Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഖമനേയി മുട്ടുമടക്കി ട്രംപുമായി ചർച്ചയ്ക്ക് തയ്യാർ ഇസ്താംബൂളിൽ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത ഇറാനും അമേരിക്കയും നേർക്കുനേർ

03 FEBRUARY 2026 08:15 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍



അമേരിക്കയുമായി ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിൽ താത്പര്യം അറിയിച്ച് ഇറാൻ. ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ പ്രസിഡൻ്റ് ഉത്തരവിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കടുത്ത നയതന്ത്ര പ്രതിസന്ധികൾക്കിടയിലും തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് അമേരിക്കയുമായി ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചു. ഈ ആഴ്ച അവസാനം ഇസ്താംബൂളിൽ ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതോടെ ഗൾഫ് മേഖലയിൽ ഉരുണ്ടുകൂടിയ യുദ്ധഭീതിക്ക് ആണ് താൽക്കാലിക ആശ്വാസം ഉണ്ടാകുന്നത് . ചര്‍ച്ചകളെ പ്രതീക്ഷയോടെയാണ് ഇറാന്‍ നോക്കുന്നത്. അമേരിക്കയുമായുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി വിവിധ നയതന്ത്ര മാർഗങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഇറാൻ വ്യക്തമാക്കി.

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി വെള്ളിയാഴ്ച ഇസ്താംബൂളിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് അമേരിക്കൻ വാർത്താ സൈറ്റായ 'ആക്‌സിയോസ്' റിപ്പോർട്ട് ചെയ്തു. ഖത്തർ, സൗദി അറേബ്യ, യുഎഇ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഈ ചർച്ചയിൽ പങ്കെടുത്തേക്കും. ചർച്ചകൾ നടന്നാൽ കഴിഞ്ഞ ഏപ്രിലിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ട് നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാകും ഇത്

 

 



അമേരിക്കയുമായി സംഘർഷം ഒഴിവാക്കാൻ നയതന്ത്ര തലത്തിൽ ശ്രമം തുടരുന്നതായി ഇറാൻ ഇന്ന് വ്യക്തമാക്കി. സൈനിക നടപടികളിൽ നിന്ന് അമേരിക്കയും ഇറാനും പിന്നോട്ട് പോകുന്നതിനെ പ്രതീക്ഷയോടെയാണ് ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്. ആദ്യം പശ്ചിമേഷ്യയിലേക്ക് സൈന്യത്തെ വിന്യസിച്ച് ഇറാനെ സമ്മർദ്ദത്തിലാക്കിയ ശേഷം ട്രംപ് ആവശ്യപ്പെട്ടതും ആണവ കരാറിൽ ചർച്ച തുടരണമെന്നാണ്. ഇതിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ എത്തുന്നതെന്നാണ് വ്യക്തമാകുന്നത്.

ഇറാനും അമേരിക്കയും തമ്മിൽ അനൗദ്യോഗികമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഇരാൻ്റെ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഗായ് പറഞ്ഞിരുന്നു. സൗദി, ഈജിപ്‌ത്, തുർക്കി രാജ്യങ്ങളിലെ ഭരണാധികാരികളുമായി ഇറാൻ്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ‌ഗ്‌ചി ചർച്ച നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇറാൻ്റെ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ അമേരിക്കയുമായി ആണവ ചർച്ച തുടരാൻ നിർദ്ദേശം നൽകിയതെന്നാണ് വിവരം. ഇതിനായി പെസഷ്‌കിയാൻ നേരിട്ട് അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനെ കാണുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇക്കാര്യം ഇറാനോ അമേരിക്കയോ സ്ഥിരീകരിച്ചിട്ടില്ല.

 ഇറാൻ യുറേനിയം സമ്പുഷ്ടീകരണം നിർത്തണമെന്നും ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നുമാണ് ട്രംപിന്റെ പ്രധാന ആവശ്യം. ഇറാനിലെ ഇസ്ഫഹാൻ, നടാൻസ് ആണവ കേന്ദ്രങ്ങളിൽ ഇസ്രായേലും അമേരിക്കയും നേരത്തെ നടത്തിയ വ്യോമാക്രമണങ്ങളെത്തുടർന്ന് അവിടെ അറ്റകുറ്റപ്പണികൾ നടക്കുന്നതായാണ് ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും നാണയപ്പെരുപ്പവുമാണ് ഇറാനെ ചർച്ചകളിലേക്ക് നയിക്കുന്ന പ്രധാന ഘടകമെന്നാണ് വിലയിരുത്തൽ. ഉപരോധങ്ങൾ മൂലമുള്ള സാമ്പത്തിക തകർച്ച ഇറാനിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. അതേസമയം, അമേരിക്ക ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം നടത്തിയാൽ തിരിച്ചടിക്കുമെന്നും ഇസ്രായേലിനെ ലക്ഷ്യം വെക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കി

 

 



 ഇറാനിൽ ഭരണമാറ്റം അനിവാര്യമാണെന്നും പുതിയ നേതൃത്വം വരേണ്ട സമയമായെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ പരമാധികാര നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ദീർഘകാല ഭരണത്തിന് അറുതി വരുത്തണമെന്നാണ് ട്രംപ് ആഹ്വാനം ചെയ്തത്. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയാണെന്ന ഖമേനിയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ കടുത്ത പ്രതികരണം.

ഇറാനിലെ പ്രക്ഷോഭങ്ങളിൽ ഉണ്ടായ മരണങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദി അമേരിക്കൻ പ്രസിഡന്റാണെന്ന് ഖമേനി നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രതികരിക്കവേ, ഇറാനിലെ ഭരണാധികാരികൾ ഭയവും ബലപ്രയോഗവും ഉപയോഗിച്ചാണ് ഭരിക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തിയത് . 'ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്നതിന് പകരം അവരെ നേരാംവണ്ണം ഭരിക്കാനാണ് ഖമേനി ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  പ്രതിഷേധക്കാർക്ക് നേരെ ഇറാൻ ഭരണകൂടം നടത്തുന്ന അടിച്ചമർത്തലുകളെ ട്രംപ് രൂക്ഷമായി വിമർശിച്ചു. ഇറാനിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് സൈനിക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് ട്രംപ് ആവർത്തിച്ചിട്ടുണ്ട്. ഇറാൻ ജനത പ്രതിഷേധം തുടരണമെന്നും സഹായം ഉടൻ എത്തുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

 അതേസമയം ആണവ വിഷയത്തിൽ മാത്രമായി ചർച്ച പരിമിതപ്പെടുത്തണം എന്ന ഉപാധിയാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്. തങ്ങളുടെ ദേശീയ താൽപര്യങ്ങൾ ബലികഴിച്ചുള്ള വിട്ടുവീഴ്ചകൾ ഉണ്ടാകില്ലെന്നും മധ്യസ്ഥ രാജ്യങ്ങൾ വഴി ഇറാൻ അമേരിക്കയെ അറിയിച്ചതായും
റിപ്പോര്‍ട്ടുകളുണ്ട്

മേഖലയിൽ ഒരു യുദ്ധം ഒഴിവാക്കാൻ മധ്യേഷ്യൻ രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്. ഇറാനെ ആക്രമിച്ചാൽ മധ്യഷ്യയിലാകെ യുദ്ധം പടരുമെന്ന് കഴിഞ്ഞ ദിവസം രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി പ്രസ്താവിച്ചിരുന്നു. നയതന്ത്ര ശ്രമങ്ങളിലൂടെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ വിവിധ രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി കഴിഞ്ഞ ആഴ്ച തുർക്കി, ഈജിപ്ഷ്യൻ, സൗദി പ്രതിനിധികളെ കണ്ടിരുന്നു

 

 



സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് ജനുവരി ആദ്യം ആരംഭിച്ച പ്രക്ഷോഭങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇറാൻ പ്രസിഡന്റ് ഞായറാഴ്ച 2,986 പേരുടെ പേരുകൾ പ്രസിദ്ധീകരിച്ചിരുന്നു. കൊല്ലപ്പെട്ടവരെല്ലാം ഇറാന്റെ മക്കളാണെന്ന് ഔദ്യോഗിക പ്രസ്താവന പറഞ്ഞു. അതെസമയം യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി പറയുന്നത് ഇറാനിൽ 6,842 മരണങ്ങൾ നടന്നുവെന്നാണ്. മനുഷ്യാവകാശ ഗ്രൂപ്പുകൾ മരണസംഖ്യ ഇതിലും കൂടുതലായിരിക്കാം എന്നും പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (4 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (4 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (4 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (4 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (5 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (5 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (5 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (6 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (6 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (7 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (8 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (9 hours ago)

Malayali Vartha Recommends