍ ഹമാസ് ഭീകരര്‍ പ്രകോപനമില്ലാതെ ആക്രമണം അഴിച്ചുവിടുകയും നൂറുകണക്കിന് നിരപരാധികളെ കൂട്ടക്കൊല ചെയ്യുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ബന്ദികളാക്കപ്പെടുകയും ചെയ്തതിന് പിന്നാലെ യുദ്ധം ആരംഭിച്ചതുമുതല്‍, ഇരുപക്ഷത്തിനും ആയിരക്കണക്കിന് ജീവനാണ് നഷ്ടപ്പെട്ടത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ കടുത്ത ശത്രുക്കള്‍ തമ്മിലുള്ള ഏറ്റവും ദൈര്‍ഘ്യമേറിയതും രക്തരൂക്ഷിതമായതും വിനാശകരവുമായ ഏറ്റുമുട്ടലായി ആണ് കണക്കാക്കപെടുന്നത്.

ഇസ്രായേല്‍ പ്രതിരോധ സേന ഗാസയില്‍ വ്യോമാക്രമണവും കര ആക്രമണവും നടത്തി. ഈ മേഖലയിലെ കനത്ത ബോംബാക്രമണം നടത്തി നൂറുകണക്കിന് ഹമാസ് ഭീകരരെ ഇല്ലാതാക്കുകയും ആയിരക്കണക്കിന് ഗസ്സക്കാരെ കുടിയൊഴിപ്പിക്കുകയും ചെയ്തു. ആക്രമണത്തിനിടെ ഹമാസ് ഭീകരതയുടെ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന ചില ആശുപത്രികളും സ്‌കൂളുകളും ഇസ്രായേല്‍ തകര്‍ത്തു. മാധ്യമപ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, യുഎന്‍ ജീവനക്കാര്‍, മാനുഷിക സഹായ പ്രവര്‍ത്തകര്‍ എന്നിവരുടെ ജീവനും നഷ്ടമായി.

ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനുമായി ഹമാസ് മുന്നോട്ടുവെച്ച കരാര്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു തള്ളിയിരിക്കുകയാണ് . ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കുക, തടവിലുള്ള ഫലസ്തീനികളെ മോചിപ്പിക്കുക, ഗസ്സയിലെ ഹമാസ് ഭരണകൂടത്തെ അംഗീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഹമാസ് മുന്നോട്ടുവെച്ചത്. എന്നാല്‍, ഹമാസിന്റെ കരാര്‍ അംഗീകരിക്കുന്നത് ഇസ്രായേല്‍ സൈന്യത്തിന്റെ ശ്രമങ്ങളെ വ്യര്‍ഥമാക്കുന്നതാണെന്ന് നെതന്യാഹു പറഞ്ഞു. ബന്ദിമോചനത്തിനായി ഇസ്രായേലില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നെതന്യാഹു കരാര്‍ തള്ളിയത്.

പാലസ്തീന്‍ പ്രദേശങ്ങള്‍ക്ക് മുകളിലുള്ള ഇസ്രയേലിന്റെ നിയന്ത്രണം തുടരുമെന്ന് അറിയിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു വ്യക്തമാക്കി . 'ഹമാസ് രാക്ഷസന്മാര്‍ മുന്നോട്ടുവെച്ച കരാര്‍ പൂര്‍ണമായും തള്ളുന്നു. ഇത് നമ്മള്‍ അംഗീകരിക്കുകയാണെങ്കില്‍ നമ്മുടെ പൗരന്മാര്‍ക്ക് സുരക്ഷയെ കുറിച്ച് ഒരുറപ്പും നല്‍കാന്‍ നമുക്കിനി കഴിയില്ല. കുടിയൊഴിപ്പിക്കപ്പെട്ടവരെ തിരികെ സുരക്ഷിതരായി കൊണ്ടുവരാന്‍ കഴിയില്ല. അടുത്ത ഒക്ടോബര്‍ ഏഴ് ഏത് സമയത്തും സംഭവിച്ചേക്കാം' നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ ഹമാസിനെ ഇല്ലാതാക്കിയാലും ഗാസ ഒരിക്കലും രാജ്യത്തിന് ഭീഷണിയാകാതിരിക്കാന്‍ ഗാസയുടെ മേലുള്ള സുരക്ഷാ നിയന്ത്രണം നിലനിര്‍ത്തുമെന്ന് ബൈഡനുമായി നടത്തിയ ചര്‍ച്ചയില്‍ നെതന്യാഹു വ്യക്തമാക്കി . ഹമാസ് നേതാക്കള്‍ ഒളിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കുന്ന ഖാന്‍ യൂനുസില്‍ ഇസ്രേയല്‍ സൈന്യം തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞ ദിവസം ആശുപത്രി പരിസരത്തുള്‍പ്പെടെ ആക്രമണങ്ങളുമുണ്ടായിരുന്നു.

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമെന്ന സങ്കല്‍പ്പത്തെ താന്‍ എതിര്‍ക്കുന്നതായി കഴിഞ്ഞ ദിവസം നെതന്യാഹു ആവര്‍ത്തിച്ചിരുന്നു. ജോര്‍ഡന് പടിഞ്ഞാറ് മുഴുവന്‍ നിയന്ത്രണവും ഇസ്രായേലിന് വേണമെന്നും അത് ഫലസ്തീന്‍ രാഷ്ട്രത്തിന് എതിരാണെന്നും നെതന്യാഹു എക്‌സില്‍ കുറിച്ചു. അതേസമയം, ഹമാസ് ബന്ദികളാക്കിയവരുടെ മോചനം വൈകുന്നതില്‍ ഇസ്രായേലില്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദം കനക്കുകയാണ്. ബന്ദികളുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധ റാലികളും പരിപാടികളും തുടരുകയാണ്. രാഷ്ട്രീയപാര്‍ട്ടികളും സമ്മര്‍ദം ചെലുത്തുകയാണ്. യുദ്ധം അവസാനിക്കണമെന്നാവശ്യപ്പെട്ടും കാമ്പയിന്‍ നടക്കുന്നുണ്ട്. നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് മുന്നിലാണ് പ്രതിഷേധം. നിങ്ങളുടെ കാല്‍ക്കീഴില്‍ വീഴുന്ന കാലം കഴിഞ്ഞുവെന്നും തങ്ങള്‍ക്ക് മറുപടി വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

നെതന്യാഹു ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ വിശദീകരിക്കണമെന്നാണ് വീടിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയവരുടെ ആവശ്യം. ഇത്രയും ദിവസങ്ങള്‍ ഞങ്ങള്‍ കാത്തിരുന്നു. ഇനിയെങ്കിലും ബന്ദികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണം. നിങ്ങളുടെ നേതൃത്വത്തിന്റെ കരുത്ത് തെളിയിക്കണം. ബന്ദികളെ മോചിപ്പിക്കാന്‍ എന്ത് പദ്ധതിയാണ് തയാറാക്കിയിട്ടുള്ളതെന്ന് വിശദീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അടുത്ത സഖ്യകക്ഷിയായ യു.എസുമായി സ്വരച്ചേര്‍ച്ചകളുണ്ടാകുന്നതും നെതന്യാഹുവിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ദ്വിരാഷ്ട്ര പരിഹാരം സാധ്യമാണെന്നായിരുന്നു നെതന്യാഹുവുമായുള്ള ഫോണ്‍ സംഭാഷണത്തിനു ശേഷം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാല്‍, ഇതിന് പിന്നാലെയാണ് ഫലസ്തീന്‍ രാഷ്ട്രമെന്ന സങ്കല്‍പ്പത്തെ എതിര്‍ത്ത് നെതന്യാഹു തന്നെ പ്രസ്താവനയിറക്കിയത്.

സംഘര്‍ഷം രൂക്ഷമായ ഗസ്സയില്‍ 24 മണിക്കൂറിനിടെ ഇസ്രായേല്‍ ആക്രമണത്തില്‍ 142 പേര്‍കൂടി കൊല്ലപ്പെട്ടു. 278 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സ സിറ്റിയിലെ അല്‍ ഷിഫ ഹോസ്പിറ്റലിന് സമീപത്തെ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ വ്യോമാക്രമണത്തില്‍ 12 പേരും ഖാന്‍ യൂനിസില്‍ 10 പേരും കൊല്ലപ്പെട്ടു. 29 മൃതദേഹങ്ങള്‍ ദേര്‍ എല്‍ ബലാഹിലെ അല്‍ അഖ്‌സ ആശുപത്രിയില്‍ എത്തിച്ചു. ഇസ്രായേല്‍ സൈന്യം പ്രദേശത്ത് ആക്രമണം തുടരുകയാണ്. ഒക്ടോബര്‍ ഏഴിന് യുദ്ധം തുടങ്ങിയതിനുശേഷം ഗസ്സയില്‍ ഇതുവരെ 24,762 പേരാണ് കൊല്ലപ്പെട്ടത്. 62,108 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (6 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (6 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (6 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (6 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (6 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (7 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (7 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (7 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (8 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (8 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (9 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (10 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (10 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (11 hours ago)

Malayali Vartha Recommends