Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..

ഇസ്രയേല്‍ അടുത്ത കുറിവച്ചിരിക്കുന്നത് ഹൂതികള്‍ക്കോ ? ഹുദൈദ തുറമുഖം കത്തിക്കാന്‍ ഇറങ്ങി ഐ ഡി എഫ് ! ഭീകര തലവന്മാര്‍ മാളത്തിലൊളിച്ചു, തൂക്കിയെടുക്കാന്‍ ജൂതപ്പട...ഇനി നടക്കാന്‍ പോകുന്നത് ഘോരയുദ്ധമെന്ന് ഭയപ്പെട്ട് ലോകരാജ്യങ്ങള്‍

31 JULY 2024 06:25 PM IST
മലയാളി വാര്‍ത്ത

More Stories...

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം

പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം

ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...

ഗവേഷകർ പെടാപ്പാട് പെട്ടു ; ഒടുവിൽ ഗാസയിലെ പുരാവസ്തുക്കൾ രക്‌ഷിച്ചെടുത്തു ;പലസ്തീനിലെ ക്രിസ്ത്യൻ ചരിത്രത്തിന്റെ ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു

ഇറാനില്‍ കയറി ഇസ്മയില്‍ ഹനിയയെ തീര്‍ത്തു ഇനി ലക്ഷ്യം ഹിസ്ബുള്ളയും ഹൂതി സംഘങ്ങളും. ഭീകര തലവന്മാര്‍ പേടിച്ച് ഓട്ടം തുടങ്ങി. ഇസ്രയേല്‍ അടുത്ത കുറിവച്ചിരിക്കുന്നത് ഹൂതികള്‍ക്കോ ? ഹുദൈദ തുറമുഖത്ത് ആക്രമണം. ഹൊദെയ്ദയ്‌ക്കെതിരായ ഇസ്രായേല്‍ ആക്രമണം 'യുദ്ധത്തിലെ ഒരു പ്രധാന വഴിത്തിരിവ്' ആണെന്ന് നിരീക്ഷകര്‍ ..അന്താരാഷ്ട്ര സമൂഹത്തെ സംബന്ധിച്ചിടത്തോളം, ഹൊദൈദ തുറമുഖംഹൂതികള്‍ക്ക് മാത്രമല്ല, യെമനു മൊത്തത്തില്‍ പ്രധാനമാണ്. 'തുറമുഖ പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുന്നതിനായി ഹൊദൈദയ്ക്ക് ചുറ്റും വെടിനിര്‍ത്തല്‍ നിരീക്ഷിക്കാന്‍ യുഎന്‍ ഒരു പ്രത്യേക സംവിധാനം 2018 മുതല്‍ നിലനിര്‍ത്തുന്നുണ്ട്

2018ല്‍, അനുകൂല യെമന്‍ സേന തലസ്ഥാനമായ സനയില്‍ ആധിപത്യം ഉറപ്പിച്ച ശേഷം ഹൂതി വിമതര്‍ നിയന്ത്രിക്കുന്ന ഹൊദൈദ തുറമുഖ നഗരത്തിലേക്ക് മുന്നേറിയിരുന്നു.ഹൊദൈദയുടെ തെക്ക് തീരപ്രദേശത്ത് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തെ നേരിടാനാകാതെ ഹൂതികള്‍ പരാജയം സമ്മതിച്ചു. ഹൊദൈദ തുറമുഖം യെമനികള്‍ക്ക് ഏറെ പ്രധാനപ്പെട്ടജീവനാഡി തന്നെയാണ് .. രാജ്യത്തേയ്ക്കുള്ള ഭൂരിഭാഗം മാനുഷിക സഹായവും സാമ്പത്തിക വസ്തുക്കളും ഹൊദൈദ തുറമുഖം വഴിയാണ് എത്തുന്നത് ..ഇവിടെയുണ്ടാകുന്ന ചെറിയ ഒരു പ്രശ്‌നം പോലും രാജ്യത്തെ സമ്പദ് വ്യവസായെ തന്നെ താറുമാറാക്കിയേക്കാം

അതുകൊണ്ടുതന്നെ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം എന്നിവയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുള്ള മാനുഷിക സംഘടനകള്‍, രാജ്യത്തു ഒരു ക്ഷാമം ഒഴിവാക്കാന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു.. അന്നുമുതല്‍ ഹൊദൈദയുടെ നിയന്ത്രണം ഹൂതികള്‍ ഏറ്റെടുത്തിയിരിക്കുകയാണ് , ഇപ്പോള്‍ ഇസ്രായേല്‍ ഹൊദൈദ പിടിച്ചെടുത്തിരിക്കുകയാണ്.

ജൂലായ് 20ന് പെട്രോളിയം സംഭരണ ടാങ്കുകളിലും തുറമുഖത്തിനടുത്തുള്ള ഒരു പവര്‍ സ്റ്റേഷനിലും നടത്തിയ ആക്രമണത്തില്‍ ആറ് യെമന്‍ പെട്രോളിയം കമ്പനി തൊഴിലാളികള്‍ കൊല്ലപ്പെടുകയും 87 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂതി അധികൃതര്‍ അറിയിച്ചു. 100,000 ലിറ്ററിലധികം (26,400 ഗാലന്‍) ഇന്ധനം ടാങ്കുകളിലുണ്ടെന്ന്, യെമന്‍ പെട്രോളിയം കമ്പനിയുടെ ഉടമസ്ഥതയിലുള്ളതോ അല്ലെങ്കില്‍ ടാങ്കുകളില്‍ സ്ഥലം വാടകയ്‌ക്കെടുക്കുന്ന സ്വതന്ത്ര വ്യവസായികളുടേതോ ആണെന്ന് സ്റ്റഡീസ് ആന്‍ഡ് ഇക്കണോമിക് മീഡിയ സെന്റര്‍ ചെയര്‍മാന്‍ മുസ്തഫ നാസര്‍ പറഞ്ഞു. നാശനഷ്ടങ്ങളുടെ വിലയും നഷ്ടപ്പെട്ട സാധനങ്ങളുടെ മൂല്യവും $100 മില്യണിലധികം വരുമെന്ന് നാസര്‍ കണക്കാക്കി.

ഇസ്രയേലിനെതിരെ ഇതുവരെയുള്ള ഏറ്റവും പ്രധാനപ്പെട്ട ഹൂതി ആക്രമണത്തിന് മറുപടിയായാണ് ഇസ്രായേല്‍ ഹൊദൈദയെ ലക്ഷ്യമിട്ടത് ജൂലൈ 19 ന് ടെല്‍ അവീവില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ ആക്രമണത്തിന് മറുപടിയായി ഹൂതികള്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും 'വേദനാജനകമായ മറുപടി' ഇസ്രായേലിന് പ്രതീക്ഷിക്കാമെന്നും വക്താവ് മുഹമ്മദ് അല്‍ ബുഖൈതി മാധ്യമങ്ങളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്

ചെങ്കടലിലെ കപ്പല്‍ ഗതാഗതത്തിന് നേരെയുള്ള ഹൂതി ആക്രമണങ്ങള്‍ക്ക് മറുപടിയായി ജനുവരി മുതല്‍ യുഎസും യുകെയും യെമനിലെ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്തിയെങ്കിലും തുറമുഖത്തെ ആക്രമിക്കുന്നതില്‍ നിന്ന് വിട്ടുനിന്നിരുന്നു.. ഇപ്പോള്‍ ഇസ്രയേലിന്റെ ഹൊദൈദ ആക്രമണം മൂലം തുറമുഖത്ത് ചരക്കുകളുടെയും സേവനങ്ങളുടെയുംവിതരണം തടസ്സപ്പെടുന്നത് കടുത്ത പ്രതിസന്ധി തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹൊദൈദയിലെ പ്രധാന തുറമുഖത്ത് ഇന്ധന വിതരണം തടസ്സപ്പെടുന്നത് പ്രതിസന്ധിയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ് പക്ഷെ ഇതുവരെ , യു എസ്സോ യു കെയോ ഇസ്രായേലിനെ വിമര്‍ശിക്കുകയോ അപലപിക്കുകയോ ചെയ്തിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തില്‍ യെമനിലെ ഏകദേശം 21.6 ദശലക്ഷം ആളുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനുഷിക സഹായം ആവശ്യമാണ്..

പകുതിയിലധികം രാജ്യങ്ങളും ഇസ്രായേലി ആക്രമണത്തിന് മുമ്പ് മതിയായ ഭക്ഷണം കഴിച്ചിരുന്നില്ല. യെമനിലുടനീളം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനാഡിയാണ് ഹൊദൈദ തുറമുഖമെന്ന് യുഎന്‍ മാനുഷിക കാര്യങ്ങളുടെ ചുമതലയുള്ള യുഎന്‍ അണ്ടര്‍സെക്രട്ടറി ജനറലും എമര്‍ജന്‍സി റിലീഫ് കോര്‍ഡിനേറ്ററുമായ ജോയ്‌സ് മസൂയ പ്രസ്താവനയില്‍ പറഞ്ഞു. വരും മാസങ്ങളില്‍ ഭക്ഷണ, പോഷകാഹാര അരക്ഷിതാവസ്ഥ കൂടുതല്‍ വഷളാകുന്നത് തടയണമെങ്കില്‍, ഹൂതി നിയന്ത്രിത പ്രദേശങ്ങളില്‍ ഭക്ഷ്യവിതരണം പുനരാരംഭിക്കുന്നത് നിര്‍ണായകമാണ്. യുഎസും യുകെയും മുമ്പ് ഹൊദൈദ തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കാത്തതിന്റെ കാരണം, തുറമുഖത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന്റെ സാമ്പത്തികവും മാനുഷികവുമായ പ്രാധാന്യം അവര്‍ മനസ്സിലാക്കിയതുകൊണ്ടാണ്,' അതേസമയം തുറമുഖം ഹൂതികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗം കൂടിയാണ് . ഇതുകൊണ്ടുതന്നെയാണ് ഇസ്രായേല്‍ ഇവിടം ആക്രമിച്ചതും..

ഇന്ധന ഇറക്കുമതിയില്‍ നിന്ന് ഹൂതികള്‍ ധാരാളം പണം സമ്പാദിക്കുന്നുണ്ടെന്ന് ഇസ്രായേലിന് അറിയാം,' ഇത്രയും വലിയ അളവിലുള്ള ഇന്ധനം നഷ്ടപ്പെടുന്നത് യെമനിലെ സാമ്പത്തിക നില തകര്‍ക്കും ...പുനര്‍നിര്‍മ്മാണച്ചെലവ് ചെലവേറിയതും പാരിസ്ഥിതിക ചെലവുകളും കൂടാതെ ധാരാളം യെമനികള്‍ ഹൊദൈദ പ്രദേശത്ത് മത്സ്യബന്ധനത്തെ ആശ്രയിക്കുന്നതിനാല്‍. കടലിലേക്കുള്ള എണ്ണ ചോര്‍ച്ചയും ദോഷകരമാകും. ഹൂതികള്‍ ഇസ്രായേലിനെതിരെയുള്ള ആക്രമണം തുടരാനും ചെങ്കടലില്‍ ആക്രമണം നടത്താനും സാധ്യതയുണ്ട്. ഇസ്രയേലി തുറമുഖ നഗരമായ എയിലത്ത് ആക്രമണം നടത്തിയതായി സംഘം ഇതിനകം അവകാശപ്പെട്ടിരുന്നുവെങ്കിലും പ്രശ്‌നം കൂടുതല്‍ രൂക്ഷമായേക്കാം. അതിനാല്‍ തന്നെ ഹൊദൈദ തുറമുഖ ആക്രമണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (7 minutes ago)

പ്രതിരോധ കരാറിൽ ഒപ്പുവച്ചു  (9 minutes ago)

ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ .... ദിവസഫലമറിയാം  (18 minutes ago)

പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...  (28 minutes ago)

ഈ വര്‍ഷത്തെ ആദ്യ ഇളവ്... പലിശ നിരക്ക് കുറച്ച് അമേരിക്ക  (47 minutes ago)

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (7 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (7 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (8 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (8 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (8 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (8 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (9 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (9 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (9 hours ago)

Malayali Vartha Recommends