Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...


ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...


നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...

ഇസ്രയേല്‍ അടുത്ത കുറിവച്ചിരിക്കുന്നത് ഹൂതികള്‍ക്കോ ? ഹുദൈദ തുറമുഖം കത്തിക്കാന്‍ ഇറങ്ങി ഐ ഡി എഫ് ! ഭീകര തലവന്മാര്‍ മാളത്തിലൊളിച്ചു, തൂക്കിയെടുക്കാന്‍ ജൂതപ്പട...ഇനി നടക്കാന്‍ പോകുന്നത് ഘോരയുദ്ധമെന്ന് ഭയപ്പെട്ട് ലോകരാജ്യങ്ങള്‍

31 JULY 2024 06:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...

ധാക്കയിലും അയൽ ജില്ലകളിലും ഭൂചലനം ... ബംഗ്ലാദേശിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി..

അഭ്യൂഹങ്ങൾക്കിടെ അഡിയാല ജയിലിൽ ഇമ്രാൻ ഖാനുമായി 20 മിനിറ്റ് കൂടിക്കാഴ്ച നടത്തി സഹോദരി; അസിം മുനീർ പീഡിപ്പിച്ചു എന്ന് ആരോപണം

എസ്500 ഇന്ത്യയുടെ കൂടി സഹകരണത്തോടെ; പുടിന്‍ ഡിസംബര്‍ 5,6 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കും

തിരുനബി സന്ദേശങ്ങൾ സാമൂഹ്യ സുസ്ഥിതി സാധ്യമാക്കുന്നത്: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി

ഇറാനില്‍ കയറി ഇസ്മയില്‍ ഹനിയയെ തീര്‍ത്തു ഇനി ലക്ഷ്യം ഹിസ്ബുള്ളയും ഹൂതി സംഘങ്ങളും. ഭീകര തലവന്മാര്‍ പേടിച്ച് ഓട്ടം തുടങ്ങി. ഇസ്രയേല്‍ അടുത്ത കുറിവച്ചിരിക്കുന്നത് ഹൂതികള്‍ക്കോ ? ഹുദൈദ തുറമുഖത്ത് ആക്രമണം. ഹൊദെയ്ദയ്‌ക്കെതിരായ ഇസ്രായേല്‍ ആക്രമണം 'യുദ്ധത്തിലെ ഒരു പ്രധാന വഴിത്തിരിവ്' ആണെന്ന് നിരീക്ഷകര്‍ ..അന്താരാഷ്ട്ര സമൂഹത്തെ സംബന്ധിച്ചിടത്തോളം, ഹൊദൈദ തുറമുഖംഹൂതികള്‍ക്ക് മാത്രമല്ല, യെമനു മൊത്തത്തില്‍ പ്രധാനമാണ്. 'തുറമുഖ പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുന്നതിനായി ഹൊദൈദയ്ക്ക് ചുറ്റും വെടിനിര്‍ത്തല്‍ നിരീക്ഷിക്കാന്‍ യുഎന്‍ ഒരു പ്രത്യേക സംവിധാനം 2018 മുതല്‍ നിലനിര്‍ത്തുന്നുണ്ട്

2018ല്‍, അനുകൂല യെമന്‍ സേന തലസ്ഥാനമായ സനയില്‍ ആധിപത്യം ഉറപ്പിച്ച ശേഷം ഹൂതി വിമതര്‍ നിയന്ത്രിക്കുന്ന ഹൊദൈദ തുറമുഖ നഗരത്തിലേക്ക് മുന്നേറിയിരുന്നു.ഹൊദൈദയുടെ തെക്ക് തീരപ്രദേശത്ത് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തെ നേരിടാനാകാതെ ഹൂതികള്‍ പരാജയം സമ്മതിച്ചു. ഹൊദൈദ തുറമുഖം യെമനികള്‍ക്ക് ഏറെ പ്രധാനപ്പെട്ടജീവനാഡി തന്നെയാണ് .. രാജ്യത്തേയ്ക്കുള്ള ഭൂരിഭാഗം മാനുഷിക സഹായവും സാമ്പത്തിക വസ്തുക്കളും ഹൊദൈദ തുറമുഖം വഴിയാണ് എത്തുന്നത് ..ഇവിടെയുണ്ടാകുന്ന ചെറിയ ഒരു പ്രശ്‌നം പോലും രാജ്യത്തെ സമ്പദ് വ്യവസായെ തന്നെ താറുമാറാക്കിയേക്കാം

അതുകൊണ്ടുതന്നെ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം എന്നിവയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുള്ള മാനുഷിക സംഘടനകള്‍, രാജ്യത്തു ഒരു ക്ഷാമം ഒഴിവാക്കാന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു.. അന്നുമുതല്‍ ഹൊദൈദയുടെ നിയന്ത്രണം ഹൂതികള്‍ ഏറ്റെടുത്തിയിരിക്കുകയാണ് , ഇപ്പോള്‍ ഇസ്രായേല്‍ ഹൊദൈദ പിടിച്ചെടുത്തിരിക്കുകയാണ്.

ജൂലായ് 20ന് പെട്രോളിയം സംഭരണ ടാങ്കുകളിലും തുറമുഖത്തിനടുത്തുള്ള ഒരു പവര്‍ സ്റ്റേഷനിലും നടത്തിയ ആക്രമണത്തില്‍ ആറ് യെമന്‍ പെട്രോളിയം കമ്പനി തൊഴിലാളികള്‍ കൊല്ലപ്പെടുകയും 87 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂതി അധികൃതര്‍ അറിയിച്ചു. 100,000 ലിറ്ററിലധികം (26,400 ഗാലന്‍) ഇന്ധനം ടാങ്കുകളിലുണ്ടെന്ന്, യെമന്‍ പെട്രോളിയം കമ്പനിയുടെ ഉടമസ്ഥതയിലുള്ളതോ അല്ലെങ്കില്‍ ടാങ്കുകളില്‍ സ്ഥലം വാടകയ്‌ക്കെടുക്കുന്ന സ്വതന്ത്ര വ്യവസായികളുടേതോ ആണെന്ന് സ്റ്റഡീസ് ആന്‍ഡ് ഇക്കണോമിക് മീഡിയ സെന്റര്‍ ചെയര്‍മാന്‍ മുസ്തഫ നാസര്‍ പറഞ്ഞു. നാശനഷ്ടങ്ങളുടെ വിലയും നഷ്ടപ്പെട്ട സാധനങ്ങളുടെ മൂല്യവും $100 മില്യണിലധികം വരുമെന്ന് നാസര്‍ കണക്കാക്കി.

ഇസ്രയേലിനെതിരെ ഇതുവരെയുള്ള ഏറ്റവും പ്രധാനപ്പെട്ട ഹൂതി ആക്രമണത്തിന് മറുപടിയായാണ് ഇസ്രായേല്‍ ഹൊദൈദയെ ലക്ഷ്യമിട്ടത് ജൂലൈ 19 ന് ടെല്‍ അവീവില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ ആക്രമണത്തിന് മറുപടിയായി ഹൂതികള്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും 'വേദനാജനകമായ മറുപടി' ഇസ്രായേലിന് പ്രതീക്ഷിക്കാമെന്നും വക്താവ് മുഹമ്മദ് അല്‍ ബുഖൈതി മാധ്യമങ്ങളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്

ചെങ്കടലിലെ കപ്പല്‍ ഗതാഗതത്തിന് നേരെയുള്ള ഹൂതി ആക്രമണങ്ങള്‍ക്ക് മറുപടിയായി ജനുവരി മുതല്‍ യുഎസും യുകെയും യെമനിലെ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്തിയെങ്കിലും തുറമുഖത്തെ ആക്രമിക്കുന്നതില്‍ നിന്ന് വിട്ടുനിന്നിരുന്നു.. ഇപ്പോള്‍ ഇസ്രയേലിന്റെ ഹൊദൈദ ആക്രമണം മൂലം തുറമുഖത്ത് ചരക്കുകളുടെയും സേവനങ്ങളുടെയുംവിതരണം തടസ്സപ്പെടുന്നത് കടുത്ത പ്രതിസന്ധി തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹൊദൈദയിലെ പ്രധാന തുറമുഖത്ത് ഇന്ധന വിതരണം തടസ്സപ്പെടുന്നത് പ്രതിസന്ധിയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ് പക്ഷെ ഇതുവരെ , യു എസ്സോ യു കെയോ ഇസ്രായേലിനെ വിമര്‍ശിക്കുകയോ അപലപിക്കുകയോ ചെയ്തിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തില്‍ യെമനിലെ ഏകദേശം 21.6 ദശലക്ഷം ആളുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനുഷിക സഹായം ആവശ്യമാണ്..

പകുതിയിലധികം രാജ്യങ്ങളും ഇസ്രായേലി ആക്രമണത്തിന് മുമ്പ് മതിയായ ഭക്ഷണം കഴിച്ചിരുന്നില്ല. യെമനിലുടനീളം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനാഡിയാണ് ഹൊദൈദ തുറമുഖമെന്ന് യുഎന്‍ മാനുഷിക കാര്യങ്ങളുടെ ചുമതലയുള്ള യുഎന്‍ അണ്ടര്‍സെക്രട്ടറി ജനറലും എമര്‍ജന്‍സി റിലീഫ് കോര്‍ഡിനേറ്ററുമായ ജോയ്‌സ് മസൂയ പ്രസ്താവനയില്‍ പറഞ്ഞു. വരും മാസങ്ങളില്‍ ഭക്ഷണ, പോഷകാഹാര അരക്ഷിതാവസ്ഥ കൂടുതല്‍ വഷളാകുന്നത് തടയണമെങ്കില്‍, ഹൂതി നിയന്ത്രിത പ്രദേശങ്ങളില്‍ ഭക്ഷ്യവിതരണം പുനരാരംഭിക്കുന്നത് നിര്‍ണായകമാണ്. യുഎസും യുകെയും മുമ്പ് ഹൊദൈദ തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കാത്തതിന്റെ കാരണം, തുറമുഖത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന്റെ സാമ്പത്തികവും മാനുഷികവുമായ പ്രാധാന്യം അവര്‍ മനസ്സിലാക്കിയതുകൊണ്ടാണ്,' അതേസമയം തുറമുഖം ഹൂതികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗം കൂടിയാണ് . ഇതുകൊണ്ടുതന്നെയാണ് ഇസ്രായേല്‍ ഇവിടം ആക്രമിച്ചതും..

ഇന്ധന ഇറക്കുമതിയില്‍ നിന്ന് ഹൂതികള്‍ ധാരാളം പണം സമ്പാദിക്കുന്നുണ്ടെന്ന് ഇസ്രായേലിന് അറിയാം,' ഇത്രയും വലിയ അളവിലുള്ള ഇന്ധനം നഷ്ടപ്പെടുന്നത് യെമനിലെ സാമ്പത്തിക നില തകര്‍ക്കും ...പുനര്‍നിര്‍മ്മാണച്ചെലവ് ചെലവേറിയതും പാരിസ്ഥിതിക ചെലവുകളും കൂടാതെ ധാരാളം യെമനികള്‍ ഹൊദൈദ പ്രദേശത്ത് മത്സ്യബന്ധനത്തെ ആശ്രയിക്കുന്നതിനാല്‍. കടലിലേക്കുള്ള എണ്ണ ചോര്‍ച്ചയും ദോഷകരമാകും. ഹൂതികള്‍ ഇസ്രായേലിനെതിരെയുള്ള ആക്രമണം തുടരാനും ചെങ്കടലില്‍ ആക്രമണം നടത്താനും സാധ്യതയുണ്ട്. ഇസ്രയേലി തുറമുഖ നഗരമായ എയിലത്ത് ആക്രമണം നടത്തിയതായി സംഘം ഇതിനകം അവകാശപ്പെട്ടിരുന്നുവെങ്കിലും പ്രശ്‌നം കൂടുതല്‍ രൂക്ഷമായേക്കാം. അതിനാല്‍ തന്നെ ഹൊദൈദ തുറമുഖ ആക്രമണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് അഭ്യൂഹം  (10 minutes ago)

സംഭവിച്ചത് ഗുരുതര പിഴവ്.; കേരള സര്‍വകലാശാല പരീക്ഷ റദ്ദാക്കി  (18 minutes ago)

മികച്ച പ്രവര്‍ത്തനത്തിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ രേഖയ്ക്ക് അഭിനന്ദനങ്ങള്‍  (53 minutes ago)

എസ് ശ്രീകുമാറിന്റെയും വാസുവിന്റെയും ജാമ്യാപേക്ഷ തള്ളി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരുത്തനും ജാമ്യം ഇല്ല; ഹൈക്കോടതി മലകയറുമ്പോള്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തലപിളരുന്നു  (1 hour ago)

യാത്രക്കാരെ വലച്ച് മൂന്നാം ദിവസവും വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ  (1 hour ago)

വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു; ലൈനുകൾ അപകടാവസ്ഥയിൽ താഴ്‌ന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ  (2 hours ago)

രാഹുല്‍ വിഷയം നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് സണ്ണി ജോസഫ്  (2 hours ago)

ഇനി എന്ത് ഒത്ത് തീര്‍പ്പ് എനിക്ക് പറയാനുള്ളതെല്ലാം മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്ന് പറയുമെന്ന് ബാദുഷ  (2 hours ago)

ജോർജുകുട്ടി കറക്റ്റ്ആണോ? മോഹൻലാലിൻ്റെ ഈ സംശയത്തോടെ ദൃശ്യം. 3 ഫുൾ പായ്ക്കപ്പ്!!  (2 hours ago)

മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ഇടത് കാല്‍ നഷ്ടപ്പെട്ട സന്ധ്യക്ക് കൈതാങ്ങായി മമ്മൂട്ടി  (2 hours ago)

വ്യാജ സിബിഐ സംഘത്തിന്റെ കെണിയില്‍ നിന്ന് ഡോക്ടര്‍ ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...  (2 hours ago)

ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്  (2 hours ago)

കുവൈറ്റിൽ ലൈസൻസില്ലാതെ മണി എക്സ്ചേഞ്ച് നടത്തുന്നവർക്ക് കടുത്ത പിഴയും തടവും; പുതിയ നിയമനിർമ്മാണത്തിന് മന്ത്രിസഭ അംഗീകാരം...  (2 hours ago)

കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...  (3 hours ago)

Malayali Vartha Recommends