സൊറോക ആശുപത്രി ആക്രമണത്തിന് ഇറാന്‍ കനത്തവില നല്‍കേണ്ടിവരും; ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സൊറോക ആശുപത്രി ആക്രമണത്തിന് ഇറാന്‍ കനത്തവില നല്‍കേണ്ടിവരുമെന്ന് പ്രതികരിച്ചിരിക്കുകയാണ് നെതന്യാഹു.
ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ബീർബെഷയിലെ സൊറോക മെഡിക്കൽ സെന്റർ തകർന്നത് ഇസ്രായേലിന് കനത്ത തിരിച്ചടിയായി . തെക്കൻ ഇസ്രയേലിലെ ഏറ്റവുംവലിയ ആശുപത്രിയാണിത്.ആക്രമണത്തിൽ 32 പേർക്ക് പരിക്കേറ്റു. ഈ വിഷയത്തിൽ നെതന്യാഹുവും കാറ്റ്സും പ്രതികരിച്ചു.
പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയുള്‍പ്പെടെ ഇറാനില്‍ ആരും സുരക്ഷിതരല്ലെന്നും സൊറോക സന്ദര്‍ശിച്ച് നെതന്യാഹു ഭീഷണി മുഴക്കിയിരിക്കുകയാണ്. ഇറാന്റെ ആണവപദ്ധതികളെ മുഴുവനുമായി നശിപ്പിക്കുമെന്നും അദ്ദേഹം വെല്ലുവിളിച്ചു.റെഡ്‌ക്രോസും ആശുപത്രി ആക്രമണത്തെ അപലപിക്കുന്ന സാഹചര്യമുണ്ടായി.
ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയെ ജീവനോടെ വിടില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സും ഈ അക്രമണത്തിന് പിന്നാലെ മുന്നറിയിപ്പ് നൽകി. ഇസ്രയേലിന്റെ സൈനിക ഇന്റലിജൻസ് വിഭാഗം പ്രവർത്തിക്കുന്നത് ആശുപത്രിയുടെ സമീപത്താണെന്ന് ഇറാൻ അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha