മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രി കെ.മുരളീധരന്റെ ഇടപെടൽ. തിരക്ക് കൂടുതലുള്ള ജനറൽ മെഡിസിൻ വിഭാഗത്തിൽനിന്ന് ഉൾപ്പെടെ രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി .
മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യ വകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുടെയും ജില്ലയിലെ വിവിധ ആശുപത്രി മേധാവികളുടെയും യോഗത്തിലാണ് തീരുമാനം സ്വീകരിച്ചത്.
അഞ്ഞൂറോളം കിടക്കകളുണ്ട് പുലയനാർകോട്ട ആശുപത്രിയിൽ. ഇവിടെ പകർച്ചപ്പനി ബാധിതർക്ക് ഉൾപ്പെടെ മതിയായ കിടത്തിച്ചികിത്സ ഉറപ്പാക്കാനാകും . മഴക്കാലത്ത് പകർച്ചപ്പനി കേസുകളിൽ വർധനയുണ്ടായ സാഹചര്യത്തിൽ രോഗികളെ നിലത്ത് കിടത്തുന്നത് പതിവായിരിക്കുകയാണ് .
രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കണമെന്ന ആരോഗ്യവകുപ്പിന്റെ പൊതു നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























