Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...


ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

ബന്ദികളെ കണ്ടെത്താന്‍ പുതിയ വഴി തേടി ഇസ്രായേൽ...ചാരന്മാരെ ഇറക്കിയതായി റിപ്പോര്‍ട്ട്...ബന്ദികളുടെ സ്ഥാനം മനസ്സിലാക്കിയതിന് ശേഷം, രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഗാസയിലെ കെട്ടിടങ്ങളുടെ മാതൃകാ രൂപം ഉണ്ടാക്കി...

15 JUNE 2024 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി

ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...

വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

ഇറാൻ കപ്പൽ തുസ്‌കയുടെ എഞ്ചിൻ റൂം തുളച്ചു ! നടുക്കടലിൽ അമേരിക്കയുടെ സംഹാരതാണ്ഡവം.. വൈകാതെ തന്നെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ വെല്ലുവിളി..വീണ്ടും യുദ്ധം..

അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് കസ്റ്റംസ് ഹെഡ് ഹവിൽദാറിനും ട്രാവൽസ് ഉടമക്കും 4 വർഷം വീതം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചു

ലോകം ഉറ്റു നോക്കുന്ന ജീ7 ഉച്ചകോടിയിൽ വളരെ സുപ്രധാനമായിട്ടുള്ള പ്രഖ്യാപനം അമേരിക്കൻ പ്രസിഡണ്ട് ജോബൈഡൻ നടത്തിയിരിക്കുകയാണ്. ഇസ്രായേൽ ഹമാസ് യുദ്ധം അവസാനിക്കുവാൻ സാധ്യതയില്ല, വെടി നിർത്തലിനും സാധ്യത കാണുന്നില്ല. ബന്ദികളെ മോചിപ്പിക്കുന്നതിനും ഉള്ള സാധ്യത കാണുന്നില്ല. ഇത്തരം രീതിയിലുള്ള ഒരു പരാമർശം. അതുകൊണ്ട് തന്നെ യുദ്ധം സമീപഭാവിയിൽ അവസാനിക്കും എന്നുള്ള പ്രതീക്ഷ അവസാനിച്ചിരിക്കുകയാണ് എന്ന് അമേരിക്കൻ പ്രസിഡന്റ് പറയുന്നു.വടക്കൻ അതിർത്തി മേഖലകളിൽ ദക്ഷിണ ലബനാനിൽ നിന്നുള്ള ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണം വ്യാപകമായതോടെ ഇസ്രായേൽ കടുത്ത പ്രതിസന്ധിയിൽ. ഇന്നലെയും നിരവധി മിസൈലുകൾ പതിച്ച് ഗലിലീയിലെ കിബുത്സ് യാരോണിൽ വലിയ തീപിടിത്തം ഉണ്ടായി.

 

ലബനാനു നേരെ തുറന്ന യുദ്ധത്തിന് മടിക്കില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറ്.എന്നാൽ ലബനാനു നേരെയുള്ള യുദ്ധം മേഖലയൊന്നാകെ ബാധിച്ചേക്കുമെന്ന ആശങ്കയിൽ പ്രശ്ന പരിഹാരത്തിനായി അമേരിക്ക നീക്കം ശക്തമാക്കി.ലബനാൻ സൈനിക മേധാവി പെൻറഗൺ നേതൃത്വവുമായി ചർച്ച നടത്തി. ഇസ്രായേൽ നേതാക്കളെ അമേരിക്കയിലേക്ക് വിളിപ്പിച്ചതായും റിപ്പോർട്ടുണ്ട്.കൂടാതെ ഹമാസ് ബന്ദികളാക്കിയവരെ കണ്ടെത്താന്‍ ഗാസയില്‍ ഇസ്രയേല്‍ ചാരന്മാരെ അയച്ചതായി റിപ്പോര്‍ട്ട്.നുസൈറാത്തില്‍ ബന്ദികളുടെ സ്ഥാനം മനസ്സിലാക്കിയതിന് ശേഷം രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഗാസയിലെ കെട്ടിടങ്ങളുടെ മാതൃകാ രൂപം ഉണ്ടാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഗാസ മുനമ്പിന്റെ മധ്യഭാഗത്തുള്ള നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിലാണ് ഹമാസ് ഇസ്രയേല്‍ ബന്ദികളെ പാര്‍പ്പിച്ചത്.

തുടര്‍ന്ന് ആഴ്ചകളോളം ആസൂത്രണം ചെയ്ത രക്ഷാദൗത്യത്തിലൂടെ നാല് ഇസ്രായേല്‍ വനിതകളെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. വേഷം മാറി ഇസ്രായേല്‍ കമാൻ്റോസ് ക്യാമ്പില്‍ നുഴഞ്ഞു കയറിയാണ് ബന്ദികളെ മോചിപ്പിച്ചത്.നോഹ അഗര്‍മണി (26), അല്‍മോഗ് മെയര്‍ ജാന്‍ (22), ആന്ദ്രേ കോസ്ലോവ് (27), ഷ്ലോമി സിവ് (41) എന്നിവരെ മോചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ബന്ദികളെ കണ്ടെത്തുന്നതിനായി ഇസ്രയേല്‍ ഇന്റലിജന്‍സ് യുഎസ് സഹായത്തോടെ ഡിജിറ്റല്‍ ഡാറ്റ, ഡ്രോണ്‍ ഫൂട്ടേജ് അടക്കമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നു. ഇസ്രയേല്‍ കമാന്റിങ്ങ് ചീഫ് ഓഫ് സ്റ്റാഫ് ഹെര്‍സി ഹലേവിയും മറ്റ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാദൗത്യം നിരീക്ഷിച്ചു.രഹസ്യ വാഹനങ്ങളില്‍ വേഷംമാറിയാണ് സേന ക്യാമ്പിലെത്തിയത്. ഇസ്രായേല്‍ സൈനികര്‍ ഹമാസ് തീവ്രവാദികളുമായി ഇടപഴകുന്നതിനിടെയാണ് പെട്ടെന്നുള്ള വെടിവയ്പുണ്ടായതെന്ന് ദൃക്സാക്ഷികള്‍ വിവരണം.

 

അര്‍ഗമണിയെ രക്ഷിച്ചതിനുശേഷം മറ്റ് ബന്ദികളെ മോചിപ്പിക്കുന്നതിനിടെ സംഘര്‍ഷം ഉടലെടുത്തു. ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് പ്രകാരം, രക്ഷാപ്രവര്‍ത്തനത്തനിടെയുണ്ടായ സംഘര്‍ഷത്തില്‍സാധാരണക്കാരടക്കം 270ലധികം പലസ്തീനികള്‍കൊല്ലപ്പെട്ടു.അതിനിടെ, ഹിസ്ബുല്ലയുമായി കരാറിലെത്താൻ ഇസ്രായേൽ നീക്കമാരംഭിച്ചതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഹമാസിന് പകരം ബദൽ സംവിധാനം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടിരിക്കെ, ഗസ്സയിൽ സ്ഥിതിഗതികൾ അത്യന്തം സങ്കീർണമായെന്ന് സുരക്ഷാ വിഭാഗത്തെ ഉദ്ധരിച്ച് ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ.ഗസ്സയിലേക്കുള്ള സഹായ വസ്തുക്കൾ തടഞ്ഞ ഇസ്രായേലിലെ തീവ്ര ഗ്രൂപ്പിനു മേൽ ഉപരോധം ഏർപ്പെടുത്തിയതായി അമേരിക്ക. ഒളിമ്പിക്സിൽ ആദ്യമായി ഫലസ്തീനെ പ്രതിനിധാനംചെയ്ത് ചരിത്രം കുറിച്ച ദീർഘദൂര അത്‍ലറ്റ് മാജിദ് അബൂ മറാഹീൽ നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ ചികിത്സ കിട്ടാതെ മരിച്ചത് വലിയ നോവായി.

 

ഗസ്സയിൽ ഇസ്രായേൽ ആക്രമണം കൂടുതൽ ശക്തമായി തുടരുകയാണ്. 34 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിൽ മരിച്ചവരുടെ എണ്ണം 37,266 ആയി.ഗസ്സയിലേക്ക് തടസം കൂടാതെ സഹായം ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന് ജി 7 രാജ്യങ്ങളുടെ ഉച്ചകോടി.ഒമ്പതു മാസത്തിൽ എത്തിനിൽക്കുന്ന യുദ്ധം ഗസ്സയിലെ സിവിലിയൻ സമൂഹത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കെ,എല്ലാ തടസങ്ങളും മറികടന്ന് സഹായം ഉറപ്പാക്കണമെന്ന് ജി 7 രാജ്യങ്ങൾ ആവശ്യപ്പെട്ടു.അന്താരാഷ്ട്ര നിയമപ്രകാരമുള്ള എല്ലാ വ്യവസ്ഥകളും പാലിക്കാൻ ഇസ്രായേൽ തയാറാകണം. വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ ജനതയുടെ സാമ്പത്തിക സാഹചര്യത്തെ ബാധിക്കുമാറുള്ള നടപടികൾഉപേക്ഷിക്കാനും ഉച്ചകോടി ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ദ്വിരാഷ്ട്ര ഫോർമുല മാത്രമാണ് പശ്ചിമേഷ്യൻ പ്രശ്നപരിഹാരമെന്നും ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നീളുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ഉച്ചകോടി മുന്നറിയിപ്പ് നൽകി.

 

മറ്റൊരു പ്രധാനമായ കാര്യംഗാസയിൽ ഇപ്പോൾ ഇസ്രായേലിന്റെ ബന്ദികൾ ആയിട്ടുള്ളവരിൽ എത്രപേർ ജീവിച്ചിരിപ്പുണ്ട് എന്ന് ഞങ്ങൾക്ക് ഒരു ധാരണയുമില്ല എന്ന് ഹമാസ് തലവൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. ഇസ്രായേലിന്റെ കണക്കുകൾ അനുസരിച്ച് അവശേഷിക്കുന്ന ബന്ദികളിൽ 116 പേരാണ്. കഴിഞ്ഞദിവസം ഏതാനും പേരെ മോചിപ്പിച്ചിരുന്നു അതിനുശേഷം ഇനി ജീവിച്ചിരിക്കുന്നവർ 116 പേരുടെ കസ്റ്റഡിയിൽ ഉണ്ടാകും. എന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടൽ. ഉദ്യോഗസ്ഥനായ ഒസാമ ഹംദാൻ ഇക്കാര്യത്തിൽ ഒരു പ്രഖ്യാപനം നടത്തിയിട്ടുണ്ട്.എത്ര ബന്ദികൾൾ അവശേഷിക്കുന്നുണ്ട് എന്ന് പറയുവാൻ സാധിക്കില്ല. കഴിഞ്ഞ വരാന്ത്യത്തിൽ രക്ഷപ്പെടുത്തിയ നാല് ബന്ദികളെ തീവ്രവാദ ഗ്രൂപ്പ് തടവിലാക്കിയ ഈ നാല് പേരെയും മോചിപ്പിച്ചിരുന്നു ഈ നാലുപേരിൽ സ്ത്രീകൾ ഉൾപ്പെടെയായിരുന്നു. 27 കാരിയിട്ടുള്ള നോവ ഉൾപ്പെടെയായിരുന്നു.

ഇവരെ ക്രൂരമായ ലൈംഗിക അധിക്ഷേപത്തിന് വിധേയമാക്കുകയും ക്രൂരമായ പീഡനങ്ങൾക്കും അതുപോലെതന്നെ ഇവർക്ക് മർദ്ദനവും ദിവസേന മർദ്ദനവും കൊടുത്തിരുന്നു എന്നുള്ള മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.ബന്ദികളിൽ ഗുരുതരമായിട്ടുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ട് ഇതിനോട് ഇപ്പോൾ ഹമാസിന്റെ ഉദ്യോഗസ്ഥൻ ആയിട്ടുള്ള ഒസാമ അഹംദാൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നു ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണം ഒരുപക്ഷേ ഇസ്രായേലാണ് ഇതിന്റെ വഴികാട്ടി എന്നാണ് ഈ ബന്ദികളെ ഇത്തരത്തിൽ ക്രൂരമായിട്ട് പീഡിപ്പിച്ചതിന്. സ്ത്രീകൾ ബന്ദികൾ ആണെങ്കിലും അവരോട് മാന്യമായിട്ട് പെരുമാറുക എന്നുള്ളത് അതിനെയൊക്കെ ഖണ്ഡിക്കുന്ന മെഡിക്കൽ റിപ്പോർട്ടാണ് നോവയുടെ കാര്യത്തിൽ പുറത്തുവന്നത്.യുഎസ് പദ്ധതി ഹമാസ് നിരസിച്ചതായി മാധ്യമ റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, പാർട്ടികൾ തമ്മിലുള്ള വിടവ് നികത്താൻ കഴിയുമെന്ന് ബ്ലിങ്കൻ വിശ്വസിക്കുന്നു.

 

ഹമാസ് ഈ റിപ്പോർട്ടുകൾ നിഷേധിക്കുകയും ചില പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്നുണ്ടെങ്കിലും ചർച്ചയ്ക്ക് സന്നദ്ധത ആവർത്തിക്കുകയും ചെയ്തതായി ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കരാർ ഒപ്പിടുന്നതിന് മുമ്പ് സ്ഥിരമായ വെടിനിർത്തലിനും ഇസ്രായേൽ സൈന്യത്തെ പിന്വലിക്കുന്നതിനും യുഎസിൽ നിന്ന് രേഖാമൂലമുള്ള ഉറപ്പാണ് ഹമാസ് ആവശ്യപ്പെടുന്നത്.തുടരുന്ന പോരാട്ടത്തിൽ ഗാസ മുനമ്പിലുടനീളമുള്ള 45 ലധികം തീവ്രവാദ കേന്ദ്രങ്ങൾ ഇസ്രായേൽ വ്യോമസേന ഇന്നലെ ആക്രമിക്കുകയും തകർക്കുകയും ചെയ്തതായി ഐഡിഎഫ് അറിയിച്ചു. എട്ട് മാസത്തിലേറെയായി തുടരുന്ന സംഘർഷത്തിൽ മരണമടഞ്ഞവരുടെ സംഖ്യ 37,200 കവിഞ്ഞതായി പലസ്തീ൯ ആരോഗ്യ വിഭാഗം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിന്‍ യാത്രക്കിടെ യുവതിയെ കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയില്‍  (1 hour ago)

കുളച്ചല്‍ പ്രചാരണ വേദിയില്‍ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുല്‍ ഗാന്ധി  (1 hour ago)

വട്ടിയൂര്‍ക്കാവില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ബിജെപി ആക്രമണം  (1 hour ago)

സ്‌ട്രോങ് റൂം വിവാദത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി  (1 hour ago)

തമിഴ്‌നാട് നിയസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും  (1 hour ago)

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരിച്ച് കളക്ടര്‍  (2 hours ago)

സംസ്ഥാനത്ത് കൊടും ചൂട് ; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി  (2 hours ago)

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി  (3 hours ago)

വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യാന്‍ അനുമതി തേടി മുന്‍നിര അന്താരാഷ്ട്ര കമ്പനികള്‍  (4 hours ago)

വാഹന കള്ളക്കടത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്  (4 hours ago)

പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി  (6 hours ago)

വിമാനം കുന്നിലിടിച്ച് തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

5 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ച ബാധിച്ച സംഭവം: മധ്യപ്രദേശിലെ ആശുപത്രിയില്‍ ഗുരുതര വീഴ്ച  (7 hours ago)

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത  (8 hours ago)

ഇൻഡോ നിസിനും ഛോട്ടാ ഭീമും കൈകോർത്ത് ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിലേക്ക്...  (9 hours ago)

Malayali Vartha Recommends