Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...

സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ...നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കൊണ്ട് അയച്ച കത്തിലാണ് സഹായം അഭ്യർത്ഥിക്കുന്നത്..

16 JUNE 2024 01:58 PM IST
മലയാളി വാര്‍ത്ത

തുടക്കം മുതൽ തന്നെ ഇസ്രായേൽ പലസ്‌തീൻ വിഷയത്തിൽ ഇരു രാജ്യങ്ങളെയും പിണക്കാതെയുള്ള നിലപാടുകളാണ് ഇന്ത്യൻ പ്രധനമന്ത്രി മോഡി സ്വീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങളിലെയും ഭരണ തലവന്മാരാരുമായും ഇന്ത്യക്ക് സൗഹൃദപരമായിട്ട് ആശയ വിനിമയം നടത്താനുള്ള സ്വാതന്ത്ര്യം നിലനിൽക്കുന്നുണ്ട് . തുടക്കത്തിൽ തന്നെ ഇന്ത്യ രണ്ടു രാജ്യങ്ങളോടും യുദ്ധം നിർത്തുവാനായിട്ട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ. വെടി നിർത്തലിനും മാനുഷിക സഹായങ്ങൾക്ക് വേണ്ടിയും ഇന്ത്യ ഇടപെടണമെന്നാണ് അദ്ദേ​ഹത്തിന്റെ ആവശ്യം. മൂന്നാമതും പ്രധാനമന്ത്രിയയതിന് പിന്നാലെ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കൊണ്ട് അയച്ച കത്തിലാണ് സഹായം അഭ്യർത്ഥിക്കുന്നത്.

 

ഗാസയിലെ സംഘർഷം അവസാനിപ്പിക്കുന്നതിൽ ഇന്ത്യക്ക് ബൃ​ഹത്തായ പങ്ക് വഹിക്കാൻ സാധിക്കുമെന്ന് മുസ്തഫ കത്തിൽ കുറിക്കുന്നു. ആ​ഗോള നേതാവെന്ന നിലയിലും മനുഷ്യാവകാശങ്ങളെയും സമാധാനത്തെയും വിലമതിക്കുന്ന രാഷ്‌ട്രമെന്ന നിലയിലും ​ഗാസയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കാര്യമായ പങ്ക് വഹിക്കാൻ ഭാരതത്തിന് സാധിക്കും. ​​ഗാസയിലെ ജനങ്ങളെ സഹായിക്കണമെന്നും ഉടനടി വെടിനിർത്തലിന് നയതന്ത്രപരമായി ഇടപെടണമെന്നും പലസ്തീൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.ഗാസയ്‌ക്ക് മാനുഷിക സഹായം വർദ്ധിപ്പിക്കാനും, പലസ്തീൻ പൗരന്മാരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ അന്താരാഷ്‌ട്ര സമൂഹവുമായി സഹകരിക്കാനും, ദൃഢനിശ്ചയം ചെയ്യാനും ഇന്ത്യ എല്ലാ നയതന്ത്ര മാർഗങ്ങളും ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു.

പലസ്തീൻ ജനതയെ തുടർച്ചയായി പിന്തുണയ്‌ക്കുന്നതിനും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നതായും മുസ്തഫ പറഞ്ഞു.പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് വിജയത്തെയും അദ്ദേഹം അഭിനന്ദിച്ചു. രാഷ്‌ട്ര സേവനത്തോടുള്ള അചഞ്ചലമായ സമർപ്പണത്തിനും ആഗോള തലത്തിലെ പുരോഗതിയുടെയും നേട്ടമാണ് മൂന്നാമതും പ്രധാനമന്ത്രി പദത്തിലെത്തിച്ചതെന്നും അദ്ദേഹം കത്തിൽ കൂട്ടിച്ചേർത്തു.അതെ സമയം കേരളത്തിൽ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂട്ടക്കുരുതിയില്‍ നിന്ന് ഇസ്രായേല്‍ പിന്‍മാറണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. പലസ്തീന്‍ എംബസി കൈമാറിയ പതാക സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഏറ്റുവാങ്ങി.പലസ്തീന്‍ എംബസി കൈമാറിയ കഫിയ പ്രമേയാവതാരകന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

 

36000ത്തോളം മനുഷ്യനെ കൂട്ടക്കുരുതി നടത്തിയ യുദ്ധത്തില്‍ നിന്ന് ഇസ്രായേല്‍ പിന്മാറണമെന്ന് പ്രമേയം അവതരിപ്പിച്ച് സഭാംഗം റജീന്‍ പുക്കുത്ത് പറഞ്ഞു. അതേസമയം പലസ്തീന്‍ അടക്കം പത്ത് പ്രമേയങ്ങളാണ് ഇന്ന് ലോക കേരള സഭയില്‍ പാസാക്കിയത്.ലോക കേരള സഭയുടെ നാലാം സമ്മേളനമാണ് തിരുവനന്തപുരത്ത്. ഇന്ന് സമ്മേളനം അവസാനിക്കും. നേരത്തെ കുവൈത്ത് ദുരന്തത്തെ തുടര്‍ന്ന് സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. ദു:ഖസൂചകമായി ഉദ്ഘാടന സമ്മേളനവും ആഘോഷ പരിപാടികളും ഒഴിവാക്കിയാണ് സമ്മാനം ആരംഭിച്ചത്. നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും എംപിമാരും കേരളത്തിനകത്തും പുറത്തുമുള്ള മലയാളി പ്രതിനിധികളുമാണ് ലോക കേരള സഭയില്‍ പങ്കെടുക്കുന്നത്.

 

വിമാനക്കൂലി മുതല്‍ എന്‍ആര്‍ഐ ക്വാട്ടയിലെ ചൂഷണം വരെ സമ്മേളനത്തില്‍ ചര്‍ച്ചയായി. പ്രവാസി ക്ഷേമ പദ്ധതികള്‍ തങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് ഇതര സംസ്ഥാന മലയാളികളും ആവശ്യപ്പെട്ടു. മടങ്ങിവരുന്ന പ്രവാസികളുടെ നിക്ഷേപങ്ങള്‍ക്ക് ഗ്രീന്‍ ചാനല്‍ ഒരുക്കണം, മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിന് എംബാം സര്‍ട്ടിഫിക്കറ്റ് മുന്‍കൂര്‍ വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും പ്രവാസി അദാലത്ത് സംഘടിപ്പിക്കണമെന്നും ആവശ്യം ഉയര്‍ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനാപുരത്ത് അമ്മയെയും മകനെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 minutes ago)

മലപ്പുറത്ത് കഞ്ചാവും എംഡിഎംഎയും കടത്തിയ യുവാവ് പിടിയില്‍  (20 minutes ago)

അജിത് പവാറിന്റെ മരണത്തില്‍ വി എസ് ആര്‍ വെഞ്ച്വേഴ്‌സിനെതിരെ DGCA നടപടി  (30 minutes ago)

വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ മേയറുടെ വസതിയിലേക്ക് യുഡിഎഫ് നൈറ്റ് മാര്‍ച്ച്  (36 minutes ago)

മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി മോഹന്‍ലാല്‍; 'ഇരുവര്‍' അഭിമുഖത്തിന്റെ ടീസര്‍ പുറത്ത്  (43 minutes ago)

വൈറ്റിലയില്‍ വീട്ടമ്മയുടെ കൊലപാതകം: റെയില്‍വേ ട്രാക്കില്‍ എത്തിച്ചത് ബന്ധം വീട്ടില്‍പ്പറയുമെന്ന ഭീഷണിയില്‍, സുധയുടെ മൃതശരീരം റെയില്‍വേ ട്രാക്കിലേക്ക് വലിച്ചിട്ടെങ്കിലും ഉപയോഗിക്കാതെ കിടന്ന ട്രാക്കാണ്  (1 hour ago)

വാട്‌സാപ്പ് വഴി മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്  (1 hour ago)

കൊച്ചി കായലില്‍ കണ്ടെത്തിയത് നവജാത ശിശുവിന്റെ മൃതദേഹം  (2 hours ago)

പ്രതിരോധ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് ഇന്ത്യയും ഇസ്രായേലും  (2 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുടിവെള്ളം കിട്ടാതെ രോഗികള്‍ പ്രതിസന്ധിയില്‍  (2 hours ago)

വൈറ്റില സുധാ ബേബിയുടെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (3 hours ago)

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി  (3 hours ago)

പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി  (4 hours ago)

മകന്‍ ജീവനൊടുക്കിയത്തില്‍ മനംനൊന്ത് പിതാവ് കിണറ്റില്‍ ചാടി മരിച്ചു  (4 hours ago)

ഡാറ്റാ ചോര്‍ച്ചയില്‍ സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends