എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

ആര്യനാട് പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറുടെ (സിഐ) തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ പ്രമുഖ സോഷ്യൽ മീഡിയ താരം യദുവിന്റെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് പോലീസ് ഉദ്യോഗസ്ഥരെ ക്രൂരമായി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന യദുവിന്റെ സെൽഫി വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മലയാള സിനിമയിലെ കുപ്രസിദ്ധ വില്ലൻ കഥാപാത്രമായ 'ഛോട്ടാ മുംബൈ'യിലെ നടേശന്റെ ശൈലിയിലാണ് യദു പോലീസിനെതിരെ കൊലവിളി നടത്തുന്നത്.
കൊല്ലുമെന്ന് പറഞ്ഞാൽ ഈ നടേശൻ കൊന്നിരിക്കും എന്ന രീതിയിലാണ് വീഡിയോ ചെയ്തിരിക്കുന്നത്. എന്നെ പ്രാന്തനെന്ന് വിളിച്ച...ആര്യനാട് സ്റ്റേഷനിലെ ഓരോ പോലീസുകാരെയും ഞാൻ കൊല്ലും. ജീവനിൽ കൊതിയുണ്ടെങ്കിൽ നീയൊക്കെ രക്ഷപ്പെട്ടോ. എല്ലാത്തിനെയും ഇന്ന് കാണിച്ച് തരാം എന്നാണ് യദു പോലീസിനെതിരെ കൊലവിളി നടത്തിയത്. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള 'യദു' എന്നറിയപ്പെടുന്ന ഈ യൂട്യൂബർ ഇനി അഴിയെണ്ണും. കഴിഞ്ഞ ദിവസമാണ് ആര്യനാട് പോലീസ് സ്റ്റേഷനിൽ വച്ച് നാടകീയമായ അക്രമ സംഭവങ്ങൾ അരങ്ങേറിയത്.
യദുവിന്റെ ഭീഷണിപ്പെടുത്തുന്ന വാക്കുകൾ..
"എന്നെ പ്രാന്തനെന്ന് വിളിച്ച... ആര്യനാട് സ്റ്റേഷനിലെ ഓരോ പോലീസുകാരെയും ഞാൻ കൊല്ലും! നിനക്കൊക്കെ ജീവനിൽ കൊതിയുണ്ടെങ്കിൽ നീയൊക്കെ എവിടെയെങ്കിലും ഓടി രക്ഷപ്പെട്ടോ. എല്ലാത്തിനെയും ഞാൻ ഇന്ന് കാണിച്ച് തരാം.
പൊലീസ് സ്റ്റേഷനിലെത്തി അതിക്രമം കാട്ടിയതിന് പിന്നാലെ ആശുപത്രിയില്‍ വച്ച് സി.ഐയെ ഇരുമ്പ് കസേരകൊണ്ട് ആക്രമിക്കുകയായിരുന്നു. ആര്യനാട് കുളപ്പട സ്വദേശി യദു കൃഷ്ണന്‍ (22) ആണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. മദ്യക്കുപ്പിയുമായി ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തിയ പ്രതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനോട് അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന മദ്യക്കുപ്പി സ്റ്റേഷനുള്ളില്‍ അടിച്ചുപൊട്ടിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സി.ഐ സ്ഥലത്തെത്തിയതോടെ ഇയാള്‍ ഓടി സമീപത്തെ ആശുപത്രിയിലേക്ക് കയറി.
പിന്നാലെ ആശുപത്രിയിലെത്തിയ സി.ഐയെ അവിടെയുണ്ടായിരുന്ന ഇരുമ്പ് കസേര എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു. ആക്രമണത്തില്‍ സി.ഐയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ കാട്ടാക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ച സി.ഐയുടെ തലയ്ക്ക് ആറോളം തുന്നലുണ്ട്. നിലവില്‍ ചികിത്സയ്ക്കുശേഷം വിശ്രമത്തിലാണ്. സംഭവത്തിന് പിന്നാലെ പൊലീസ് പ്രതിയെ കീഴടക്കി കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് തുടര്‍നടപടികള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























