അമേരിക്കയുടെ അവസാനം..? കാലൻ 'ഫേണ്‍' ചുഴറ്റിയടിക്കുന്നു...! മരവിച്ച് മരിച്ച് ജനം.!നിലവിളിച്ച് മലയാളികളും വിമാനങ്ങൾ പിളർന്നു

യു.എസ്. മെയിനിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ സ്വകാര്യ ചാർട്ടേഡ് വിമാനം തകർന്നു വീണു. സംഭവത്തിൽ ഏഴ് പേർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയാണ് ബോംബാർഡിയർ ചലഞ്ചർ 600 വിഭാഗത്തിൽപ്പെട്ട വിമാനം അപകടത്തിൽപ്പെട്ടത്. കനത്ത മഞ്ഞുവീഴ്ചയും കാഴ്ചാപരിമിതിയുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ടേക്ക് ഓഫിന് ശ്രമിക്കുന്നതിനിടെ കാഴ്ചാപരിമിതിയെക്കുറിച്ച് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ വിമാനം റൺവേയിലേക്ക് ഇടിച്ചിറങ്ങി തലകീഴായി മറിഞ്ഞ് തീപിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വ്യക്തി ക്യാബിൻ ക്രൂ അംഗമാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിലെ യാത്രക്കാർ എല്ലാവരും അപകടത്തിൽ മരണപ്പെട്ടു.
11 പേർക്ക് വരെ സഞ്ചരിക്കാവുന്നതും ചാർട്ടേഡ് വിമാന സർവ്വീസുകാർക്ക് പ്രിയപ്പെട്ടതുമായ ബോംബാർഡിയർ ചലഞ്ചർ 600 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടെക്സാസിലെ ഹൂസ്റ്റണിലുള്ള ഒരു നിയമ സ്ഥാപനത്തിന് കീഴിലാണ് ഈ വിമാനം രജിസ്റ്റർ ചെയ്തിരുന്നത്. അപകടത്തിൽ മരിച്ചവരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
യു.എസിന്റെ പല ഭാഗങ്ങളിലും അതിശക്തമായ മഞ്ഞുവീഴ്ച തുടരുന്നതിനിടെയാണ് ഈ അപകടം. കനത്ത മഞ്ഞുവീഴ്ചയും ഹിമക്കാറ്റും കാരണം രാജ്യത്തുടനീളം ഇതിനോടകം 22 പേർ മരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾ വൈദ്യുതി തടസ്സവും നേരിടുന്നുണ്ട്. ഞായറാഴ്ച മാത്രം 5500-ൽ അധികം വിമാന സർവ്വീസുകൾ വൈകുകയും 11000-ത്തോളം സർവ്വീസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. അപകടത്തിന് പിന്നാലെ ബാംഗോർ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.
https://www.facebook.com/Malayalivartha
























