അമേരിക്കൻ പ്രസിഡൻ്റിന് എതിരെ ഇറാൻ മുഴക്കിയിരിക്കുന്നത്..ലോകത്ത് ഒരു രാജ്യവും നടത്താത്ത വെല്ലുവിളി..യി ഇറാന്റെ തെരുവുകളെ പിടിച്ചുലച്ച ബഹുജനപ്രക്ഷോഭം തണുക്കുന്നുവെന്നാണ് സൂചന..

ലോകത്ത് ഒരു രാജ്യവും നടത്താത്ത വെല്ലുവിളിയാണിപ്പോൾ അമേരിക്കൻ പ്രസിഡൻ്റിന് എതിരെ ഇറാൻ മുഴക്കിയിരിക്കുന്നത്. അതായത് ഇറാനെ ആക്രമിച്ചാൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ തന്നെ വധിക്കുമെന്ന കൃത്യമായ മുന്നറിയിപ്പാണിത്.2024-ൽ പെൻസിൽവാനിയയിൽ നടന്ന ഒരു പ്രചാരണ റാലിയിൽ, ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചതിന്റെ പ്രകോപനപരമായ ചിത്രം സംപ്രേഷണം ചെയ്തുകൊണ്ട്, ഇത്തവണ ബുള്ളറ്റ് മിസ് ചെയ്യില്ല എന്നാണ് ഇറാൻ സ്റ്റേറ്റ് ടി.വി അമേരിക്കൻ പ്രസിഡൻ്റിനു നേരെ നേരിട്ട്’ ഭീഷണി മുഴക്കിയിരിക്കുന്നത്. ലോക രാജ്യങ്ങളെ മാത്രമല്ല, അമേരിക്കൻ ഉന്നതരെയും ഞെട്ടിച്ച പ്രകോപനമാണിത്.
എന്നാൽ ഇപ്പോൾ വരുന്ന വാർത്ത ശുഭകരമാണ് . മൂന്നാഴ്ചയോളമായി ഭരണവിരുദ്ധപ്രക്ഷോഭം നടക്കുന്ന ഇറാനില്‍ യുഎസിന്റെ സൈനികനടപടി ഉടനുണ്ടാകില്ലെന്ന സൂചനയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രക്ഷോഭകരെ കൊന്നൊടുക്കുന്നത് ഇറാന്‍ ഭരണകൂടം നിര്‍ത്തിയെന്ന് തനിക്കു വിവരം കിട്ടിയതായി അദ്ദേഹം പറഞ്ഞു. പ്രക്ഷോഭകരെ കൊല്ലുന്നതു തുടര്‍ന്നാല്‍ ഇറാനില്‍ സൈനികനടപടി ഉണ്ടാകുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഖത്തറിലെ യുഎസിന്റെ വ്യോമതാവളമായ അല്‍ ഉദൈദിനു നല്‍കിയ സുരക്ഷാമുന്നറിയിപ്പും ഇളവുചെയ്തു. വ്യാഴാഴ്ച നാലുമണിക്കൂറോളം അടച്ചിട്ടശേഷം ഇറാന്‍ വ്യോമപാത തുറന്നു.
ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരെഇപ്പോള്‍ സൈനിക നീക്കം നടത്തരുതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു് ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനെ ആക്രമിച്ചാല്‍ അത് ഇസ്രായേലിനെതിരായ വലിയ തിരിച്ചടികള്‍ക്ക് കാരണമാകുമെന്ന ഭയമാണ് നെതന്യാഹു പങ്കുവെച്ചത്. പ്രതിഷേധക്കാരെ കൊല്ലുന്നത് ഇറാന്‍ ഭരണകൂടം നിര്‍ത്തിയതായി തനിക്ക് 'മറുഭാഗത്തുള്ള പ്രധാനപ്പെട്ട ഉറവിടങ്ങളില്‍' നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് ട്രംപ് മാധ്യമങ്ങളോട് പറയുന്നതിന് തൊട്ടുമുമ്പ് ബുധനാഴ്ചയായിരുന്നു നെതന്യാഹുവുമായുള്ള ഈ സംഭാഷണം.ഇറാനെതിരായ സൈനിക നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന അതേ ചൊവ്വാഴ്ച
തന്നെ നെതന്യാഹു യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സുമായുംസംസാരിച്ചിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.സൗദിയും ഖത്തറും ഒമാനും ഇടപെട്ടു..സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ നടത്തിയ ചര്‍ച്ചയുടെ ഫലമാണ് ട്രംപ് അയയാന്‍ കാരണമെന്ന് സൗദി ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാനെ ആക്രമിച്ചാല്‍ അത് പശ്ചിമേഷ്യയില്‍ ഗുരുതര ആഘാതമുണ്ടാക്കുമെന്ന ഭയം ട്രംപുമായി പങ്കുവെച്ചെന്ന് അദ്ദേഹം അറിയിച്ചു. ഡിസംബര്‍ 28-നാരംഭിച്ച പ്രക്ഷോഭത്തില്‍ ഇതുവരെ 2615 പേര്‍ മരിച്ചു.മൂന്നാഴ്ചയോളമായി ഇറാന്റെ തെരുവുകളെ പിടിച്ചുലച്ച ബഹുജനപ്രക്ഷോഭം തണുക്കുന്നുവെന്നാണ് സൂചന.
https://www.facebook.com/Malayalivartha



























