ഹമാസ് റോക്കറ്റ് ആക്രമണം നടത്തി; ബെയ്ത് ഹാനൂൻ നഗരത്തിലെ മുഴുവൻ ആളുകളോടും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ സേന...

ഇസ്രയേൽ സേനയ്ക്കു നേരെ ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയെന്നാരോപിച്ച് വടക്കൻ ഗാസയിലെ ബെയ്ത് ഹാനൂൻ നഗരത്തിലെ മുഴുവൻ ആളുകളോടും ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സേന ആവശ്യപ്പെട്ടു. എന്നാൽ ആരോപണം ഹമാസ് നിഷേധിച്ചു. പുതിയ നടപടി ഗാസയിലെ മാനുഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. ദേർ അൽ ബലായിൽ ഒരു പിഞ്ചുകുഞ്ഞു കൂടി കടുത്ത തണുപ്പു മൂലം മരിച്ചു.
ജനിച്ച 20 ദിവസമായ ഇരട്ടക്കുട്ടികളിലൊരാളായ ജൊമാ അൽ ബട്രാനാണ് മരിച്ചത്. സഹോദരൻ അൽ അഖ്സ ആശുപത്രിയിലെ ഐസിയുവിലാണ്. യുദ്ധം ആരംഭിച്ചശേഷം അതിശൈത്യം മൂലം മരിക്കുന്ന നാലാമത്തെ പിഞ്ചുകുഞ്ഞാണിത്. തീരദേശമായ ഇവിടെ ടെന്റുകളിൽ കഴിയുന്ന അഭയാർഥികൾ അതിശൈത്യവും മഴയും മൂലം നരകയാതന അനുഭവിക്കുകയാണ്.
അൽ വാഫ ആശുപത്രിക്കു നേരെ നടന്ന ടാങ്ക് ആക്രമണത്തിൽ 7 പേരുൾപ്പെടെ 18 പേർ കൂടി കൊല്ലപ്പെട്ടു. ആശുപത്രി ഹമാസ് കമാൻഡ് കേന്ദ്രമായി ഉപയോഗിച്ചുവെന്നാണ് ഇസ്രയേൽ പറയുന്നത് ഇതോടെ ഇപ്പോഴത്തെ സംഘർഷത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 45,000 കടന്നു. വടക്കൻ ഗാസയിലെ ബെയ്ത് ഹാനൂൻ, ജബാലിയ, ബെയ്ത് ലഹിയ എന്നിവിടങ്ങളിൽ മൂന്നു മാസമായി ഇസ്രയേൽ സൈനിക നടപടി തുടരുകയാണ്.
പിടിച്ചെടുത്ത പ്രദേശങ്ങളിലെ മുഴുവൻ കെട്ടിടങ്ങളും ഇടിച്ചുനിരത്തിയത് ഗാസ സൈനികനടപടിക്കുശേഷവും ഇവിടം കരുതൽ മേഖലയായി സൂക്ഷിക്കാനാണോ എന്ന സംശയം ശക്തമാക്കി
https://www.facebook.com/Malayalivartha
























