പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ സ്വയംഭോഗവും നഗ്നതാപ്രദർശനവും നടത്തിയതായി പരാതി, 33 കാരനായ ഇന്ത്യൻ വംശജനായ ഡോക്ടറെ കോടതി വെറുതെ വിട്ടു

വിമാനത്തിൽ പോലും ഇന്ന് പലർക്കും കുടുംബവുമൊത്ത് മാന്യമായിട്ട് യാത്രചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ചില യാത്രക്കാരുടെ മോശം പ്രവർത്തി സഹയാത്രക്കാർക്ക് മാത്രമല്ല ജീവനക്കാർക്കും തലവേദയായിരിക്കുകയാണ്. അത്തരത്തിൽ ഉണ്ടായ ഒരു സംഭവമായിരുന്നു വിമാനയാത്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ഇന്ത്യൻ വംശജനായ ഡോക്ടർ സ്വയംഭോഗവും നഗ്നതാപ്രദർശനവും നടത്തിയ വാർത്ത. കേസിൽ അറസ്റ്റിലായ ഇന്ത്യൻ വംശജനായ ഡോക്ടറെ കോടതി വെറുതെ വിട്ടു. 33 കാരനായ ഡോ സുദീപ്ത മൊഹന്തിയേയാണ് ബോസ്റ്റണിലെ വിചാരണക്കോടതി വെറുതെ വിട്ടത്.
ബോസ്റ്റണിലെ ബെത്ത് ഇസ്രയേൽ ഡീക്കൺസ് മെഡിക്കൽ സെന്ററിലെ ഡോക്ടറാണ് സുദീപ്ത. 2022 മെയ് മാസത്തിൽ ഹോണോലുലുവിൽ നിന്ന് ബോസ്റ്റണിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നതെന്നായിരുന്നു പെൺകുട്ടിയുടെ പരാതിയിൽ പറുന്നത്. എന്നാൽ മൂന്ന് ദിവസം നീണ്ട വിചാരണയ്ക്ക് ശേഷമാണ് യുവ ഡോക്ടർ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വെറുതെ വിട്ടത്. എന്നാൽ തെറ്റായ ആരോപണം നേരിടേണ്ടി വരുന്നത് ഹൃദയഭദകമാണെന്നും മുഴുവൻ ജീവിതവും ഒരു ഡോക്ടറെന്ന നിലയിലാണ് മറ്റുള്ളവരെ സമീപിച്ചിട്ടുള്ളതെന്നുമാണ് യുവ ഡോക്ടർ കോടതിയിൽ നൽകിയിരിക്കുന്ന മൊഴി. പ്രതിശ്രുത വധുവുമൊന്നിച്ചുള്ള യാത്രയ്ക്കിടെ ഹവായിയൻ എയർലൈൻസിലെ സഹയാത്രിക 14കാരിയാണ് യുവ ഡോക്ടർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.
കഴുത്ത് വരെ മൂടിപ്പുതച്ചിരുന്ന സഹയാത്രികൻ സ്വയം ഭോഗം ചെയ്തതായി ആരോപിച്ച് തൊട്ടടുത്തെ ഒഴിഞ്ഞ സീറ്റിലേക്ക് മാറിയിരുന്ന 14കാരി വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ വിവരം ഒപ്പമുണ്ടായിരുന്നവരെ അറിയിക്കുകയായിരുന്നു. വിമാനത്തിൽ അഞ്ചു മണിക്കൂറോളം ഇയാൾ ഇത്തരത്തിൽ അശ്ലീലപ്രകടനം നടത്തിയെന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്.
ഇതേക്കുറിച്ച് അധികൃതർ ചോദിച്ചപ്പോൾ, ‘അങ്ങനെയൊരു സംഭവം ഓർമിക്കുന്നില്ല’ എന്നായിരുന്നു സുദീപ്തോയുടെ അന്ന് മറുപടി നൽകിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ബിഐയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം എഫ്ബിഐയുടെ ബോസ്റ്റൺ വിഭാഗം എക്സ് പ്ലാറ്റ്‌ഫോമിലൂടെ സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























