ഇസ്മായില്‍ ഹനിയയുടെ കൊലപാതകം...അതിന്റെ വിശദാംശങ്ങളും പുറത്തു വരുന്നു..ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് വന്‍ തയ്യാറെടുപ്പുകളാണ് നടത്തിയത്..സ്വന്തം മുറിയിൽ ഒരുക്കിയ കെണി..

ഇസ്മായില്‍ ഹനിയയുടെ മരണം അത് ഹമാസിന്റെ അച്ചുതണ്ട് ഒടിച്ച പോലെയായിരുന്നു. അതിന് ശേഷം തലവന്മാർക്കെല്ലാം മുട്ടിടിച്ചു തുടങ്ങി . പൊതുവേദികളിൽ നിന്ന് തുരങ്കങ്ങളിലേക്ക് താമസം മാറ്റി. ഹമാസ് തലവനായിരുന്ന ഇസ്മായില്‍ ഹനിയയെ വധിച്ചത് തങ്ങളാണെന്ന വെളിപ്പെടുത്തല്‍ ഇസ്രയേല്‍ നടത്തിയതിന് തൊട്ടു പിന്നാലെ ഇപ്പോള്‍ അതിന്റെ വിശദാംശങ്ങളും പുറത്തു വരുന്നു. കഴിഞ്ഞ ജൂലൈ 31 നാണ് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ സൈനിക ഗസ്റ്റ് ഹൗസില്‍ നടന്ന സ്ഫോടനത്തില്‍ ഹനിയ കൊല്ലപ്പെടുന്നത്.
ഇതിനായി ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് വന്‍ തയ്യാറെടുപ്പുകളാണ് നടത്തിയത്. ചാനല്‍ 12 ടെലിവിഷന്‍ ചാനലാണ് വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടത്.ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ കടന്ന്ു കയറി ആക്രമണം നടത്തിയതിന് തൊട്ടു പിന്നാലെ തന്നെ ഹനിയയെ വധിക്കാന്‍ ഇസ്രയേല്‍ തീരുമാനം എടുത്തിരുന്നു. ഇസ്മയില്‍ ഹനിയ ഖത്തറിലാണ് താമസിച്ചിരുന്നത്. എന്നാല്‍ അവിടെ വെച്ച് ഹനിയയെ വദിക്കുന്നതിന് ചില പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നു. പ്രധാനമായും വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രധാനമായും മധ്യസ്ഥത വഹിച്ചിരുന്നത് ദോഹയാണ് എന്നത് തന്നെയായിരുന്നു.
അതുകൊണ്ട് തന്നെ ഖത്തറില്‍ ആക്രമണം നടത്തിയാല്‍ അത് വെടിനിര്‍ത്തലിനെ ദോഷകരമായി ബാധികകുമെന്ന് ഇസ്രയേലിന് അറിയാമായിരുന്നു. പിന്നെ ഹനിയയെ വധിക്കാന്‍ പറ്റിയ രാജ്യങ്ങള്‍ തുര്‍ക്കിയും റഷ്യയും ഇറാനുമായിരുന്നു. ഈ മൂന്ന് രാജ്യങ്ങളിലും ഹനിയ സ്ഥിരമായി സന്ദര്‍ശനം നടത്തുണ്ടായിരുന്നു. തുര്‍ക്കിയില്‍ വെച്ചാണം് ഹനിയ കൊല്ലപ്പെടുന്നത് എങ്കില്‍ പ്രസിഡന്റ് എര്‍ദോഗാന്‍ രൂക്ഷമായി പ്രതികരിക്കുമെന്ന് ഇസ്രയേലിന് ഉറപ്പായിരുന്നു.
റഷ്യയില്‍ വെച്ചാണ് വധം നടപ്പിലാക്കുകയാണെങ്കില്‍ അത് പ്രസിഡന്റ് പുട്ടിന്റെ വിരോധം വിളിച്ചു വരുത്തും.പിന്നെ ഹനിയയെ തീര്‍ക്കാന്‍ പറ്റിയ രാജ്യം ഇറാനാണെന്ന് ഇസ്രയേല്‍ തീരുമാനിക്കുകയായിരുന്നു. ഇസ്മയില്‍ ഹനിയ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ എത്തുമ്പോഴെല്ലാം താമസിക്കുന്നത് ഇറാന്‍ സൈന്യത്തിന്റെ വടക്കന്‍ ടെഹ്റാനിലുള്ള അത്യാഡംബര ഗസ്റ്റ്ഹൗസില്‍ ആണെന്ന കാര്യം ഇസ്രയേല്‍ നേരത്തേ തന്നെ മനസിലാക്കിയിരുന്നു. ഇക്കാര്യം മൊസാദിന്റെ ഓപ്പറേഷന്‍ കൂടുതല്‍ എളുപ്പത്തിലാക്കി. എന്നാല്‍ ഇറാനെ സംബന്ധിച്ച് ഹനിയ അതീവ സുരക്ഷ ആവശ്യമായ വ്യക്തിയാണ്. അത് കൊണ്ട് തന്നെ ശക്തമായ സുരക്ഷയാണ് ഇറാന്‍ ഒരുക്കിയിരുന്നത്.എന്നാൽ അതെല്ലാം മറികടന്നായിരുന്നു ഹനിയയെ മൊസാദ് തീർത്തത്
https://www.facebook.com/Malayalivartha

























