Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹമാസ് രാക്ഷസന്മാരുടെ കരാര്‍ കടലില്‍ തള്ളി നെതന്യാഹു;ബന്ദികളെ വെച്ച് വിലപേശണ്ട ഭീകരരുടെ ഒരു കളിയും ഇവിടെ ചെലവാകില്ലെന്ന് ഐഡിഎഫ്,ഇറാന്റെ പിന്തുണയോടെ ഉഡായിപ്പ് കരാറുമായ് വന്ന ഹമാസിനെ പൊളിച്ചടുക്കി,ബന്ദിമോചനത്തിനായി ഇസ്രായേലില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നെതന്യാഹു കരാര്‍ തള്ളിയത്,പലസ്തീന്‍ പ്രദേശങ്ങള്‍ക്ക് മുകളിലുള്ള ജൂതരാഷ്ട്രത്തിന്റെ നിയന്ത്രണം തുടരുമെന്ന ഭയത്തില്‍ ഇറാന്‍

22 JANUARY 2024 08:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു

തെക്കന്‍ ഇസ്രായേലില്‍ ഹമാസ് ഭീകരര്‍ പ്രകോപനമില്ലാതെ ആക്രമണം അഴിച്ചുവിടുകയും നൂറുകണക്കിന് നിരപരാധികളെ കൂട്ടക്കൊല ചെയ്യുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ബന്ദികളാക്കപ്പെടുകയും ചെയ്തതിന് പിന്നാലെ യുദ്ധം ആരംഭിച്ചതുമുതല്‍, ഇരുപക്ഷത്തിനും ആയിരക്കണക്കിന് ജീവനാണ് നഷ്ടപ്പെട്ടത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ കടുത്ത ശത്രുക്കള്‍ തമ്മിലുള്ള ഏറ്റവും ദൈര്‍ഘ്യമേറിയതും രക്തരൂക്ഷിതമായതും വിനാശകരവുമായ ഏറ്റുമുട്ടലായി ആണ് കണക്കാക്കപെടുന്നത്.

ഇസ്രായേല്‍ പ്രതിരോധ സേന ഗാസയില്‍ വ്യോമാക്രമണവും കര ആക്രമണവും നടത്തി. ഈ മേഖലയിലെ കനത്ത ബോംബാക്രമണം നടത്തി നൂറുകണക്കിന് ഹമാസ് ഭീകരരെ ഇല്ലാതാക്കുകയും ആയിരക്കണക്കിന് ഗസ്സക്കാരെ കുടിയൊഴിപ്പിക്കുകയും ചെയ്തു. ആക്രമണത്തിനിടെ ഹമാസ് ഭീകരതയുടെ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന ചില ആശുപത്രികളും സ്‌കൂളുകളും ഇസ്രായേല്‍ തകര്‍ത്തു. മാധ്യമപ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, യുഎന്‍ ജീവനക്കാര്‍, മാനുഷിക സഹായ പ്രവര്‍ത്തകര്‍ എന്നിവരുടെ ജീവനും നഷ്ടമായി.

ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനുമായി ഹമാസ് മുന്നോട്ടുവെച്ച കരാര്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു തള്ളിയിരിക്കുകയാണ് . ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കുക, തടവിലുള്ള ഫലസ്തീനികളെ മോചിപ്പിക്കുക, ഗസ്സയിലെ ഹമാസ് ഭരണകൂടത്തെ അംഗീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഹമാസ് മുന്നോട്ടുവെച്ചത്. എന്നാല്‍, ഹമാസിന്റെ കരാര്‍ അംഗീകരിക്കുന്നത് ഇസ്രായേല്‍ സൈന്യത്തിന്റെ ശ്രമങ്ങളെ വ്യര്‍ഥമാക്കുന്നതാണെന്ന് നെതന്യാഹു പറഞ്ഞു. ബന്ദിമോചനത്തിനായി ഇസ്രായേലില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നെതന്യാഹു കരാര്‍ തള്ളിയത്.

പാലസ്തീന്‍ പ്രദേശങ്ങള്‍ക്ക് മുകളിലുള്ള ഇസ്രയേലിന്റെ നിയന്ത്രണം തുടരുമെന്ന് അറിയിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു വ്യക്തമാക്കി . 'ഹമാസ് രാക്ഷസന്മാര്‍ മുന്നോട്ടുവെച്ച കരാര്‍ പൂര്‍ണമായും തള്ളുന്നു. ഇത് നമ്മള്‍ അംഗീകരിക്കുകയാണെങ്കില്‍ നമ്മുടെ പൗരന്മാര്‍ക്ക് സുരക്ഷയെ കുറിച്ച് ഒരുറപ്പും നല്‍കാന്‍ നമുക്കിനി കഴിയില്ല. കുടിയൊഴിപ്പിക്കപ്പെട്ടവരെ തിരികെ സുരക്ഷിതരായി കൊണ്ടുവരാന്‍ കഴിയില്ല. അടുത്ത ഒക്ടോബര്‍ ഏഴ് ഏത് സമയത്തും സംഭവിച്ചേക്കാം' നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ ഹമാസിനെ ഇല്ലാതാക്കിയാലും ഗാസ ഒരിക്കലും രാജ്യത്തിന് ഭീഷണിയാകാതിരിക്കാന്‍ ഗാസയുടെ മേലുള്ള സുരക്ഷാ നിയന്ത്രണം നിലനിര്‍ത്തുമെന്ന് ബൈഡനുമായി നടത്തിയ ചര്‍ച്ചയില്‍ നെതന്യാഹു വ്യക്തമാക്കി . ഹമാസ് നേതാക്കള്‍ ഒളിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കുന്ന ഖാന്‍ യൂനുസില്‍ ഇസ്രേയല്‍ സൈന്യം തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞ ദിവസം ആശുപത്രി പരിസരത്തുള്‍പ്പെടെ ആക്രമണങ്ങളുമുണ്ടായിരുന്നു.

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമെന്ന സങ്കല്‍പ്പത്തെ താന്‍ എതിര്‍ക്കുന്നതായി കഴിഞ്ഞ ദിവസം നെതന്യാഹു ആവര്‍ത്തിച്ചിരുന്നു. ജോര്‍ഡന് പടിഞ്ഞാറ് മുഴുവന്‍ നിയന്ത്രണവും ഇസ്രായേലിന് വേണമെന്നും അത് ഫലസ്തീന്‍ രാഷ്ട്രത്തിന് എതിരാണെന്നും നെതന്യാഹു എക്‌സില്‍ കുറിച്ചു. അതേസമയം, ഹമാസ് ബന്ദികളാക്കിയവരുടെ മോചനം വൈകുന്നതില്‍ ഇസ്രായേലില്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദം കനക്കുകയാണ്. ബന്ദികളുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധ റാലികളും പരിപാടികളും തുടരുകയാണ്. രാഷ്ട്രീയപാര്‍ട്ടികളും സമ്മര്‍ദം ചെലുത്തുകയാണ്. യുദ്ധം അവസാനിക്കണമെന്നാവശ്യപ്പെട്ടും കാമ്പയിന്‍ നടക്കുന്നുണ്ട്. നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് മുന്നിലാണ് പ്രതിഷേധം. നിങ്ങളുടെ കാല്‍ക്കീഴില്‍ വീഴുന്ന കാലം കഴിഞ്ഞുവെന്നും തങ്ങള്‍ക്ക് മറുപടി വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

നെതന്യാഹു ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ വിശദീകരിക്കണമെന്നാണ് വീടിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയവരുടെ ആവശ്യം. ഇത്രയും ദിവസങ്ങള്‍ ഞങ്ങള്‍ കാത്തിരുന്നു. ഇനിയെങ്കിലും ബന്ദികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണം. നിങ്ങളുടെ നേതൃത്വത്തിന്റെ കരുത്ത് തെളിയിക്കണം. ബന്ദികളെ മോചിപ്പിക്കാന്‍ എന്ത് പദ്ധതിയാണ് തയാറാക്കിയിട്ടുള്ളതെന്ന് വിശദീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അടുത്ത സഖ്യകക്ഷിയായ യു.എസുമായി സ്വരച്ചേര്‍ച്ചകളുണ്ടാകുന്നതും നെതന്യാഹുവിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ദ്വിരാഷ്ട്ര പരിഹാരം സാധ്യമാണെന്നായിരുന്നു നെതന്യാഹുവുമായുള്ള ഫോണ്‍ സംഭാഷണത്തിനു ശേഷം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാല്‍, ഇതിന് പിന്നാലെയാണ് ഫലസ്തീന്‍ രാഷ്ട്രമെന്ന സങ്കല്‍പ്പത്തെ എതിര്‍ത്ത് നെതന്യാഹു തന്നെ പ്രസ്താവനയിറക്കിയത്.

സംഘര്‍ഷം രൂക്ഷമായ ഗസ്സയില്‍ 24 മണിക്കൂറിനിടെ ഇസ്രായേല്‍ ആക്രമണത്തില്‍ 142 പേര്‍കൂടി കൊല്ലപ്പെട്ടു. 278 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സ സിറ്റിയിലെ അല്‍ ഷിഫ ഹോസ്പിറ്റലിന് സമീപത്തെ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ വ്യോമാക്രമണത്തില്‍ 12 പേരും ഖാന്‍ യൂനിസില്‍ 10 പേരും കൊല്ലപ്പെട്ടു. 29 മൃതദേഹങ്ങള്‍ ദേര്‍ എല്‍ ബലാഹിലെ അല്‍ അഖ്‌സ ആശുപത്രിയില്‍ എത്തിച്ചു. ഇസ്രായേല്‍ സൈന്യം പ്രദേശത്ത് ആക്രമണം തുടരുകയാണ്. ഒക്ടോബര്‍ ഏഴിന് യുദ്ധം തുടങ്ങിയതിനുശേഷം ഗസ്സയില്‍ ഇതുവരെ 24,762 പേരാണ് കൊല്ലപ്പെട്ടത്. 62,108 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...  (11 minutes ago)

മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...  (23 minutes ago)

ആധുനികമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും പടക്ക നിർമ്മാണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള നിരവധി നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ; ദൗർഭാഗ്യവശാൽ ആ നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാ  (26 minutes ago)

വോട്ട് രേഖപ്പെടുത്തിയ ശേഷം ചിത്രം പങ്കുവച്ച് താരം  (32 minutes ago)

"പൊട്ടിത്തെറിച്ച ശരീര ഭാഗങ്ങൾ പട്ടികൾ കടിച്ച് പറിക്കുന്നു..! നെഞ്ചുപൊട്ടി ഉറ്റവർ സ്ഫോടനത്തിൽ ട്വിസ്റ്റ്..വില്ലൻ ദേ "  (38 minutes ago)

വെടിക്കെട്ട് രീതികളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍  (40 minutes ago)

നടന്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍  (46 minutes ago)

ക്ഷേത്രോത്സവത്തിന് തിരുവാതിര കളി തുടങ്ങി 7 മിനിട്ട്..തല കറങ്ങി വീണ് വീട്ടമ്മ..!പിന്നാലെ മരണം  (56 minutes ago)

DELHI 19 കാരന് ലവലേശം കുറ്റബോധമില്ല  (1 hour ago)

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ  (1 hour ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (1 hour ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുടുംബവഴക്കിനിടെ ഭാര്യയെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു  (2 hours ago)

Malayali Vartha Recommends