ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.

യുക്രെയ്നില്‍ തുടരുന്ന യുദ്ധത്തിലെ നിശ്ചലാവസ്ഥ പരിഹരിക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് റഷ്യന്‍ ഭരണകൂടത്തിനുള്ളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. യുദ്ധത്തില്‍ പ്രതീക്ഷിച്ചത്ര മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കാത്തതിലുള്ള അമര്‍ഷവും നിരാശയുമാണ് പുടിനെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിക്കുന്നതെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
വരുന്ന ശരത്കാലത്തോടെ റഷ്യ യുദ്ധത്തിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് സി.ഐ.എ അടക്കമുള്ള അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.ക്രെംലിനുള്ളില്‍ നടക്കുന്ന ഉന്നതതല ചര്‍ച്ചകളില്‍ ആണവാക്രമണത്തിന് പുറമെ മറ്റ് നിരവധി ആക്രമണ പദ്ധതികളും പരിഗണനയിലുണ്ടെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. യൂറോപ്പിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ അട്ടിമറി ആക്രമണങ്ങള്‍ നടത്തുക, പോളണ്ടിന്റെ അതിര്‍ത്തിക്കുള്ളില്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ആക്രമണ തന്ത്രങ്ങളും റഷ്യയുടെ പരിഗണനയിലുണ്ട്. യുദ്ധത്തില്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്ന സൈനിക വിദഗ്ദ്ധരുടെയും ഉപദേശകരുടെയും വാക്കുകള്‍ക്കാണ് പുടിന്‍ ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
ചെലവേറിയ ഈ യുദ്ധം തുടര്‍ന്നു കൊണ്ടുപോകുന്നതിനേക്കാള്‍ വലിയ ദുരന്തം അതില്‍ പരാജയപ്പെടുന്നതാണെന്ന് പുടിന്‍ ഉറച്ചു വിശ്വസിക്കുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം, യുക്രെയ്ന്‍ യുദ്ധത്തില്‍ യാതൊരു കാരണവശാലും ആണവായുധങ്ങള്‍ ഉപയോഗിക്കരുതെന്ന് റഷ്യയുടെ സൗഹൃദ രാജ്യങ്ങളായ ചൈനയും ഇന്ത്യയും നേരത്തെ തന്നെ പുടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധഭൂമിയില്‍ ആണവായുധങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യരുതെന്ന് ചൈന റഷ്യക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയതായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയും മുതിര്‍ന്ന യൂറോപ്യന്‍ ഉദ്യോഗസ്ഥരും വ്യക്തമാക്കി. മുന്‍പ് ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍, റഷ്യ ആണവായുധം പ്രയോഗിച്ചാല്‍ ശക്തമായ പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും നിലവിലെ അമേരിക്കന്‍ ഭരണകൂടത്തിന്റെ നിലപാട് എന്തായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
\
കിഴക്കന്‍ യൂറോപ്പില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സി.ഐ.എ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് മോസ്‌കോയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി റഷ്യന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തി. പോളണ്ട്, എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ തുടങ്ങിയ അയല്‍രാജ്യങ്ങള്‍ക്കെതിരെയുള്ള പ്രകോപനപരമായ നീക്കങ്ങളില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായാണ് വിവരം. 2022-ലെ സമ്പൂര്‍ണ്ണ അധിനിവേശത്തിന് മുന്നോടിയായി അന്നത്തെ സി.ഐ.എ തലവന്‍ വില്യം ബേണ്‍സ് നടത്തിയ സന്ദര്‍ശനത്തിന് ശേഷം ഇതാദ്യമായാണ് ഒരു മുതിര്‍ന്ന അമേരിക്കന്‍ രഹസ്യാന്വേഷണ തലവന്‍ മോസ്‌കോയിലെത്തുന്നത്.ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്റി ബേണ്‍ഹാം കീവ് സന്ദര്‍ശിച്ച് യുക്രെയ്ന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
https://www.facebook.com/Malayalivartha
























