നമ്മുക് കാക്കകൾ ഇവിടെ പ്രിയപെട്ടതാണെങ്കിൽ, കാക്കകള്‍ ആവാസവ്യവസ്ഥ തന്നെ തകര്‍ക്കാന്‍പോന്ന ഭീകര ജീവിയാണ്, കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ ആളുകൾക്ക്...രാജ്യത്തെ പത്തുലക്ഷത്തോളം കാക്കകളെ കൊന്നൊടുക്കാനുള്ള ഒരുക്കത്തിലാണ് കെനിയന്‍ സര്‍ക്കാര്‍...

കൂരിരുട്ടിന്‍റെ കിടാത്തി,യെന്നാല്‍ സൂര്യപ്രകാശത്തിനുറ്റ തോഴി,ചീത്തകള്‍ കൊത്തി വലിക്കുകിലു- മേറ്റവും വൃത്തിവെടുപ്പെഴുന്നോള്‍, എന്ന വരികൾ വൈലോപ്പിള്ളി ശ്രീധരമേനോന്റെ കാക്ക എന്ന കവിതയിലെ തുടക്കത്തിലേ വരികളാണ് കാക്കകള്‍ മനുഷ്യന്റെ സുഹൃത്തും പരിസരം വൃത്തിയാക്കുന്ന നല്ല പക്ഷിയുമാണ് നമുക്ക്. മാത്രമല്ല കാക്കളെ ചുറ്റി പാട്ടി നിരവധി വിശ്വാസങ്ങൾ അടക്കം നമ്മുക്ക് നില നിൽക്കുന്നുണ്ട് . രാവിലെ കാക്ക വീടിന്റെ പുറത്ത് ഇരുന്നു കരയുകയാണെങ്കിൽ അന്ന് വിരുന്നിന്ന് നമ്മുടെ വീട്ടിൽ വിരുന്നുകാർ വരുമെന്ന് നമ്മുടെ പഴമക്കാർ പറഞ്ഞു നമ്മൾ കേട്ട് കാണും. മാത്രമല്ല ബലിതർപ്പണവും കാക്കയും തമ്മിലുള്ള ബന്ധം ഇപ്പോഴും പിന്തുടരുന്ന വിശ്വാസമാണ്, നമ്മൾ മരിച്ചു പോയവർക്കായി ബലിച്ചോർ അർപ്പിക്കാറുണ്ട് . അതിന് ശേഷം കൈകൊട്ടി കാക്കയെ വിളിക്കും .
കാക്ക വന്നു അത് കഴിച്ചാൽ പിതൃക്കൾ തൃപ്തരാവുമെന്ന് വിശ്വാസം നിലനിൽക്കുന്നുണ്ട്. നമ്മുക് കാക്കകൾ ഇവിടെ പ്രിയപെട്ടതാണെങ്കിൽ കാക്കകള്‍ ആവാസവ്യവസ്ഥ തന്നെ തകര്‍ക്കാന്‍പോന്ന ഭീകര ജീവിയാണ് എന്നാണ് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ സര്‍ക്കാര്‍ പറയുന്നത്. 2024 അവസാനത്തോടെ രാജ്യത്തെ പത്തുലക്ഷത്തോളം കാക്കകളെ കൊന്നൊടുക്കാനുള്ള ഒരുക്കത്തിലാണ് കെനിയന്‍ സര്‍ക്കാര്‍. ഇന്ത്യന്‍ കാക്കകള്‍ കടന്നുകയറ്റക്കാരാണെന്നും അവ തങ്ങളുടെ രാജ്യത്തെ തനത് ജന്തുജാലങ്ങള്‍ക്ക് കടുത്ത അതിജീവന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നുമാണ് കാക്കകളുടെ കൂട്ടക്കുരുതിക്ക് കെനിയ നല്‍കുന്ന വിശദീകരണം.ഇന്ത്യന്‍ കാക്കകള്‍ കെനിയയിലെ സ്വാഭാവിക ജനജീവിതത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കെനിയ വൈല്‍ഡ് ലൈഫ് സര്‍വീസ് (കെ.ഡബ്യു.എസ്.) ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
പ്രാദേശിക പക്ഷിവര്‍ഗങ്ങള്‍ക്ക് ഭീഷണിയാകുന്നതിലൂടെ കര്‍ഷകര്‍ക്കും വിനോദ സഞ്ചാരികൾക്ക് ശല്യമുണ്ടാക്കുന്നതിലൂടെ ഹോട്ടലുടമകള്‍ക്കും ഇന്ത്യന്‍ കാക്കകള്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി കെ.ഡബ്യു.എസ്. ഡയറക്ടര്‍ ജനറലിന്റെ പ്രതിനിധിയായ വൈല്‍ഡ് ലൈഫ് ആന്‍ഡ് കമ്യൂണിറ്റി സര്‍വീസ് ഡയറക്ടര്‍ ചാള്‍സ് മുസ്യോകി പറഞ്ഞു.കെനിയയില്‍ തീരപ്രദേശങ്ങളിലാണ് ഇന്ത്യന്‍ കാക്കകള്‍ കൂടുതലായും കാണപ്പെടുന്നത്. തീരപ്രദേശത്തെ ടൂറിസത്തിനും കൃഷിക്കുമാണ് ഇവ പ്രധാന വെല്ലുവിളിയാകുന്നത്. ഇവിടുത്തെ ജനങ്ങളുടെ അഭ്യര്‍ഥന സര്‍ക്കാരിന് കേള്‍ക്കാതിരിക്കാനാവില്ലെന്ന് ചാള്‍സ് മുസ്യോകി വ്യക്തമാക്കി. വൈല്‍ഡ് ലൈഫ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കാക്കകളുടെ അധികവ്യാപനം തടയുന്നതില്‍ പ്രത്യേക നൈപുണ്യം നേടിയിട്ടുള്ള വ്യക്തികള്‍, ഹോട്ടല്‍ ഉടമകളുടെ പ്രതിനിധികള്‍,
കര്‍ഷകരുടെ പ്രതിനിധികള്‍ എന്നിവരുമായി കെ.ഡബ്യു.എസ്. നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചാള്‍സ് മുസ്യോകി.പൊതുവെ ഏഷ്യന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്ന കാക്കകളെയാണ് ഹൗസ് ക്രോ (കോര്‍വസ് സ്‌പ്ലെന്‍ഡെന്‍സ്) എന്ന് പറയുന്നത്.നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന കാവതിക്കാക്കയൊക്കെ ഈ ഗണത്തില്‍പെടുന്നവയാണ്. കെനിയയിലെ പ്രാദേശിക ആവാസവ്യവസ്ഥയില്‍പെട്ട പക്ഷിവര്‍ഗമല്ലെന്നും ഈ കാക്കകള്‍ രാജ്യത്ത് ജൈവാധിനിവേശമാണ് നടത്തുന്നതെന്നും കെ.ഡബ്യു.എസ്. ഉദ്യോഗസ്ഥര്‍ പറയുന്നു.ഒരു പ്രദേശത്തെ ജീവജാലങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി മറ്റൊരു പ്രദേശത്തുനിന്നുള്ള ജീവിവര്‍ഗങ്ങള്‍ അവിടെ കടന്നുകയറി പ്രത്യുല്‍പാദനം നടത്തുന്നതിനെയാണ് ജൈവാധിനിവേശം (ഇന്‍വെസീവ് ഏലിയന്‍ സ്പീഷീസ്) എന്ന് പറയുന്നത്.
ഒരു പ്രദേശത്തെ ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുവാന്‍ ജൈവാധിനിവേശം കാരണമാകാറുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍, ഇന്ത്യന്‍ കാക്കകള്‍ കെനിയയിലെ പ്രാദേശിക പക്ഷിവര്‍ഗങ്ങള്‍ളുടെ നിലനില്‍പിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതായി കെ.ഡബ്യു.എസ്. ഉദ്യോഗസ്ഥര്‍ പറയുന്നു.'കെനിയയിലെ പ്രാദേശിക പക്ഷിവര്‍ഗങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ കാക്കകള്‍ക്ക് അക്രമസ്വഭാവം കൂടുതലാണ്. അവ പ്രാദേശിക പക്ഷികളുടെ കൂടുകള്‍ തകര്‍ക്കുകയും മുട്ടകള്‍ നശിപ്പിക്കുകയും പക്ഷിക്കുഞ്ഞുങ്ങളെ ഇരയാക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ പ്രാദേശിക പക്ഷികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നത് പ്രദേശത്തെ കീടങ്ങളും പ്രാണികളും പെരുകുന്നതിന് കാരണമാകും.
https://www.facebook.com/Malayalivartha
























