പാകിസ്താന്റെ ഉറക്കം കെടുത്തി ബി എൽ എ പെൺ ചാവേറുകൾ.. പേരാളികളുടെ പ്രധാന ആയുധം ചാവേര്‍ സ്ത്രീകളാണ്...ബലൂചിസ്ഥാനിലെ 14 നഗരങ്ങളിലായി 48 ഇടങ്ങളില്‍ ഒരേസമയം ബി.എല്‍.എ ആക്രമണം..

പാകിസ്താന്റെ ഉറക്കം കെടുത്തി ബി എൽ എ പെൺ ചാവേറുകൾ . പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ശനിയാഴ്ച നടന്ന വെടിവയ്പിലും ഒന്നിലധികം ചാവേർ ബോംബ് സ്ഫോടനങ്ങളിലും കൊല്ലപ്പെട്ടത് 80ലധികം സൈനികരെയാണെന്ന് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) അവകാശപ്പെടുന്നു.‘ഓപ്പറേഷൻ ഹെറോഫ്– രണ്ടാം ഘട്ടം’ എന്ന് പേരിട്ട 40 മണിക്കൂറിലധികം നീണ്ട ആക്രമണത്തിൽ, ബിഎൽഎ അതീവ സുരക്ഷയുള്ള ജയിൽ, പൊലീസ് സ്റ്റേഷനുകൾ, അർധസൈനിക കേന്ദ്രങ്ങൾ എന്നിവയെ ലക്ഷ്യം വെച്ചതായാണ് റിപ്പോർട്ടുകൾ.
സമീപ വർഷങ്ങളിൽ, ചാവേർ ബോംബ് സ്ഫോടനങ്ങൾ ഉൾപ്പെടെയുള്ള ആക്രമണങ്ങളിൽ കൂടുതലായി സ്ത്രീകളും പങ്കാളികളാകുന്നുണ്ട്.ഈ ഓപ്പറേഷനുകളിലൊക്കെ പങ്കെടുത്തത് വനിതാ ചാവേറുകളായിരുന്നു.അവരുടെ രണ്ട് വനിതാ ചാവേറുകളുടെ ('ഫിദായി') ചിത്രങ്ങളും ബലൂചിസ്ഥാന്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ആക്രമണത്തില്‍ 17 പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 50 ഓളം പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തും മുമ്പ് ബിഎല്‍എ പാകിസ്ഥാന്‍ സര്‍ക്കാരിനെ പരിഹസിക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.
'പാകിസ്ഥാന്‍ സര്‍ക്കാര്‍ നമ്മുടെ അടിച്ചമര്‍ത്തപ്പെട്ട അമ്മമാരുടെയും സഹോദരിമാരുടെയും മേല്‍ മാത്രമേ അവരുടെ അധികാരം കാണിക്കുന്നുള്ളൂ; അവര്‍ക്ക് നമ്മളെ നേരിട്ട് നേരിടാന്‍ കഴിയില്ല. അത് അവരുടെ കഴിവിന് അപ്പുറമാണ്' എന്ന് വീഡിയോയില്‍ പറയുന്നുണ്ട്.ആക്രമണ പരമ്പരയില്‍ പങ്കെടുത്ത വനിതാ ചാവേറുകളില്‍പ്രധാനിയാണ് ആസിഫ മെംഗല്‍. 2002 ഒക്ടോബര്‍ 2-ന് ബലൂചിസ്ഥാനിലെ നുഷ്‌കി ജില്ലയിലുള്ള കില്ലി ഖാസി അബാദിലാണ് ജനിച്ചത്. നുഷ്‌കി സ്വദേശിയായ മുഹമ്മദ് ഇസ്മായിലിന്റെ മകളാണ് ഇവര്‍.തന്റെ 21-ാം ജന്മദിനമായ 2023 ഒക്ടോബര്‍ 2-നാണ് ആസിഫ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ ചാവേര്‍ വിഭാഗമായ മജീദ് ബ്രിഗേഡില്‍ ചേര്‍ന്നത്.
2024 ജനുവരിയിലാണ് ഒരു 'ഫിദായി' (ചാവേര്‍) ആകാന്‍ ഇവര്‍ സ്വയം സന്നദ്ധയായതെന്ന് സംഘടന അവകാശപ്പെടുന്നു. ഇവര്‍ ഒരു വിദ്യാര്‍ഥിയായിരുന്നു. പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് ജീവിതം അവസാനിപ്പിച്ചത്.ബലൂചിസ്ഥാനിലെ സായുധ പോരാട്ടത്തില്‍ യുവാക്കളും അഭ്യസ്തവിദ്യരുമായ സ്ത്രീകള്‍ ചാവേറുകളായി മാറുന്നതിന്റെ പുതിയ ഉദാഹരണമായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആസിഫ മെംഗലിന്റെ പങ്കാളിത്തത്തെ വിലയിരുത്തുന്നത്.അതുപോലെയാണ് ഹാവ ബലൂച്ചും. ഇവര്‍ ഒരു അധ്യാപകിയായിരുന്നു. സംഘടനയ്ക്കുള്ളില്‍ ഇവര്‍ 'ദ്രോഷും' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ഹാവ ബലോച്ച് ബലൂചിസ്ഥാനിലെ സമുദ്രതീര നഗരമായ ഗ്വാദര്‍ സ്വദേശിനിയായിരുന്നു. വിദ്യാഭ്യാസമുള്ള ഒരു കുടുംബത്തില്‍ നിന്നാണ് ഇവര്‍ വന്നത്. 2026 ജനുവരി 31-ന് നടന്ന ആക്രമണ പരമ്പരയില്‍ ഗ്വാദറിലെ അതീവ സുരക്ഷാ മേഖലയിലുള്ള പാകിസ്ഥാന്‍ നാവികസേനാ താവളത്തിന് നേരെയാണ് ഹാവ ആക്രമണം നടത്തിയത്.മജീദ് ബ്രിഗേഡിലെ നാലാമത്തെ വനിതാ ചാവേറായാണ് ബി.എല്‍.എ ഇവരെ വിശേഷിപ്പിച്ചത്.
https://www.facebook.com/Malayalivartha

























