Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഇറാന്റെ ആകാശത്ത് തീതുപ്പി യു എസ് പോർ വിമാനങ്ങൾ .. കടലിൽ പടക്കപ്പലുകൾ ... ഖമനേയിയുടെ തല തെറിക്കും !! IRGC കരിമ്പട്ടികയിൽ

30 JANUARY 2026 08:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനായി നാൽപതിലധികം രാഷ്ട്രങ്ങൾ പങ്കെടുക്കുന്നതും യു കെ ആതിഥേയത്വം വഹിക്കുന്നതുമായ ഉച്ചകോടിയിൽ ഇന്ത്യയും....

യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ് വിജയം പ്രഖ്യാപിച്ച് ട്രംപ് ഇറാന് റീത്ത് വച്ച് കൊട്ടിക്കലാശം കരഞ്ഞു വിളിച്ച് IRGC

ഇറാൻ ഇനി അമേരിക്കയ്ക്ക് വെല്ലുവിളിയല്ല; സൈനിക ശക്തിയെ തകർത്തെന്ന് ഡൊണാൾഡ് ട്രംപ്...

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം

ഇറാനെ കൂട്ടത്തോടെ വിഴുങ്ങി IRGC ..!ശവങ്ങൾ എണ്ണി മടുത്തു തല ,തല തിന്നുന്നു ഇനി രക്ഷയില്ല...! യുദ്ധം അവസാനിക്കുന്നു...!



അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ഒഴിവാക്കാനുള്ള പ്രാദേശിക ശ്രമങ്ങൾക്കിടയിൽ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇസ്താംബൂളിലെത്തി, അവിടെ അദ്ദേഹം തന്റെ തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനുമായി ചർച്ച നടത്തും .യുഎസ് ഉയർത്തുന്ന പ്രാദേശിക വെല്ലുവിളികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ തുർക്കിയെയുമായി കൂടുതൽ അടുത്ത ഏകോപനം ആവശ്യമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു

.വാഷിംഗ്ടൺ ഡിസി സന്ദർശന വേളയിൽ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവരുൾപ്പെടെ ഉന്നത യുഎസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ അൽ സൗദ് പറഞ്ഞു .ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (IRGC) ഒരു "ഭീകര" സംഘടനയായി പ്രഖ്യാപിക്കാനുള്ള യൂറോപ്യൻ യൂണിയന്റെ തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു,  വെള്ളിയാഴ്ച ഇസ്താംബൂളിൽ എത്തിയപ്പോൾ സംസാരിച്ച അബ്ബാസ് അരാഗ്ചി, ഇറാനും തുർക്കിയെയും തമ്മിൽ കൂടുതൽ അടുത്ത കൂടിയാലോചനകൾ ആവശ്യമാണെന്ന് പറഞ്ഞു, പ്രത്യേകിച്ച് യുഎസ് മുന്നോട്ടുവച്ച ലക്ഷ്യങ്ങളുടെയും നിലപാടുകളുടെയും വെളിച്ചത്തിൽ.

 

 

 



മാസങ്ങൾക്ക് മുമ്പ് ആസൂത്രണം ചെയ്ത ഈ സന്ദർശനം ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും അവലോകനം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അരാഗ്ചി പറഞ്ഞതായി മെഹർ റിപ്പോർട്ട് ചെയ്തു.

അതേസമയം  ഇറാനെതിരെ കടുത്ത സൈനിക ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത് വന്നു . ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ കരാറിലെത്താൻ ഇറാന് മുന്നിലുള്ള സമയം അവസാനിക്കുകയാണെന്നും, വഴങ്ങാത്ത പക്ഷം നേരിടേണ്ടി വരുന്ന അടുത്ത ആക്രമണം മുമ്പത്തേക്കാൾ ഭീകരമായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ആണവായുധ മോഹം ഉപേക്ഷിച്ച് ചർച്ചാ മേശയിലേക്ക് വരാൻ ഇറാൻ തയാറാകണമെന്നാണ് വാഷിങ്ടണിന്റെ കർശനമായ ആവശ്യം.

ഇപ്പോൾ പശ്ചിമേഷ്യയിലേക്ക് വീണ്ടുമൊരു യുദ്ധക്കപ്പല്‍ കൂടി വിന്യസിച്ചിരിക്കയാണ്  അമേരിക്ക. യു.എസ് നാവികസേനയുടെ യു.എസ്.എസ് ഡെൽബർട്ട് ഡി. ബ്ലാക്ക് ആണ് അയച്ചിരിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറിനിടെ യു.എസ്.എസ് ഡെൽബർട്ട് ഡി. ബ്ലാക്ക് മേഖലയിൽ പ്രവേശിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.ഇതോടെ ഈ മേഖലയിലെ അമേരിക്കൻ യുദ്ധക്കപ്പലുകളുടെ എണ്ണം പത്തായി.

നിലവില്‍ ആറ് ഡിസ്ട്രോയറുകളും യു എസ് എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനി കപ്പലും നിരവധി ചെറു പോര്‍ക്കപ്പലുകളുമടക്കം വമ്പന്‍ കപ്പല്‍പ്പടയാണ് ഇറാന്‍ ആക്രമണം പദ്ധതിയിട്ട് അമേരിക്ക എത്തിച്ചിട്ടുള്ളത്.  മാസീവ് അർമാഡ എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ അമേരിക്കയുടെ കപ്പൽപ്പടയെ വിശേഷിപ്പിച്ചത്. യുഎസ് വെനിസ്വേലയിലേക്ക് അയച്ചതിനേക്കാൾ വലിയ കപ്പൽപ്പടയാണിതെന്നും പറഞ്ഞു.

ആണവായുധ മോഹം ഉപേക്ഷിച്ച് ചർച്ചാ മേശയിലേക്ക് വരാൻ ഇറാൻ തയാറാകണമെന്നാണ് വാഷിങ്ടണിന്റെ കർശനമായ ആവശ്യം. എന്നാൽ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ടെഹ്റാൻ പ്രതികരിച്ചു.

ശത്രുവിനെ  ആക്രമിക്കാൻ ഏത് നിമിഷവും തയ്യാറാണെന്നും സൈന്യം സജ്ജമെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയപ്പോൾ, കനത്ത തിരിച്ചടി നൽകുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകുന്നത്. അമേരിക്ക ഇറാനെ ആക്രമിച്ചാൽ ആ ഏറ്റുമുട്ടൽ പശ്ചിമേഷ്യയാകെ വ്യാപിക്കുമെന്നതാണ് ഈ പോർവിളിയുടെ ആശങ്ക വർധിക്കാൻ കാരണം.  യുഎസ് വിമാനവാഹിനിക്കപ്പലുകൾക്ക് "ഗുരുതരമായ അപകടസാധ്യതകൾ" ഉണ്ടെന്നും ഗൾഫ് മേഖലയിലെ നിരവധി യുഎസ് സൈനിക ആസ്തികൾ "ഞങ്ങളുടെ മധ്യദൂര മിസൈലുകളുടെ പരിധിയിലാണ്" എന്നും ഇറാന്റെ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രാമിനിയ സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു.

 

 



അമേരിക്ക ആക്രമിച്ചാൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിട്ടായിരിക്കും ഇറാൻ്റെ പ്രത്യാക്രമണം. തങ്ങളുടെ മധ്യദൂര മിസൈലുകളുടെ ദൂരപരിധി വച്ച് ഈ താവളങ്ങൾ ആക്രമിക്കാൻ സാധിക്കുമെന്നതാണ് ഇറാൻ്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്. കഴിഞ്ഞ ജൂൺ മാസത്തിൽ ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയപ്പോൾ അൽ ഉദൈദ് സൈനിക താവളത്തിലേക്കാണ് ഇറാൻ പ്രത്യാക്രമണം നടത്തിയത്. ഇറാനെ വളഞ്ഞിട്ടാക്രമിക്കാനാണ് അമേരിക്കയുടെ ലക്ഷ്യമെങ്കിലും ഇറാൻ്റെ കരുത്തിനെ പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങൾ വിലകുറച്ച് കാണുന്നില്ല. അതിനാൽ തന്നെ ഏറ്റുമുട്ടലൊഴിവാക്കാൻ മറ്റ് രാജ്യങ്ങൾ അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുമോയെന്നാണ് ഉറ്റുനോക്കുന്നത്.

നിലവിൽ പശ്ചിമേഷ്യയിൽ പലയിടത്തായി അമേരിക്കയ്ക്ക് സൈനിക താവളങ്ങളുണ്ട്. അമേരിക്ക ആക്രമിച്ചാൽ ഇറാൻ്റെ പ്രത്യാക്രമണം ഈ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരിക്കും. നിലവിൽ ഇസ്ലാമിക് സ്റ്റേറ്റിനെ പ്രതിരോധിക്കാനായി ഇറാഖിൽ അമേരിക്കയുടെ സൈനികരെ വിന്യസിച്ചിട്ടുണ്ട്. കുവൈറ്റിൽ അമേരിക്കയ്ക്ക് ക്യാമ്പ് ആരിഫ്‌ജാൻ, അലി അൽ സലേം എയർബേസ് തുടങ്ങി സൈനിക താവളങ്ങളുണ്ട്. യുദ്ധവിമാനങ്ങളും ഡ്രോണുകളും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ബഹ്റൈനിൽ അമേരിക്കൻ നാവികസേനയും നിലയുറപ്പിച്ചിട്ടുണ്ട്. ഖത്തറിലെ അൽ ഉദൈദ് എയർ ബേസിലും അമേരിക്കയുടെ സൈനികരുണ്ട്. യുഎഇയിലെ അൽ ദഫ്ര എയർബേസിലും അമേരിക്കയുടെ യുദ്ധവിമാനങ്ങളും ഡ്രോണുകളുമുണ്ട്.

സംഘര്‍ഷ സാധ്യതയേറുന്നതിനിടെ അമേരിക്ക ആക്രമിച്ചാല്‍ ഉടനടി അമേരിക്കന്‍ താവളങ്ങളിലേക്കും പടക്കപ്പലുകളിലേക്കും പ്രത്യാക്രമണമുണ്ടാകുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തി. അമേരിക്ക ഏതെങ്കിലും തരത്തില്‍ പ്രകോപനമുണ്ടാക്കിയാല്‍ ടെഹ്‌റാന്റെ തിരിച്ചടിയ്ക്ക് പിന്നെ ഒരതിരുമുണ്ടാകില്ലെന്നാണ് ഇറാനിയന്‍ സൈന്യത്തിന്റെ വക്താവിന്റെ ഭീഷണി. ഇറാാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന ഭീഷണി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് അതേനാണയത്തിലുള്ള ഇറാന്റെ മറുപടി.

അതേസമയം അമേരിക്കയുടെ ആണവ സ്‌നിഫര്‍ വിമാനം ബ്രിട്ടനിലെത്തി. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തണോ വേണ്ടയോ എന്ന് ഡൊണാള്‍ഡ് ട്രംപ് വിലയിരുത്തുന്നതിനിടെയാണ് യുഎസ് 'ന്യൂക്ക് സ്‌നിഫര്‍' വിമാനം ബ്രിട്ടനില്‍ എത്തിയിരിക്കുന്നത്. ഇന്നലെയാണ് ഒരു അജ്ഞാത ബ്രിട്ടീഷ് വ്യോമതാവളത്തില്‍ വിമാനം നിരീക്ഷിക്കപ്പെട്ടത്.

അവിടെ അവിടെ പ്രത്യേക സേന ഓസ്‌പ്രേ വിമാനത്തില്‍ നിന്ന് 'ഫാസ്റ്റ് റോപ്പിംഗ്' പരിശീലന അഭ്യാസങ്ങള്‍ നടത്തുന്നതായി കണ്ടിരുന്നു. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഇത്,മൂന്നാം തവണയാണ് ഇത്തരം ഒരു ദൗത്യം അമേരിക്ക ബ്രിട്ടനില്‍ നടത്തുന്നത്. ഇറാനുമായുള്ള സംഘര്‍ഷത്തിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ഇപ്പോള്‍ ഈ വിമാനത്തിന്റെ അപൂര്‍വ വരവ് ആക്കം കൂട്ടിയിരിക്കുകയാണ്. ആണവ സ്ഫോടനങ്ങളും സംഭവങ്ങളും കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് അന്തരീക്ഷത്തിലേക്ക് റേഡിയേഷന്‍ ചോര്‍ച്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ഡബ്ല്യൂസി-135 ആര്‍ എന്ന ഇനത്തില്‍ പെട്ട ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കുന്നത്.

1986 ല്‍ ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷവും, 2011 ല്‍ ഫുകുഷിമ ആണവ നിലയ സംഭവത്തിന് ശേഷവും, ഉത്തരകൊറിയന്‍ ആണവ പരീക്ഷണങ്ങള്‍ക്കിടയിലും, 2022 ല്‍ ഉക്രെയ്ന്‍ റഷ്യന്‍ യുദ്ധത്തിന്റെ തുടക്കത്തിലും ഇത് വിന്യസിക്കപ്പെട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച അമേരിക്കന്‍ നാവികസേനയുടെ വലിയൊരു വ്യൂഹം മിഡില്‍ഈസ്റ്റ് മേഖലയില്‍ എത്തിയിരുന്നു. ആവശ്യമെങ്കില്‍ ഇറാനെ ആക്രമിക്കാന്‍ അവര്‍ തയ്യാറാണ് കഴിവുള്ളവരാണ് എന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ആണവ പദ്ധതിയെക്കുറിച്ച് ഒരു കരാര്‍ ചര്‍ച്ച ചെയ്യാന്‍ ഇറാന് സമയം കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങള്‍ വിശ്വസിക്കുന്നത് ഒരു അണുബോംബ് നിര്‍മ്മിക്കാന്‍ ഇറാന്‍ ലക്ഷ്യമിടുന്നു എന്നാണ്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇറാന്റെ ആണവ നിലയങ്ങള്‍ അമേരിക്ക ആക്രമിച്ചിരുന്നു. സുരക്ഷാ സേനയെയും നേതാക്കളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഉള്‍പ്പെടെ, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ പ്രതിഷേധക്കാരെ പ്രേരിപ്പിക്കുന്നതുള്‍പ്പെടെ ഇറാനെതിരെ ഏത് തരത്തിലുള്ള നടപടിയാണ് സ്വീകരിക്കേണ്ടത് എന്ന കാര്യം ട്രംപ് ഇപ്പോഴും പരിശോധിച്ചു വരികയാണ്.

അതേസമയം ഇറാനെതിരെ കര, കടല്‍, ആകാശം എന്നിങ്ങനെ ഏതുമാര്‍ഗത്തിലൂടെയുള്ള ആക്രമണത്തിനും ഉടനടി ശക്തമായി മറുപടി നല്‍കാന്‍ കാഞ്ചികളില്‍ വിരലമര്‍ത്തിക്കൊണ്ട് തന്നെ നമ്മുടെ ധീരരായ സായുധ സേന സജ്ജരായിക്കഴിഞ്ഞു''- അബ്ബാസ് അരാഗ്ചി ബുധനാഴ്ച വൈകുന്നേരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്

കലാപത്തിന് പ്രോത്സാഹനം നല്‍കിയത് അമേരിക്കയാണ് എന്നാണ് ഇറാന്‍ കുറ്റപ്പെടുത്തുന്നത്. ഇന്നലെ ഇറാന്റെ സൈനിക മേധാവി ആമിര്‍ ഹതാമി ഏതൊരു ആക്രമണത്തിനും ഗംഭീര പ്രതികരണം നല്‍കുമെന്ന് പ്രഖ്യാപിച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ആയിരത്തോളം ഡ്രോണുകള്‍ ഇതിനായി ഇറാന്‍ സജ്ജമാക്കിയതായും സൂചനയുണ്ട്. ഹിസ്ബുള്ള നേതൃത്വവും ഇറാനെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനില്‍ ഒരു ഭരണമാറ്റത്തിനുള്ള സാധ്യതകളാണ് അമേരിക്ക ഇപ്പോള്‍ പരിശോധിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (14 minutes ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (38 minutes ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (1 hour ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (1 hour ago)

സാമ്പത്തിക തർക്കം... വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

ഫ്ളാറ്റിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച കേസ്... വീട്ടുജോലിക്കാരി അറസ്റ്റിൽ‌  (2 hours ago)

നിയമസഭയിലും ലോക്സഭയിലും 33 ശതമാനം വനിതാ സംവരണത്തിനുള്ള ബിൽ പാസാക്കാൻ പാർലമെന്റ് ബജറ്റ് സമ്മേളനം നീട്ടി.... ഏപ്രിൽ 16ന് വീണ്ടും ചേരും  (2 hours ago)

  ഭീകരതയ്ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്  (2 hours ago)

ആശ്വാസത്തോടെ... വയനാട് വടക്കനാട്-വള്ളുവാടി മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയ കാട്ടാനയെ മയക്കുവെടി വെച്ചു  (3 hours ago)

വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...  (3 hours ago)

ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്ന കോഴിക്കോട് ജില്ലയിലെ വടകര വളയം ചുഴലി സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു  (3 hours ago)

 സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ വിഹിതം ഗുണഭോക്താക്കൾക്ക് ഒരുമിച്ച് നൽകാൻ സർക്കാർ തീരുമാനം.... നാളെ മുതൽ വിതരണം ആരംഭിക്കും  (4 hours ago)

ആഭ്യന്തര സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്താൻ ഇന്നലെ രാത്രി ഡൽഹിയിൽ പത്തിടത്ത് മോക്ക് ഡ്രിൽ നടത്തി  (4 hours ago)

Malayali Vartha Recommends