പുതിയ യുദ്ധഭീതിയിലേക്ക് നീങ്ങുന്നതിനിടെ മിഡിൽ ഈസ്റ്റ് മേഖലയിൽ വൻ ശക്തിപ്രകടനവുമായി അമേരിക്ക...അബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പ് മിഡിൽ ഈസ്റ്റിൽ എത്തിച്ചേർന്നിരുന്നു..

അമേരിക്ക രണ്ടും കല്പിച്ച് യുദ്ധമെങ്കിൽ യുദ്ധം ,ഇറാനുമായുള്ള സംഘർഷം പുതിയ യുദ്ധഭീതിയിലേക്ക് നീങ്ങുന്നതിനിടെ മിഡിൽ ഈസ്റ്റ് മേഖലയിൽ വൻ ശക്തിപ്രകടനവുമായി അമേരിക്ക. യുഎസ് ഒമ്പതാം വ്യോമസേനയുടെ (AFCENT) നേതൃത്വത്തിൽ പശ്ചിമേഷ്യയിൽ വിപുലമായ വ്യോമാഭ്യാസം ആരംഭിച്ചതായി പെന്റഗൺ അറിയിച്ചു. യുഎസ് സെൻട്രൽ കമാൻഡിന്റെ (CENTCOM) കീഴിലുള്ള ഈ അഭ്യാസം മേഖലയിലെ സൈനിക സന്നദ്ധത വർദ്ധിപ്പിക്കുന്നതിനും ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്ന് ഇറാനെ ബോധ്യപ്പെടുത്തുന്നതിനുമാണ്.
വ്യോമാഭ്യാസം ആരംഭിക്കുന്നതിന് തൊട്ടുമുൻപ് തന്നെ അമേരിക്കയുടെ കരുത്തുറ്റ വിമാനവാഹിനിക്കപ്പലായ അബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പ് മിഡിൽ ഈസ്റ്റിൽ എത്തിച്ചേർന്നിരുന്നു. ഇതോടെ മേഖലയിലെ അമേരിക്കൻ വെടിക്കോപ്പുകളുടെയും സൈനികശേഷിയുടെയും അളവ് ഇരട്ടിയായി വർദ്ധിച്ചു.എയർമാൻമാരുടെ പ്രഹരശേഷി തെളിയിക്കുന്നതിനും സഖ്യകക്ഷികളുമായി ചേർന്ന് അതിവേഗം സൈനിക നീക്കം നടത്തുന്നതിനും ഈ അഭ്യാസം സഹായിക്കുമെന്ന് എഎഫ്‌സിഇഎൻടി കമാൻഡർ ഡെറക് ഫ്രാൻസ് പറഞ്ഞു. ഏത് പ്രതികൂല സാഹചര്യത്തിലും കൃത്യതയോടെ ബോംബ് വർഷിക്കാനും യുദ്ധവിമാനങ്ങൾ
പറത്താനും യുഎസ് സൈന്യത്തിന് സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഇറാനിലെ ആഭ്യന്തര കലാപവും ട്രംപിന്റെ മുന്നറിയിപ്പും..ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഡിസംബറിൽ ആരംഭിച്ച പ്രതിഷേധം ഭരണകൂടവിരുദ്ധ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. ജനുവരി 8 മുതൽ നടന്ന പ്രക്ഷോഭങ്ങളിൽ ഇതുവരെ ആറായിരത്തിലധികം പേർ കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന സ്ഥിരീകരിച്ചു.17,000-ത്തോളം മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിലെ ഭരണകൂടത്തിന് കർശന മുന്നറിയിപ്പ് നൽകിയത്.പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നത് തുടർന്നാൽ അമേരിക്ക സൈനികമായി ഇടപെടുമെന്ന് ട്രംപ് ആവർത്തിച്ചു പറഞ്ഞു.
ഇറാനിലെ ജനങ്ങളോട് സർക്കാർ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ ആഹ്വാനം ചെയ്ത ട്രംപ്, "സഹായം ഉടൻ എത്തും" എന്നും സന്ദേശം നൽകി.അമേരിക്കയുടെ സമ്മർദ്ദത്തെത്തുടർന്ന് 800-ഓളം വധശിക്ഷകൾ ഇറാൻ നിർത്തിവെച്ചതിനെത്തുടർന്ന് നേരിട്ടുള്ള മിസൈൽ ആക്രമണങ്ങളിൽ നിന്ന് താൽക്കാലികമായി ട്രംപ് പിന്നോട്ട് പോയെങ്കിലും, മേഖലയിലെ സൈനിക നീക്കം ഇറാനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണയോടെയാണ് അമേരിക്ക ഈ നീക്കങ്ങൾ നടത്തുന്നത്. ഗൾഫ് രാജ്യങ്ങളുടെ അനുമതിയോടെയാണ് വ്യോമാഭ്യാസം നടക്കുന്നത്.
https://www.facebook.com/Malayalivartha


























