ഇസ്രായേലിനു തിരിച്ചടി ഹമാസുകള്‍ മുന്നോട്ട്..ഞെട്ടിവിറച്ച് അമേരിക്ക

ഇസ്രയേല്‍ സൈന്യത്തിനും നെചന്യാഹുവിനും ഗാസയില്‍ കാലിടറുകയാണ്. പിന്നില്‍ അമേരിക്കയുടെ സാന്നിധ്യമുണ്ടായിട്ടും ഹമാസിന്റെ തിരിച്ചടികളെ ചെറുക്കുന്നതില്‍ ഇസ്രായേലിന് വന്‍വീഴ്ചയാണ് സംഭവിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ തുടര്‍ച്ചയായി സംഭവിക്കുന്ന തിരിച്ചടികളില്‍ നിരവധി സൈനികരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇസ്രായേലിന്റെയും ഇസ്രായേല്‍ സൈന്യത്തിന്റെയും ധൈര്യം ചോരുകയാണ് ഈ ദിവസങ്ങളില്‍ ഗാസയുടെ മണ്ണില്‍.
ഒരു മാസത്തിനുള്ളില്‍ ഹമാസുകളെ ചുട്ടുചാമ്പലാക്കാനും തുരങ്കങ്ങളില്‍ വിശപ്പുകയടിച്ചു കയറ്റി ഉന്‍മൂലനാശം വരുത്താനും ഹമാസ് ഭീകരരെ തുരത്താനും ഇറങ്ങിത്തിരിച്ച ഇസ്രായേല്‍ സൈന്യം നാലാം മാസവും പ്രതീക്ഷിച്ച ലക്ഷ്യം കൈവരിക്കുന്നില്ല. അമേരിക്കന്‍ ആയുധവും യുദ്ധമുറകളും ലഭിച്ചിട്ടും ഹമാസുകളുടെ യുദ്ധ വീര്യത്തെ പൂര്‍ണമായി തരിപ്പണമാക്കാന്‍ ഇസ്രായേലിന് സാധിക്കുന്നില്ല. ഇനിയുള്ള ദിവസങ്ങളില്‍ ഇസ്രായേലിന് കനത്ത തിരിച്ചടിയുണ്ടായേക്കുമെന്നും നെതന്യാഹുവിന്റെ സൈന്യം പതറുമെന്നുമാണ് ഇസ്ലാമിക ചേരി ഒന്നടങ്കം പറയുന്നത്. ഈജിപ്ത്, സിറിയ, ഇറാന്‍ ഉള്‍പ്പെടെ ആറു രാജ്യങ്ങളുടെ സംയുക്തമായ സഹായമാണ് ഹമാസുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഗാസയില്‍ കരയാക്രമണം ആരംഭിച്ചശേഷം ഇസ്രായേലിന്റെ ഭാഗത്ത് ഏറ്റവും അധികം സൈനികര്‍ കൊല്ലപ്പെട്ട ദിനമായിരുന്നു തിങ്കളാഴ്ച. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഹമാസിന്റെ ഗ്രനേഡ് ആക്രമണത്തില്‍ 24 ഇസ്രായേല്‍ സൈനികരാണ് കൊല്ലപ്പെട്ടത്. കെട്ടിടത്തിന് സമീപം നിലയുറപ്പിച്ചിരുന്ന ഇസ്രായേലിന്റെ അത്യാധുനിക യുദ്ധ ടാങ്കുകള്‍ ഹമാസുകള്‍ അപ്പാടെ തകര്‍ക്കുകയും ചെയ്തു.
ഹമാസിനെതിരായ യുദ്ധത്തില്‍ ഒരു ദിവസത്തിനിടെ ഇത്രയേറെ സൈനികര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. തെക്കന്‍ ഗാസയിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു.യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള ഞങ്ങളുടെ ഏറ്റവും പ്രയാസകരമായ ദിവസങ്ങളിലൊന്നാണ് ഞങ്ങള്‍ അനുഭവിച്ചതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഇസ്രായേല്‍ യുദ്ധം 110 ദിവസം പിന്നിടുമ്പോഴും ഹമാസുകള്‍ ഇസ്രായേല്‍ സേനയുമായി സമാനതകളില്ലാത്ത ചെറുത്തുനില്‍പ്പാണ് നടത്തിവരുന്നത്. ഖാന്‍ യൂനിസിന് പടിഞ്ഞാറ് ഓസ്ട്രിയ ടവറിന് തെക്കുഭാഗത്തുള്ള തുര്‍ക്കിഷ് സെമിത്തേരിക്ക് ചുറ്റുമുണ്ടായിരുന്ന ഇസ്രായേല്‍ സൈനികര്‍ക്കും വാഹനങ്ങള്‍ക്കും നേരെയും അല്‍ബേനിയന്‍ മസ്ജിദിന് സമീപവും ഷെല്ലാക്രമണം നടത്തുകയുണ്ടായി.
.ഇസ്രായേല്‍ സൈന്യം പുതുവര്‍ഷത്തിലെ ഏറ്റവും വലിയ കരയുദ്ധം നടത്തുന്നതിനിടയിലാണ് മരണങ്ങള്‍ സംഭവിച്ചത്. തിങ്കളാഴ്ച മുതല്‍ വന്‍ ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നതെങ്കിലും അപ്രതീക്ഷിതമായ പാളിച്ചയാണ് ഇവര്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും അടുത്തേക്ക് എത്താന്‍പോലും രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല.
നെതന്യാഹുവിന്റെ യുദ്ധതന്ത്രത്തില്‍ ഇസ്രായിലില്‍ തന്നെ അതൃപ്തിയുടെ ആദ്യ ഇളക്കങ്ങള്‍ കണ്ടുതുടങ്ങിയ സമയത്താണ് യുദ്ധത്തില്‍ ഇസ്രായേല്‍ സൈനികര്‍ കൂട്ടമായി കൊല്ലപ്പെടുന്നത്.
മാസങ്ങളായി യുദ്ധം തുടരുന്ന സാഹചര്യത്തില്‍ കടുത്ത പ്രതിസന്ധിയിലാണ് ഹമാസുകള്‍. പട്ടിണിയും രോഗവും ഹമാസുകളെ വലയ്ക്കുന്ന സാഹചര്യത്തിലും അവര്‍ ധീരമായി പോരാടുകയാണ്.
ഇന്നേ വരെ ഇസ്രായേല്‍ നടത്തിവരുന്ന ആക്രമണത്തില്‍ ഗാസയിലെ 1,000 പള്ളികള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഗാസ മുനമ്പിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍, ഇവിടുത്തെ 80 ശതമാനത്തോളം പള്ളികളാണ് തകര്‍ന്നത്.
ആകെ 1,200 പള്ളികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഈ പള്ളികളുടെ 4150 കോടി രൂപ ചെലവ് വരുമെന്നാണ് സൂചനകള്‍.
പലസ്തീനിലെ ചരിത്ര പ്രസിദ്ധമായ ഗ്രേറ്റ് ഒമാരി മോസ്‌കും സെന്റ് പോര്‍ഫിറിയസ് ചര്‍ച്ചും ആക്രമണത്തില്‍ തകര്‍പ്പെട്ടവ പള്ളികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.ഗാസയില്‍ സൈനിക ആക്രമണം ആരംഭിച്ചതിന് ശേഷം ഇസ്രായേല്‍ സൈന്യം ഇതിനകം നൂറിലേറെ മതപണ്ഡിതന്മാരെയും മതപ്രഭാഷകരെയും ഇമാമുമാരെയും വധിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇസ്രായേല്‍ അറ്റകൈ പ്രയോഗത്തിന് തയാറുമോ എന്നതാണ് നിലവില്‍ ലോകം ഭയപ്പെടുന്നത്. ആണവായുധ പ്രയോഗം ഉള്‍പ്പെടെ ഏത് നീക്കത്തിനും ഇസ്രായേല്‍ തയാറാകുമെന്നാണ് നിലവിലെ സൂചനകള്‍.
https://www.facebook.com/Malayalivartha

























