മധ്യേഷ്യ യുദ്ധഭീതിയിൽ: ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; ഒരു ഇന്ത്യകാരൻ കൊല്ലപ്പെട്ടു

മധ്യേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ അതീവ ഗുരുതരമായി തുടരുന്നു. ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ഉണ്ടായ ഡ്രോൺ ബോട്ട് ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതോടെ സംഘർഷം പുതിയ തലത്തിലേക്കെത്തിയിരിക്കുകയാണ്. യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള പോരാട്ടം ഗൾഫ് രാജ്യങ്ങളിലേക്കും പടരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത് മസ്‌കറ്റിലെ സുൽത്താൻ ഖാബൂസ് തുറമുഖത്തിന് 52 നോട്ടിക്കൽ മൈൽ അകലെവച്ച് മാർഷൽ ഐലൻഡ്‌സ് പതാകയുള്ള MKD VYOM എന്ന എണ്ണക്കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.
സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ബോട്ട് കപ്പലിന്റെ എൻജിൻ റൂമിൽ ഇടിച്ചുകയറുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 21 അംഗങ്ങളിൽ 16 പേർ ഇന്ത്യക്കാരായിരുന്നു. ഇവരെ പനാമ പതാകയുള്ള MV SAND എന്ന കപ്പലിലേക്ക് സുരക്ഷിതമായി മാറ്റി. മരിച്ച ഇന്ത്യൻ നാവികൻ എൻജിൻ റൂമിൽ ജോലിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയെങ്കിലും ഖത്തർ പ്രതിരോധ സംവിധാനങ്ങൾ അവ വിജയകരമായി തകർത്തു. സിവിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണം വിനാശകരമാണെന്നും ഇതിന് മറുപടി നൽകാതിരിക്കാനാവില്ലെന്നും ഖത്തർ മുന്നറിയിപ്പ് നൽകി. നിലവിൽ ഇറാനുമായി നയതന്ത്ര ചർച്ചകൾക്കില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















