Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞ ആമസോൺ പാര്‍സല്‍ കവറില്‍ ചോരക്കുഞ്ഞ്:- കുഞ്ഞിന്റെ കഴുത്തിൽ തുണിചുറ്റി വരിഞ്ഞുമുറുക്കിയ പാടുകൾ: കുറ്റം സമ്മതിച്ച് അവിവാഹിതയായ യുവതി: ബലാത്സംഗത്തിനിരയായതായി സംശയം...


വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടും മുമ്പ്, എല്ലാവരെയും ഫോണിൽ ബന്ധപ്പെട്ട് യാത്ര പറയുന്നതിനിടെ അലസമായി വായിലിട്ട് ചവച്ച് തുപ്പിയത് അരളിപ്പൂ:- ഹൃദ്രോഗബാധ മൂലമാണ് സൂര്യയുടെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്...


ഇസ്രായേല്‍ സൈന്യവും ഹമാസും കനത്ത പോരാട്ടത്തില്‍: അല്‍ മുഗ്‌റഖ, ശൈഖ് ഇജ്‌ലിന്‍ ഭാഗങ്ങളില്‍ തുടർച്ചയായി ബോംബാക്രമണം നടത്തി ഇസ്രായേൽ...


കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി


സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല

33,175 ഹമാസുകളെ കൊന്നുതള്ളി; ബന്ദികളെ കിട്ടിയില്ലെങ്കിൽ അരിഞ്ഞു തള്ളുമെന്ന് നെതന്യാഹു!!

08 APRIL 2024 06:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...

എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...

തെക്കേ ചൈനയിലെ ഗുആങ്ഡോങ് പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈവെയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയില്‍.. അപകടത്തില്‍ കാറുകള്‍ തകര്‍ന്ന് 36-ഓളം പേര്‍ മരിച്ചതായി അധികൃതര്‍ , നിരവധി പേര്‍ക്ക് പരുക്ക്

സങ്കടം അടക്കാനാവാതെ ...നഴ്‌സായിരുന്ന മാതാവ് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പിതാവും മരിച്ചതോടെ തനിച്ചായി മകള്‍.... ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

2023 ഒക്ടോബര്‍ 7, ജൂത വിശുദ്ധ ദിനത്തില്‍ പാരച്യൂട്ടില്‍ ഇസ്രയേല്‍ മണ്ണില്‍ പറന്നിറങ്ങിയ ഹമാസ് സംഘം ആക്രമണം അഴിച്ചുവിടുമ്പോള്‍ ഒരു തിരിച്ചടി ഹമാസ് ഉറപ്പിച്ചിരുന്നിരിക്കണം. പക്ഷേ, ആറുമാസമായിട്ടും തീരാത്ത, ഗാസയിലെ ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ട പ്രത്യാക്രമണമായി അതുമാറുമെന്ന് ഹമാസ് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ആറുമാസം കഴിഞ്ഞിരിക്കുന്നു.

 


 
ഈ സാഹചര്യത്തിൽ ഹമാസിനെതിരേ വിജയത്തിന് ഒരുചുവടുമാത്രം അരികെയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. യുദ്ധത്തിന് ഇസ്രയേല്‍ നല്‍കിയവില ഹൃദയഭേദകമാണെന്നു ചൂണ്ടിക്കാട്ടിയ നെതന്യാഹു, ശേഷിക്കുന്ന ബന്ദികളെ ഹമാസ് വിട്ടയക്കാതെ വെടിനിര്‍ത്തലിനില്ലെന്നും ആറുമാസത്തെ യുദ്ധം വിലയിരുത്താന്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പറഞ്ഞു.  

ഗാസയിൽ ആക്രമണം ആരംഭിച്ച് ആറുമാസം പിന്നിട്ടിട്ടും ഹമാസ് ബന്ദികളാക്കിയവരെ കണ്ടെത്താൻ സാധിക്കാത്തതിൽ ഇസ്രയേലിൽ വൻ പ്രതിഷേധം നടക്കുന്നുണ്ട് . 253 പേരെയാണ്  ഹമാസ് ബന്ദികളാക്കിയത് . ഇതില്‍ 109 പേരെ പിന്നീട് പലപ്പോഴായി വിട്ടയച്ചു.  ബാക്കിയുള്ളവവർ ജീവിച്ചിരിപ്പുണ്ടെന്ന കാര്യത്തിൽ പോലും തീരുമാനമില്ല.  

ടെൽ അവീവിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ കോണുകളിൽ പ്രതിഷേധക്കാർ കഴിഞ്ഞ ദിവസങ്ങളിൽ ഒത്തുകൂടി. ബന്ദിമോചനത്തിന് ഹമാസുമായി കരാറിലെത്തുക, തിരഞ്ഞെടുപ്പുകൾ നേരത്തേയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

“മധ്യസ്ഥചർച്ചകൾക്ക് ഇസ്രയേൽ സന്നദ്ധമാണ്. എന്നാൽ, ആര്‍ക്കുമുന്നിലും കീഴടങ്ങില്ല.  ഇസ്രയേലിനുമേല്‍ അന്താരാഷ്ട്രസമൂഹം സമ്മര്‍ദംചെലുത്തുന്നത് ഹമാസിന് വളമാകും. പകരം അവർ ഹമാസിനെയാണ് സമ്മർദത്തിലാക്കേണ്ടത്. അത് ബന്ദിമോചനത്തിനു വഴിവെക്കും” -നെതന്യാഹു പറഞ്ഞു.

സന്നദ്ധസേവകരെ സൈന്യം ബോംബിട്ടുകൊന്നതില്‍ അന്താരാഷ്ട്രതലത്തില്‍ ഇസ്രയേലിനുനേരേ അമർഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് പ്രതികരണം. അനുകൂലസംഘങ്ങളെ ഉപയോഗിച്ച് ഇസ്രയേലിനുനേരേ പല ആക്രമണങ്ങളും നടത്തുന്നത് ഇറാനാണെന്നും ആരോപിച്ചു.

ഹമാസിനെ പൂർണമായി ഇല്ലാതാക്കുമെന്ന അവകാശവാദത്തോടെയായിരുന്നു നെതന്യാഹു ഭരണകൂടം ഗാസയിൽ കടുത്ത ആക്രമണങ്ങൾ നടത്തിയത്. എന്നാൽ അതിതുവരെയും സാധിച്ചിട്ടില്ലെന്നു മാത്രമല്ല ബന്ദികൾ എവിടെയുണ്ടെന്ന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങളും ഇസ്രയേലിൽ സംഘടിപ്പിക്കപ്പെടുന്നുണ്ട്. നിലവിൽ ഗാസയിൽ വെടിനിർത്തൽ ചർച്ചകൾ നടക്കാനിരിക്കെയാണ് ഏറ്റവും പുതിയ പ്രകടനങ്ങൾ. ടെൽ അവീവിലെ സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ ഒരുലക്ഷത്തോളം പേർ പങ്കെടുത്തതായാണ് റിപ്പോർട്ട്.

അതിനിടെ, ഹമാസിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് പാതിവഴിയിലായ വെടിനിര്‍ത്തല്‍ച്ചര്‍ച്ചകള്‍ ഈജിപ്ത് തലസ്ഥാനമായ കയ്‌റോയില്‍ ഞായറാഴ്ച പുനരാരംഭിച്ചു. ഗാസയില്‍നിന്നുള്ള ഇസ്രയേലിന്റെ സമ്പൂര്‍ണ സൈനികപിന്മാറ്റമാണ് ഹമാസിന്റെ പ്രധാന ആവശ്യം.


അതേസമയം, തെക്കന്‍ ഗാസയിലെ വലിയ നഗരമായ ഖാന്‍യൂനിസില്‍നിന്ന് ഞായറാഴ്ച ഇസ്രയേല്‍സൈന്യം പൂര്‍ണമായും പിന്‍വാങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വടക്കന്‍ ഗാസയിലെ സൈനികനടപടിക്കുശേഷം ഖാന്‍യൂനിസില്‍ മാസങ്ങളായി ഇസ്രയേൽ രൂക്ഷമായ കരയാക്രമണം നടത്തുകയായിരുന്നു.

ഇവിടെ ദൗത്യത്തിലേര്‍പ്പെട്ട 98 കമാൻഡോ ഡിവിഷന്‍ അവരുടെ നടപടി വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു. ആയിരക്കണക്കിന് ഹമാസുകാരെ വധിച്ചു, അവരുടെ താവളങ്ങള്‍ തകര്‍ത്തു. എന്നാല്‍, നഹാല്‍ ബ്രിഗേഡും 162-ാം ഡിവിഷനും ഉൾപ്പെടെ ‌നിശ്ചിത സൈനികട്രൂപ്പുകള്‍ അവിടെ തുടരുമെന്നും വ്യക്തമാക്കി.

സൈന്യം പിൻവാങ്ങിയ പശ്ചാത്തലത്തിൽ ഖാന്‍യൂനിസില്‍നിന്ന് ഒഴിഞ്ഞുപോയ ജനങ്ങള്‍ക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ, റാഫയിലേക്ക്‌ കരയാക്രമണം വ്യാപിപ്പിക്കാനുള്ള ഇസ്രയേലിന്റെ യുദ്ധതന്ത്രമാണെന്നാണ് നീക്കത്തിനുപിന്നിലെന്നും വിലയിരുത്തലുകളുണ്ട്. ഖാന്‍യൂനിസില്‍നിന്ന് ഒഴിഞ്ഞുപോയവരടക്കം 15 ലക്ഷം പേരാണ് റാഫയില്‍ തിങ്ങിപ്പാര്‍ക്കുന്നത്.


ഒക്ടോബർ 7 നു ഹമാസ് ആക്രമണം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്രയേല്‍ പ്രത്യാക്രമണം ആരംഭിസിച്ചിരുന്നു . വ്യോമാക്രമണമായിരുന്നു ആദ്യം. തൊട്ടുപിന്നാലെ ഇസ്രയേല്‍ നാവികസേനയും ഗാസ മുനമ്പിലേക്ക് കുതിച്ചു .ഒക്ടോബര്‍ 13-ന് വടക്കന്‍ ഗാസയിലെ ജനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.ആക്രമണം രൂക്ഷമായതോടെ, ഹമാസ് ബന്ദികളെ വിട്ടയക്കാന്‍ തുടങ്ങി. എന്നാല്‍, മുഴുവന്‍ ബന്ദികളെയും വിട്ടയയ്ക്കാന്‍ ഹമാസ് തയ്യാറായില്ല.

ഒക്ടോബര്‍ 23-ന് കരയുദ്ധം ആരംഭിച്ചു. ജനവാസമേഖലയിലേക്ക് അടക്കവും ഇസ്രയേല്‍ ബോംബ് വര്‍ഷിച്ചു. ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയും അഭയാർത്ഥി ക്യാമ്പുകളും  90 ശതമാനം സ്‌കൂളുകളും   കടുത്ത വ്യോമാക്രമണത്തിന് വിധേയമായി.  ഗാസയില്‍ ആകെയുള്ള 36 ആശുപത്രികളില്‍ 30 എണ്ണവും തകർന്നു.

യുദ്ധോപകരണങ്ങളും വിഷവസ്തുക്കളും കാരണം മണ്ണും ഭൂഗര്‍ഭജലവും മലിനമായി.ഗാസയില്‍ മാനുഷിക സഹായങ്ങള്‍ കടന്നുവരുന്ന ഏകമാര്‍ഗമായിരുന്ന റഫ അതിര്‍ത്തിയില്‍ അടക്കം ഇസ്രയേല്‍ ആക്രമണം നടത്തി. വടക്കന്‍ ഗാസ പൂര്‍ണമായും തകര്‍ത്ത ശേഷമാണ് ദക്ഷിണ ഗാസയിലേക്കും റഫയിലേക്കും ഇസ്രയേല്‍ സേന പ്രവേശിച്ചത്. ദക്ഷിണ ഗാസയില്‍ ആക്രമണം നടത്തില്ലെന്നും ജനങ്ങള്‍ ഇവിടേക്ക് മാറണമെന്നുമായിരുന്നു നേരത്തെ ഇസ്രയേല്‍ പറഞ്ഞിരുന്നത്.


റഫ മാത്രമാണ് ഹമാസിന്റെ നിലവിലെ ശക്തികേന്ദ്രം എന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. പക്ഷേ, ഇപ്പോഴും ഹമാസ് ഗാസയില്‍ ചെറുത്തുനില്‍പ്പ് നടത്തുന്നുണ്ട് .  ഇറാന്‍ പിന്തുണയോടെ ലെബനനില്‍നിന്ന് ആക്രമണം നടത്തുന്ന ഹിസ്ബുള്ളയെ ഫലപ്രദമായി നേരിടാന്‍ ഇസ്രയേലിന് സാധിച്ചിട്ടില്ല. ഇസ്രയേലിന്റെയും സഖ്യകക്ഷികളുടെയും കപ്പലുകള്‍ക്കുനേരെ ചെങ്കടലില്‍ ഹൂതി സായുധസംഘങ്ങള്‍ നടത്തുന്ന ആക്രമണവും വര്‍ധിക്കുന്നു. ഇതേത്തുടര്‍ന്ന് അമേരിക്കയും ബ്രിട്ടനും ഇസ്രയേലിനോട് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേലും ഹമാസും ഒരുക്കമല്ലെന്നാണ് നിലവിലെ സാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. യുദ്ധം അവസാനിപ്പിച്ചാലും, ഗാസയോ റഫയോ അവിടുത്തെ ജനങ്ങളോ ഇനി പൂർവ്വസ്ഥിതിയിലേയ്ക്ക് തിരിച്ചെത്താൻ ബുദ്ധിമുട്ടാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോര്‍ത്ത് പറവൂര്‍ മത്സ്യമാര്‍ക്കറ്റില്‍ വാഹനത്തില്‍ നിന്ന് ബോക്‌സില്‍ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു  (33 minutes ago)

നെല്ലിയാമ്പതിയില്‍ വന്‍ ചന്ദനവേട്ട.. പിടിച്ചെടുത്തത് 97 കിലോ ചന്ദനം  (35 minutes ago)

ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞ ആമസോൺ പാര്‍സല്‍ കവറില്‍ ചോരക്കുഞ്ഞ്:- കുഞ്ഞിന്റെ കഴുത്തിൽ തുണിചുറ്റി വരിഞ്ഞുമുറുക്കിയ പാടുകൾ: കുറ്റം സമ്മതിച്ച് അവിവാഹിതയായ യുവതി: ബലാത്സംഗത്തിനിരയായതായി സംശയം...  (37 minutes ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി.... ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് 22കാരിയായ ഗര്‍ഭിണി മരിച്ചു...  (1 hour ago)

അമേരിക്കൻ കാമ്പസുകളിൽ ഇസ്രയേലിനെതിരെ സമരം കൊടുമ്പിരി കൊള്ളുകയാണ്..... ഫലസ്തീൻ അനുകൂല സമരമെന്ന വിധത്തിൽ തുടങ്ങി, ഒടുവിൽ ജൂതവിരുദ്ധതയിലേക്ക് കാര്യങ്ങൾ നീങ്ങുന്ന അവസ്ഥ..  (1 hour ago)

ചുവപ്പ് നിറത്തിലുള്ള പട്ടുസാരി തമിഴ് സ്റ്റൈലിലുള്ള മടിസാർ രീതിയിൽ അണിഞ്ഞൊരുങ്ങി മാളവിക ജയറാം...കസവു മുണ്ടും മേൽമുണ്ടും ധരിച്ച് നവൻ...മാളവികയുടെ വിവാഹ ആഘോഷത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയു  (1 hour ago)

സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു:- പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം...  (1 hour ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം... സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ ഹൈക്കോടതി സ്റ്റേ ചെയ്തില്ല... മോട്ടോര്‍ വാഹന വകുപ്പി  (1 hour ago)

ഉദ്ഘാടനത്തിന് മുമ്പേ ആക്കുളത്തെ ചില്ല് പാലത്തില്‍ പൊട്ടല്‍ കണ്ടെത്തി... കണ്ണാടിപ്പാലത്തിന്റെ മധ്യഭാഗത്താണ് വിള്ളല്‍ കണ്ടെത്തിയതിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകാര്യം പൊലീസില്‍ പരാതി ,  (1 hour ago)

വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടും മുമ്പ്, എല്ലാവരെയും ഫോണിൽ ബന്ധപ്പെട്ട് യാത്ര പറയുന്നതിനിടെ അലസമായി വായിലിട്ട് ചവച്ച് തുപ്പിയത് അരളിപ്പൂ:- ഹൃദ്രോഗബാധ മൂലമാണ് സൂര്യയുടെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ  (1 hour ago)

ലൈംഗിക ആരോപണം നിഷേധിച്ച് പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി ആനന്ദ ബോസ്...പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി രാജ്ഭവനിൽ തങ്ങാനെത്തും മുമ്പാണ് വിവാദം ഉയർന്നത്  (2 hours ago)

പത്തനംതിട്ട അടൂരില്‍ ഓട്ടോ ഡ്രൈവറെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (2 hours ago)

കെഎസ്ആർ‌ടിസി ബസിലെ ഡ്രൈവറുമായുണ്ടായ വാക്കുതർക്കവും തുടർ സംഭവങ്ങളും രാഷ്ട്രീയ പ്രവർ‌ത്തനത്തിന്റെ ഭാഗമായി അതിജീവിക്കും - മേയർ ആര്യ രാജേന്ദ്രൻ  (2 hours ago)

മൂത്ത മകളുടെ വിവാഹം അനുവാദം കൂടാതെ നടത്തിയെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം മുങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 400 രൂപയുടെ കുറവ്  (2 hours ago)

Malayali Vartha Recommends