പാകിസ്ഥാനിലെ ബലൂചിസ്ഥാൻ സംഘർഷം.. രണ്ട് വനിതാ ചാവേറുകളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി.. 12 ഓളം നഗരങ്ങളെയും പട്ടണങ്ങളെയും ഒരേസമയം ലക്ഷ്യമിട്ടുള്ള ആക്രമണം..

പാകിസ്താനിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും നടന്ന വൻകിട ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ബലൂചിസ്താൻ ലിബറേഷൻ ആർമി (BLA) . പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സംഘർഷം തുടരുന്നതിനിടെ തങ്ങളുടെ രണ്ട് വനിതാ ചാവേറുകളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ). കഴിഞ്ഞദിവസങ്ങളിലായി നടന്ന ആക്രമണങ്ങളിൽ 50ൽ അധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇവരിൽ 17 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
ശനിയാഴ്ചയാണ് 'ഓപ്പറേഷൻ ഹെറോഫ് 2 " എന്ന പേരിൽ സുരക്ഷാ സേനയ്ക്കെതിരെ ബലൂച് വിമതർ അക്രമം അഴിച്ചുവിട്ടത്. സുരക്ഷാ ഏജൻസികൾ നടത്തിയ പ്രത്യാക്രമണങ്ങളിൽ 140 വിമതരെ പിടികൂടിയതായി ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്‌ട്ടി അറിയിച്ചു.ആക്രമണങ്ങൾ നടത്തിയവരിൽ രണ്ട് വനിതകളുമുണ്ടെന്ന് പാക് ആഭ്യന്തര മന്ത്രി ഖ്വാജ ആസിഫും വ്യക്തമാക്കിയിരുന്നു. ചാവേറുകളിലൊരാൾ 24കാരിയായ ആസിഫ മെംഗാൾ ആണെന്ന് തിരിച്ചറിഞ്ഞു.
ബലൂചിസ്ഥാനിലെ നുഷ്‌കി സ്വദേശിയായ ആസിഫ മുഹമ്മദ് ഇസ്‌മായിൽ എന്നൊരാളുടെ മകളാണെന്ന് ബിഎൽഎ പറഞ്ഞു. 2002 ഒക്‌ടോബർ രണ്ടിന് ജനിച്ച ആസിഫ ബിഎൽഎയുടെ മജീദ് ബ്രിഗേഡിൽ തന്റെ 21ാം ജന്മദിനത്തിലാണ് ചേർന്നത്. 2024 ജനുവരിയിലാണ് ചാവേറാകാൻ തീരുമാനിച്ചത്. ശനിയാഴ്‌ച നുഷ്‌കിയിലെ ഐഎസ്‌ഐആസ്ഥാനത്ത് ആക്രമണം നടത്തിയത് ആസിഫയായിരുന്നു.അതേസമയം, രണ്ടാമത്തെ വനിതാ ചാവേറിന്റെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
എന്നാൽ ഇവർ ആക്രമണം നടത്തുന്നതിന് മുൻപായുള്ള വീഡിയോ പുറത്തുവന്നു. ബിഎൽഎ പുരുഷ ആയുധധാരികൾക്കൊപ്പം തോക്കേന്തിനിന്ന് പാകിസ്ഥാൻ സർക്കാരിനെ യുവതി പരിഹസിക്കുന്നതാണ് വീഡിയോയിലുള്ളത്.സാധാരണക്കാരുടെ വേഷത്തിലെത്തിയ ഭീകരർ സ്കൂളുകളിലും ബാങ്കുകളിലും ആശുപത്രികളിലും കടന്നുകയറി വെടിയുതിർക്കുകയായിരുന്നു എന്ന് പാക് മന്ത്രി തലാൽ ചൗധരി പറഞ്ഞു.വെള്ളിയാഴ്ച രാത്രി ആരംഭിച്ച ആക്രമണങ്ങൾ ശനിയാഴ്ച വരെ തുടർന്നു.
നുഷ്കി, ഹബ്, ചാമൻ, നസീറാബാദ്, ഗ്വാദർ, മക്രാൻ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ നിന്ന് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ബലൂചിസ്ഥാൻ സർക്കാർ വക്താവ് ഷാഹിദ് റിൻഡ് പറഞ്ഞു. ഇത്തരത്തിലുള്ള ഒരു ഓപ്പറേഷൻ ആസൂത്രണം ചെയ്യുന്നതായി അധികൃതർക്ക് സൂചന ലഭിച്ചിരുന്നുവെന്നും അതുകൊണ്ടാണ് അവർക്ക് പ്രത്യാക്രമണം നടത്താൻ കഴിഞ്ഞതെന്നും ബലൂചിസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞു.ബലൂചിസ്ഥാനിലുടനീളം സുരക്ഷാ സേനയെ ലക്ഷ്യമിട്ട് 'ഹീറോഫ്' (കറുത്ത കൊടുങ്കാറ്റ്) എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഘട്ട ഓപ്പറേഷൻ ശനിയാഴ്ച ആരംഭിച്ചതായി ബിഎൽഎ അറിയിച്ചു
https://www.facebook.com/Malayalivartha


























