Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുപ്പതുകാരിക്ക് പാമ്പുകൾ വെറും വിനോദമല്ല, കോടികൾ ലാഭം തരുന്ന ബിസിനസ്സാണ്..നഗരത്തിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലെത്തി 50,000 പാമ്പുകളെ വളർത്തുന്നു..


ആൽജോയ്ക്ക് അന്ത്യയാത്രയേകാൻ ഒരു നാട് മുഴുവൻ എത്തി.. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ അനോഷിന് അവസാനമായി അനിയനെ കാണാൻ വീഡിയോകോളെത്തി. ..


വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..


കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യായ സംഹിത  വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ഹർജി തിരുവനന്തപുരം പോക്സോ കോടതി ഇന്ന് പരിഗണിക്കും


സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...

ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് വരെ... ഇസ്രായേലിലേക്ക് കയറ്റുമതി നിയന്ത്രിക്കുമെന്ന് തുർക്കിയ..ജെറ്റ് വിമാനങ്ങൾക്കായുള്ള ഇന്ധനം, നിർമാണോപകരണങ്ങൾ, കീടനാശിനികൾ, എന്നിങ്ങനെ 54 തരം ഉത്പന്നങ്ങൾ കയറ്റുമതി നിർത്തിച്ചു...

10 APRIL 2024 11:49 AM IST
മലയാളി വാര്‍ത്ത

ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് വരെ ഇസ്രായേലിലേക്ക് കയറ്റുമതി നിയന്ത്രിക്കുമെന്ന് തുർക്കിയ. ഗസ്സയിലേക്ക് കൂടുതൽ സഹായങ്ങൾ നൽകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇസ്രയേൽ ആക്രമണം ഗുരുതരമായി ബാധിച്ച പ്രദേശങ്ങളിൽ മാനുഷിക സഹായം എയർഡ്രോപ്പ് ചെയ്യാനുള്ള തുർക്കിയയുടെ ആവശ്യം ഇസ്രായേൽ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തുർക്കിയയുടെ നടപടി.അതിനിടെ, ഗാസയ്ക്കു കൂടുതൽ സഹായമനുവദിക്കാൻ നിർബന്ധിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേലിന് ഉപരോധമേർപ്പെടുത്തണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു.ഗാസയ്ക്ക് വ്യോമമാർഗം സഹായം നൽകാനുള്ള ശ്രമം ഇസ്രയേൽ തടഞ്ഞെന്ന് തിങ്കളാഴ്ച തുർക്കി ആരോപിച്ചിരുന്നു. പിന്നാലെയാണ് വ്യാപാരനിയന്ത്രണം കൊണ്ടുവന്നത്.ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഗാസയിലേക്ക് തടസ്സമില്ലാതെ ജീവകാരുണ്യസഹായമെത്തിക്കാനുള്ള വഴിതുറക്കുകയും ചെയ്യുംവരെ നിയന്ത്രണങ്ങൾ തുടരുമെന്ന് തുർക്കി വ്യാപാരമന്ത്രാലയം അറിയിച്ചു.

 

അവ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും അതിന് പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാൻ അംഗീകാരം നൽകിയെന്നും തുർക്കി വിദേശകാര്യമന്ത്രി ഹക്കാൻ ഫിദാൻ പറഞ്ഞു.ഇരുമ്പ് ഉരുക്ക് ഉത്പന്നങ്ങൾ, ജെറ്റ് വിമാനങ്ങൾക്കായുള്ള ഇന്ധനം, നിർമാണോപകരണങ്ങൾ, കീടനാശിനികൾ, യന്ത്രങ്ങൾ, ഗ്രാനൈറ്റ്, സിമന്റ്, ഇഷ്ടിക എന്നിങ്ങനെ 54 തരം ഉത്പന്നങ്ങൾ ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്യുന്നത് നിർത്തുമെന്നാണ് തുർക്കിയ വ്യാപാര മന്ത്രാലയം അറിയിച്ചത്.'അന്താരാഷ്ട്ര സമൂഹത്തെ അവഗണിക്കുകയും അന്താരാഷ്ട്ര നിയമങ്ങളെ നഗ്‌നമായി ലംഘിക്കുകയും ചെയ്യുകയാണ് ഇസ്രായേൽ. ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും മാനുഷിക സഹായങ്ങൾ അനുവദിക്കുകയും ചെയ്യുന്നത് വരെ നിയന്ത്രണം തുടരും'-തുർക്കിയ വ്യാപാര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.അവശ്യവസ്തുക്കൾ എയർഡ്രോപ് ചെയ്യാൻ ശ്രമിച്ച തുർക്കിയൻ വിമാനങ്ങളെ തടഞ്ഞതിന് പിന്നാലെയാണ് ഇസ്രായേലിനെതിരെ കർശനനടപടി സ്വീകരിക്കാൻ നിർബന്ധിതരാവുന്നത്.

ഗസ്സയിൽ എയർഡ്രോപ്പ് ചെയ്യാനുള്ള തങ്ങളുടെ ശ്രമം ഇസ്രായേൽ തടഞ്ഞതായി തുർക്കിയ വിദേശകാര്യ മന്ത്രി ഹക്കൻ ഫിദാനാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. അധികം വൈകാതെ തന്നെ ഇതി​ന് പകരം വീട്ടുമെന്ന് അ​ദ്ദേഹം പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് കയറ്റുമതി നിരോധനം പ്രഖ്യാപിച്ചത്."ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ നഗ്നമായി ലംഘിക്കുകയും അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നറിയിപ്പ് അവഗണിക്കുകയും ചെയ്യുന്നു. ഇസ്രായേൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഗസ്സയിലേക്ക് മാനുഷിക സഹായം തടസ്സം കൂടാതെ എത്തിക്കാൻ അനുവദിക്കുകയും ചെയ്യുന്നതുവരെ ഈ തീരുമാനം നിലനിൽക്കും’ -അദ്ദേഹം പറഞ്ഞു. ഇസ്രായേലും തുർക്കിയയും തമ്മിലുള്ള വർഷങ്ങൾ നീണ്ട ബന്ധം ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വഷളായിരുന്നു. തുർക്കിയ പ്രസിഡൻറ് ഉർദോഗൻ ഇസ്രായേലിനെ വംശഹത്യയിൽ ഏർപ്പെട്ട ഭീകര രാഷ്ട്രം എന്നാണ് വിശേഷിപ്പിച്ചത്.

 

അതേസമയം, തുർക്കിയയുടെ നടപടിക്കെതിരെ ഇസ്രായേൽ വിദേശകാര്യമന്ത്രി ഇസ്രായേൽ കാറ്റ്സ് രംഗത്തുവന്നു. ഒരിക്കൽക്കൂടി ഹമാസിനെ പിന്തുണയ്ക്കുക വഴി തുർക്കി ജനതയുടെ സാമ്പത്തിക താൽപര്യങ്ങൾ തകർക്കുകയാണ് ഭരണകൂടമെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു.തുർക്കിയയുടെ സാമ്പത്തികാവസ്ഥ തകർക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ കാറ്റ്സ്, തുർക്കിയയിലേക്കുള്ള കയറ്റുമതി നിർത്തുമെന്നും അവിടെ നിക്ഷേപം നടത്തുന്നത് അവസാനിപ്പിക്കാനും ഉപരോധങ്ങൾ ഏർപ്പെടുത്താനും അമേരിക്കയോട് ആവശ്യപ്പെടുമെന്നും പറഞ്ഞു.ഗസ്സയിലെ യുദ്ധത്തിന് പിന്നാലെ ഇരുരാജ്യങ്ങളും അവരുടെ പ്രതിനിധികളോട് മടങ്ങിവരാൻ ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലും തുർക്കിയയും അന്താരാഷ്ട്ര വേദികളിൽ പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ നടത്തിവരുന്നുമുണ്ട്.ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 33,175 ആയി. 75,886 പേർക്ക് പരിക്കേറ്റു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (24 minutes ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (39 minutes ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (46 minutes ago)

വിവരം ചോർത്തിയതാര്?  (4 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (4 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (5 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (5 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (5 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (6 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (6 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (7 hours ago)

ശബരിമല യുവതി പ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (7 hours ago)

വീണ്ടും സംഘര്‍ഷത്തിലേക്ക്... കീഴടങ്ങൽ പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ, ചർച്ചയിൽ പങ്കെടുത്തേക്കില്ല, ഒരുപാട് ബോംബുകൾ പൊട്ടും'; വെടിനിർത്തൽ തീരും മുൻപ് കരാറിൽ എത്താൻ ഇറാനെതിരെ ട്രംപിന്‍റെ കടുത്ത ഭീഷണി  (7 hours ago)

സ്കൂളിൽ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം...  (8 hours ago)

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും തമിഴ്നാട്ടിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...  (8 hours ago)

Malayali Vartha Recommends