Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ബന്ദികളെ കണ്ടെത്താന്‍ പുതിയ വഴി തേടി ഇസ്രായേൽ...ചാരന്മാരെ ഇറക്കിയതായി റിപ്പോര്‍ട്ട്...ബന്ദികളുടെ സ്ഥാനം മനസ്സിലാക്കിയതിന് ശേഷം, രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഗാസയിലെ കെട്ടിടങ്ങളുടെ മാതൃകാ രൂപം ഉണ്ടാക്കി...

15 JUNE 2024 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..

ലോകം ഉറ്റു നോക്കുന്ന ജീ7 ഉച്ചകോടിയിൽ വളരെ സുപ്രധാനമായിട്ടുള്ള പ്രഖ്യാപനം അമേരിക്കൻ പ്രസിഡണ്ട് ജോബൈഡൻ നടത്തിയിരിക്കുകയാണ്. ഇസ്രായേൽ ഹമാസ് യുദ്ധം അവസാനിക്കുവാൻ സാധ്യതയില്ല, വെടി നിർത്തലിനും സാധ്യത കാണുന്നില്ല. ബന്ദികളെ മോചിപ്പിക്കുന്നതിനും ഉള്ള സാധ്യത കാണുന്നില്ല. ഇത്തരം രീതിയിലുള്ള ഒരു പരാമർശം. അതുകൊണ്ട് തന്നെ യുദ്ധം സമീപഭാവിയിൽ അവസാനിക്കും എന്നുള്ള പ്രതീക്ഷ അവസാനിച്ചിരിക്കുകയാണ് എന്ന് അമേരിക്കൻ പ്രസിഡന്റ് പറയുന്നു.വടക്കൻ അതിർത്തി മേഖലകളിൽ ദക്ഷിണ ലബനാനിൽ നിന്നുള്ള ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണം വ്യാപകമായതോടെ ഇസ്രായേൽ കടുത്ത പ്രതിസന്ധിയിൽ. ഇന്നലെയും നിരവധി മിസൈലുകൾ പതിച്ച് ഗലിലീയിലെ കിബുത്സ് യാരോണിൽ വലിയ തീപിടിത്തം ഉണ്ടായി.

 

ലബനാനു നേരെ തുറന്ന യുദ്ധത്തിന് മടിക്കില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറ്.എന്നാൽ ലബനാനു നേരെയുള്ള യുദ്ധം മേഖലയൊന്നാകെ ബാധിച്ചേക്കുമെന്ന ആശങ്കയിൽ പ്രശ്ന പരിഹാരത്തിനായി അമേരിക്ക നീക്കം ശക്തമാക്കി.ലബനാൻ സൈനിക മേധാവി പെൻറഗൺ നേതൃത്വവുമായി ചർച്ച നടത്തി. ഇസ്രായേൽ നേതാക്കളെ അമേരിക്കയിലേക്ക് വിളിപ്പിച്ചതായും റിപ്പോർട്ടുണ്ട്.കൂടാതെ ഹമാസ് ബന്ദികളാക്കിയവരെ കണ്ടെത്താന്‍ ഗാസയില്‍ ഇസ്രയേല്‍ ചാരന്മാരെ അയച്ചതായി റിപ്പോര്‍ട്ട്.നുസൈറാത്തില്‍ ബന്ദികളുടെ സ്ഥാനം മനസ്സിലാക്കിയതിന് ശേഷം രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഗാസയിലെ കെട്ടിടങ്ങളുടെ മാതൃകാ രൂപം ഉണ്ടാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഗാസ മുനമ്പിന്റെ മധ്യഭാഗത്തുള്ള നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിലാണ് ഹമാസ് ഇസ്രയേല്‍ ബന്ദികളെ പാര്‍പ്പിച്ചത്.

തുടര്‍ന്ന് ആഴ്ചകളോളം ആസൂത്രണം ചെയ്ത രക്ഷാദൗത്യത്തിലൂടെ നാല് ഇസ്രായേല്‍ വനിതകളെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. വേഷം മാറി ഇസ്രായേല്‍ കമാൻ്റോസ് ക്യാമ്പില്‍ നുഴഞ്ഞു കയറിയാണ് ബന്ദികളെ മോചിപ്പിച്ചത്.നോഹ അഗര്‍മണി (26), അല്‍മോഗ് മെയര്‍ ജാന്‍ (22), ആന്ദ്രേ കോസ്ലോവ് (27), ഷ്ലോമി സിവ് (41) എന്നിവരെ മോചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ബന്ദികളെ കണ്ടെത്തുന്നതിനായി ഇസ്രയേല്‍ ഇന്റലിജന്‍സ് യുഎസ് സഹായത്തോടെ ഡിജിറ്റല്‍ ഡാറ്റ, ഡ്രോണ്‍ ഫൂട്ടേജ് അടക്കമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നു. ഇസ്രയേല്‍ കമാന്റിങ്ങ് ചീഫ് ഓഫ് സ്റ്റാഫ് ഹെര്‍സി ഹലേവിയും മറ്റ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാദൗത്യം നിരീക്ഷിച്ചു.രഹസ്യ വാഹനങ്ങളില്‍ വേഷംമാറിയാണ് സേന ക്യാമ്പിലെത്തിയത്. ഇസ്രായേല്‍ സൈനികര്‍ ഹമാസ് തീവ്രവാദികളുമായി ഇടപഴകുന്നതിനിടെയാണ് പെട്ടെന്നുള്ള വെടിവയ്പുണ്ടായതെന്ന് ദൃക്സാക്ഷികള്‍ വിവരണം.

 

അര്‍ഗമണിയെ രക്ഷിച്ചതിനുശേഷം മറ്റ് ബന്ദികളെ മോചിപ്പിക്കുന്നതിനിടെ സംഘര്‍ഷം ഉടലെടുത്തു. ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് പ്രകാരം, രക്ഷാപ്രവര്‍ത്തനത്തനിടെയുണ്ടായ സംഘര്‍ഷത്തില്‍സാധാരണക്കാരടക്കം 270ലധികം പലസ്തീനികള്‍കൊല്ലപ്പെട്ടു.അതിനിടെ, ഹിസ്ബുല്ലയുമായി കരാറിലെത്താൻ ഇസ്രായേൽ നീക്കമാരംഭിച്ചതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഹമാസിന് പകരം ബദൽ സംവിധാനം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടിരിക്കെ, ഗസ്സയിൽ സ്ഥിതിഗതികൾ അത്യന്തം സങ്കീർണമായെന്ന് സുരക്ഷാ വിഭാഗത്തെ ഉദ്ധരിച്ച് ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ.ഗസ്സയിലേക്കുള്ള സഹായ വസ്തുക്കൾ തടഞ്ഞ ഇസ്രായേലിലെ തീവ്ര ഗ്രൂപ്പിനു മേൽ ഉപരോധം ഏർപ്പെടുത്തിയതായി അമേരിക്ക. ഒളിമ്പിക്സിൽ ആദ്യമായി ഫലസ്തീനെ പ്രതിനിധാനംചെയ്ത് ചരിത്രം കുറിച്ച ദീർഘദൂര അത്‍ലറ്റ് മാജിദ് അബൂ മറാഹീൽ നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ ചികിത്സ കിട്ടാതെ മരിച്ചത് വലിയ നോവായി.

 

ഗസ്സയിൽ ഇസ്രായേൽ ആക്രമണം കൂടുതൽ ശക്തമായി തുടരുകയാണ്. 34 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിൽ മരിച്ചവരുടെ എണ്ണം 37,266 ആയി.ഗസ്സയിലേക്ക് തടസം കൂടാതെ സഹായം ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന് ജി 7 രാജ്യങ്ങളുടെ ഉച്ചകോടി.ഒമ്പതു മാസത്തിൽ എത്തിനിൽക്കുന്ന യുദ്ധം ഗസ്സയിലെ സിവിലിയൻ സമൂഹത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കെ,എല്ലാ തടസങ്ങളും മറികടന്ന് സഹായം ഉറപ്പാക്കണമെന്ന് ജി 7 രാജ്യങ്ങൾ ആവശ്യപ്പെട്ടു.അന്താരാഷ്ട്ര നിയമപ്രകാരമുള്ള എല്ലാ വ്യവസ്ഥകളും പാലിക്കാൻ ഇസ്രായേൽ തയാറാകണം. വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ ജനതയുടെ സാമ്പത്തിക സാഹചര്യത്തെ ബാധിക്കുമാറുള്ള നടപടികൾഉപേക്ഷിക്കാനും ഉച്ചകോടി ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ദ്വിരാഷ്ട്ര ഫോർമുല മാത്രമാണ് പശ്ചിമേഷ്യൻ പ്രശ്നപരിഹാരമെന്നും ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നീളുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ഉച്ചകോടി മുന്നറിയിപ്പ് നൽകി.

 

മറ്റൊരു പ്രധാനമായ കാര്യംഗാസയിൽ ഇപ്പോൾ ഇസ്രായേലിന്റെ ബന്ദികൾ ആയിട്ടുള്ളവരിൽ എത്രപേർ ജീവിച്ചിരിപ്പുണ്ട് എന്ന് ഞങ്ങൾക്ക് ഒരു ധാരണയുമില്ല എന്ന് ഹമാസ് തലവൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. ഇസ്രായേലിന്റെ കണക്കുകൾ അനുസരിച്ച് അവശേഷിക്കുന്ന ബന്ദികളിൽ 116 പേരാണ്. കഴിഞ്ഞദിവസം ഏതാനും പേരെ മോചിപ്പിച്ചിരുന്നു അതിനുശേഷം ഇനി ജീവിച്ചിരിക്കുന്നവർ 116 പേരുടെ കസ്റ്റഡിയിൽ ഉണ്ടാകും. എന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടൽ. ഉദ്യോഗസ്ഥനായ ഒസാമ ഹംദാൻ ഇക്കാര്യത്തിൽ ഒരു പ്രഖ്യാപനം നടത്തിയിട്ടുണ്ട്.എത്ര ബന്ദികൾൾ അവശേഷിക്കുന്നുണ്ട് എന്ന് പറയുവാൻ സാധിക്കില്ല. കഴിഞ്ഞ വരാന്ത്യത്തിൽ രക്ഷപ്പെടുത്തിയ നാല് ബന്ദികളെ തീവ്രവാദ ഗ്രൂപ്പ് തടവിലാക്കിയ ഈ നാല് പേരെയും മോചിപ്പിച്ചിരുന്നു ഈ നാലുപേരിൽ സ്ത്രീകൾ ഉൾപ്പെടെയായിരുന്നു. 27 കാരിയിട്ടുള്ള നോവ ഉൾപ്പെടെയായിരുന്നു.

ഇവരെ ക്രൂരമായ ലൈംഗിക അധിക്ഷേപത്തിന് വിധേയമാക്കുകയും ക്രൂരമായ പീഡനങ്ങൾക്കും അതുപോലെതന്നെ ഇവർക്ക് മർദ്ദനവും ദിവസേന മർദ്ദനവും കൊടുത്തിരുന്നു എന്നുള്ള മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.ബന്ദികളിൽ ഗുരുതരമായിട്ടുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ട് ഇതിനോട് ഇപ്പോൾ ഹമാസിന്റെ ഉദ്യോഗസ്ഥൻ ആയിട്ടുള്ള ഒസാമ അഹംദാൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നു ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണം ഒരുപക്ഷേ ഇസ്രായേലാണ് ഇതിന്റെ വഴികാട്ടി എന്നാണ് ഈ ബന്ദികളെ ഇത്തരത്തിൽ ക്രൂരമായിട്ട് പീഡിപ്പിച്ചതിന്. സ്ത്രീകൾ ബന്ദികൾ ആണെങ്കിലും അവരോട് മാന്യമായിട്ട് പെരുമാറുക എന്നുള്ളത് അതിനെയൊക്കെ ഖണ്ഡിക്കുന്ന മെഡിക്കൽ റിപ്പോർട്ടാണ് നോവയുടെ കാര്യത്തിൽ പുറത്തുവന്നത്.യുഎസ് പദ്ധതി ഹമാസ് നിരസിച്ചതായി മാധ്യമ റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, പാർട്ടികൾ തമ്മിലുള്ള വിടവ് നികത്താൻ കഴിയുമെന്ന് ബ്ലിങ്കൻ വിശ്വസിക്കുന്നു.

 

ഹമാസ് ഈ റിപ്പോർട്ടുകൾ നിഷേധിക്കുകയും ചില പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്നുണ്ടെങ്കിലും ചർച്ചയ്ക്ക് സന്നദ്ധത ആവർത്തിക്കുകയും ചെയ്തതായി ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കരാർ ഒപ്പിടുന്നതിന് മുമ്പ് സ്ഥിരമായ വെടിനിർത്തലിനും ഇസ്രായേൽ സൈന്യത്തെ പിന്വലിക്കുന്നതിനും യുഎസിൽ നിന്ന് രേഖാമൂലമുള്ള ഉറപ്പാണ് ഹമാസ് ആവശ്യപ്പെടുന്നത്.തുടരുന്ന പോരാട്ടത്തിൽ ഗാസ മുനമ്പിലുടനീളമുള്ള 45 ലധികം തീവ്രവാദ കേന്ദ്രങ്ങൾ ഇസ്രായേൽ വ്യോമസേന ഇന്നലെ ആക്രമിക്കുകയും തകർക്കുകയും ചെയ്തതായി ഐഡിഎഫ് അറിയിച്ചു. എട്ട് മാസത്തിലേറെയായി തുടരുന്ന സംഘർഷത്തിൽ മരണമടഞ്ഞവരുടെ സംഖ്യ 37,200 കവിഞ്ഞതായി പലസ്തീ൯ ആരോഗ്യ വിഭാഗം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഘോഷത്തിനിടെ കൈയിലിരുന്ന് പടക്കം പൊട്ടി യുവാവിന്റെ വിരലുകള്‍ അറ്റുപോയി  (43 minutes ago)

സിനിമാറ്റിക് സ്‌റ്റൈല്‍ മിന്നല്‍ പരിശോധന  (2 hours ago)

യുദ്ധക്കളമായി പശ്ചിമേഷ്യ  (2 hours ago)

പുറംലോകം കാണണ്ടെന്ന വാശി.  (3 hours ago)

CPIM പാര്‍ട്ടിയില്‍ ശുദ്ധികലശമാണോ പൊളിച്ചെഴുത്താണോ  (3 hours ago)

PINARAYI VIJAYAN പിണറായിയാണ് വെള്ളത്തിലായത്.  (3 hours ago)

ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി  (3 hours ago)

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .  (4 hours ago)

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....  (4 hours ago)

റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍...കർഷകർക്ക് ആശ്വാസം....  (4 hours ago)

'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര... വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു...  (4 hours ago)

വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരണം  (4 hours ago)

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (5 hours ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (5 hours ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (5 hours ago)

Malayali Vartha Recommends