ഇസ്രായേലിലേക്ക് ബില്യൺ കണക്കിന് ഡോളർ വിലമതിക്കുന്ന, കൂടുതൽ ബോംബുകളും യുദ്ധവിമാനങ്ങളും...മാരകമായ ആക്രമണം ആണ് ലക്ഷ്യം... അന്താരാഷ്ട്ര വിമർശനം നേരിടുന്ന പശ്ചാത്തലത്തിലാണ് പാക്കേജ്...വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല...

ഗാസയിലെ റഫയിൽ ഇസ്രായേൽ സൈന്യം നടത്തിയ സൈനിക ആക്രമണത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുമ്പോഴും ബില്യൺ കണക്കിന് ഡോളർ വിലമതിക്കുന്ന കൂടുതൽ ബോംബുകളും യുദ്ധവിമാനങ്ങളും ഇസ്രായേലിന് കൈമാറാൻ അമേരിക്ക അനുമതി നൽകിയതായി റിപ്പോർട്ട്. 1,800 MK84 2,000 പൗണ്ട് ബോംബുകളും 500 MK82 500 പൗണ്ട് ബോംബുകളും 25 F-35 ഉം ഉൾപ്പെടെയുള്ള ആയുധങ്ങളാണ് അമേരിക്ക ഇസ്രയേലിന് നൽകുന്നതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന മാരകമായ ആക്രമണത്തിൻ്റെ പേരിൽ അന്താരാഷ്ട്ര വിമർശനം നേരിടുന്ന പശ്ചാത്തലത്തിലാണ് പാക്കേജ്. 2008ലെ പാക്കേജിൻ്റെ ഭാഗമായാണ് ആയുധങ്ങൾ കൈമാറുന്നതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന് 3.8 ബില്യൺ ഡോളർ വാർഷിക സൈനിക സഹായമാണ് യുഎസ് നൽകുന്നത്. അതേസമയം, നിലവിലെ ആയുധ കൈമാറ്റത്തോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.
വാഷിംഗ്ടണിലെ ഇസ്രായേൽ എംബസിയും വിഷയത്തിൽ പ്രതികരിച്ചില്ല. കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് മറുപടിയായി ഗാസ മുനമ്പിൽ നടത്തിയ മാരകമായ ആക്രമണത്തിൻ്റെ പേരിൽ ഇസ്രായേൽ അന്താരാഷ്ട്ര വിമർശനം നേരിടുന്ന പശ്ചാത്തലത്തിലാണ് പാക്കേജ്.പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഡെമോക്രാറ്റിക് പാർട്ടിയിലെ ചില അംഗങ്ങൾ ഇസ്രായേലിനുള്ള യുഎസ് സൈനിക സഹായം വെട്ടിക്കുറയ്ക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഗാസയിൽ ഇതുവരെ 32,000-ത്തിലധികം ആളുകൾ മരിച്ചു. ഏറെയും കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്.ഗാസയിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് മാർച്ച് 25 ന് യുഎസ് വിട്ടുനിന്നിരുന്നു.
പ്രമേയത്തെ എതിർക്കാത്തതിന്റെ പേരിൽ ഇസ്രായേൽ അമേരിക്കക്കെതിരെ രംഗത്തെത്തി. അമേരിക്ക യുഎന്നിലെ തങ്ങളുടെ നയം ഉപേക്ഷിച്ചുവെന്ന ഇസ്രയേൽ കുറ്റപ്പെടുത്തി. ഡെമോക്രാറ്റിക് പാർട്ടിയിലെ ചില അംഗങ്ങൾ ഇസ്രായേലിനുള്ള യുഎസ് സൈനിക സഹായം വെട്ടിക്കുറയ്ക്കണമെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇസ്രയേൽ ആക്രമണം തുടങ്ങിയത്. ഹിസ്ബുല്ലയുടെ റോക്കറ്റ് ആൻഡ് മിസൈൽ യൂണിറ്റിന്റെ ഡെപ്യൂട്ടി കമാൻഡറെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ. വെള്ളിയാഴ്ച തെക്കൻ ലബനനിലെ ടയറിന് സമീപം നടത്തിയ ആക്രമണത്തിൽ കൊലപ്പെടുത്തിയ അലി അബ്ദുൽ ഹസൻ നായിം ഹിസ്ബുല്ലയുടെ റോക്കറ്റ് ആൻഡ് മിസൈൽ യൂണിറ്റിന്റെ ഡെപ്യൂട്ടി കമാൻഡറാണെന്ന് ഇസ്രായേൽ അവകാശവാദം. മിഡിൽ ഈസ്റ്റ് ഐയടക്കമുള്ള മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹിസ്ബുല്ല സംഘത്തിലെ പ്രധാന തന്ത്രജ്ഞനായി നായിം കണക്കാക്കപ്പെടുന്നുവെന്നുംഹെവി വാർഹെഡ് റോക്കറ്റ് വെടിവയ്പ്പിന്റെ നേതാക്കളിൽ ഒരാളാണ് ഇദ്ദേഹമെന്നും ഇസ്രായേലി സൈന്യം പറഞ്ഞു. ഇസ്രായേലി പൗരന്മാർക്കെതിരെ ആക്രമണം നടത്തുന്നതിനും ആസൂത്രണം ചെയ്യുന്നതിനും ഉത്തരവാദിയാണെന്നും സൈന്യം പറഞ്ഞു.സംഘത്തിലുള്ള അദ്ദേഹത്തിന്റെ സ്ഥാനം വ്യക്തമാക്കാതെ വെള്ളിയാഴ്ച ഹിസ്ബുല്ല നയീമിന്റെ മരണം പുറത്തുവിട്ടിരുന്നു. ഹിസ്ബുല്ല ഇന്ന് അനുശോചനമറിയിക്കുന്ന ആറാമത്തെ അംഗമായിരുന്നു അദ്ദേഹം. ഇന്ന് അഞ്ച് അംഗങ്ങൾ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല വ്യക്തമാക്കിയിരുന്നു. ഒക്‌ടോബറിൽ ഇസ്രായേലുമായി ഏറ്റുമുട്ടൽ ആരംഭിച്ച ശേഷം 230 ലേറെ അംഗങ്ങൾ കൊല്ലപ്പെട്ടതായും പറഞ്ഞു. സിറിയയിലെ ആലെപ്പോയിൽ ഇസ്രായേൽ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടതായി വിവരം പുറത്തുവന്നിരുന്നു. അതിന് ശേഷമാണ് ഹിസ്ബുല്ല തങ്ങളുടെ അംഗങ്ങൾ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചത്.
അതേസമയം, ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32,623 ആയി. 24 മണിക്കൂറിനിടെ 71 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. അതിനിടെ, ഗസ്സ സിറ്റിയിലെ ഷുജാഇയ്യയിലെ സ്‌പോർട്‌സ് സെൻററിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായി അൽ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഗസ്സ സിറ്റിയിൽ ഓടുന്ന കാറിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് കുഞ്ഞുങ്ങളടക്കം എട്ടുപേർ കൊല്ലപ്പെട്ടു.ഗസ്സ സിറ്റിയിലെ ഷുജയക്ക് സമീപമുള്ള സലാഹുദ്ദീൻ സ്ട്രീറ്റിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന് നേരെയാണ് വ്യോമാക്രമണം ഉണ്ടായതെന്ന് വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ആക്രമണത്തിൽ രണ്ട് സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതിനിടെ, ഗസ്സ സിറ്റിയിലെ ഷുജയ്യക്ക് സമീപം പൊലീസ് സ്റ്റേഷന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. ഒരുപൊലീസ് ഉദ്യോഗസ്ഥനും 16 സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്.ഗസ്സയിൽ ഇതിനകം കൊല്ലപ്പെട്ടവരുടെ എണ്ണം 32,623 ആയി. 75,092 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 71 പേർ കൊല്ലപ്പെടുകയും 112 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മന്ത്രാലയം കൂട്ടിച്ചേർത്തു.ഗാസയിലെ ഉപേക്ഷിക്കപ്പെട്ട പലസ്തീനികളുടെ വീടുകളിൽ കാണപ്പെട്ട അടിവസ്ത്രങ്ങളുമായി പോസ് ചെയ്ത് ചിത്രങ്ങളും വീഡിയോകളും പകർത്തിയ ഇസ്രായേൽ സൈനികർക്കെതിരെ വ്യാപക വിമർശനം ഉയരുന്നു. സ്ത്രീകളുടെ അടിവസ്ത്രങ്ങളുമായി പോസ് ചെയ്യുന്ന സൈനികരുടെ വീഡിയോ പുറത്ത് വന്നതോടെയാണ് ആഗോള തലത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിട്ടുള്ളത്. ഈ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് വ്യാജമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രായേൽ സൈനികരുടെ ചിത്രങ്ങളും വീഡിയോകളും പലസ്തീൻ സ്ത്രീകളെയും എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണെന്ന്യുഎൻ മനുഷ്യാവകാശ ഓഫീസ് വക്താവ് രവിന ഷംദസാനി പറഞ്ഞു. അതേസമയം, സൈനികർ ഉത്തരവുകളും മൂല്യങ്ങളും പാലിക്കണമെന്നും നിയമങ്ങളിൽ നിന്ന് വ്യതിചലിച്ച സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളും ഫോട്ടോകളും അന്വേഷിക്കുമെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് വക്താവ് പറഞ്ഞു.എന്നാൽ, ഇസ്രായേലി സൈനികരുടെ വൈറലായ ചിത്രങ്ങളും ഫോട്ടോകളും പരാമർശിക്കുകയാണോ അതോ സൈനികർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് ഐഡിഎഫ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഗാസയില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഇസ്രയേലിന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
ഗാസ പട്ടിണിയിലായി കഴിഞ്ഞെന്നും ഉടന്‍ നടപടി വേണമെന്നുമാണ് ഉത്തരവ്. ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയെന്ന ആരോപണവുമായി ദക്ഷിണാഫ്രിക്കയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. സ്വീകരിച്ച നടപടികള്‍, ഒരു മാസത്തിന് ശേഷം വിശദീകരിക്കണമെന്നും ഇസ്രയേലിന് നിര്‍ദേശമുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാര്‍ ഏകകണ്ഠമായാണ് ഇസ്രയേലിനോട് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha























