മുക്കുവന്‍ കിടന്നത് 670 കോടിയുടെ മുകളില്‍, ലോകത്തിലെ ഏറ്റവും മുത്തിന്റെ വിലയറിഞ്ഞത് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം

മുത്തുച്ചിപ്പിയുടെ തോടിനകത്തു നിന്നെടുക്കുന്ന ഉരുണ്ടതും കടുപ്പമുള്ളതുമായ വെളുത്തവസ്തുവാണ് മുത്ത്. നവരത്‌നങ്ങളിലൊന്നായ ഇത് ആഭരണനിര്‍മ്മാണത്തിനുപയോഗിക്കുന്നു. ചിപ്പിക്കുള്ളില്‍ ആകസ്മികമായി അകപ്പെടുന്ന മണല്‍ത്തരി പോലെയുള്ള ബാഹ്യവസ്തുക്കള്‍ ചിപ്പിയുടെ മാസഭാഗത്തെ ശല്യപ്പെടുത്തുന്നു. ഇതിനെ ചെറുക്കുന്നതിന് ചിപ്പി ഒരു ദ്രവം പുറപ്പെടുവിക്കുന്നു. ഈ ദ്രവം ബാഹ്യവസ്തുവിനെ ആവരണം ചെയ്ത് കട്ടപിടിക്കുന്നു. ഇതാണ് മുത്ത് എന്നറിയപ്പെടുന്നത്.
കാറ്റും കോളും നിറഞ്ഞ രാത്രി കടലില്‍ അകപ്പെട്ടുപോയ അയാള്‍ക്ക് തോണി നങ്കൂരമിടാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്ന് മനസിലായി. കടല്‍ ശാന്തമായപ്പോള്‍ നങ്കൂരം ഉയര്‍ത്താന്‍ നോക്കിയെങ്കിലും അത് എന്തോ ഒന്നില്‍ ഉടക്കിയിരുന്നു. പ്രയാസപ്പെട്ട് വെള്ളത്തില്‍ മുങ്ങി നങ്കൂരം മുകളിലേക്ക് വലിച്ചപ്പോള്‍ വലിയ പാറക്കഷ്ണംപോലെയുള്ള തിളങ്ങുന്ന വസ്തു കിട്ടി.
വസ്തുവിന് അത്രവലിയ പ്രാധാന്യമൊന്നും അയാള്‍ കല്പിച്ചില്ല അതുകൊണ്ടുതന്നെ അയാള്‍ തിളങ്ങുന്ന ആ വസ്തുവിനെ സ്വന്തം കട്ടിലിനടിയില്‍ സൂക്ഷിച്ചു. പത്തു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസം അയാളുടെ വീടിനു തീപിടിച്ചപ്പോഴാണ് ആ അമൂല്യ വസ്തു മുത്താണെന്ന് പുറംലോകമറിയുന്നത്. സ്ഥലത്തെ ചില ടൂറിസം ഉദ്യോഗസ്ഥരുടെ സഹായത്താല്‍ മുത്തിന്റെ മൂല്യം നിര്‍ണയിക്കപ്പെട്ടു- 10 കോടി ഡോളര്‍ (670 കോടി രൂപ). കേട്ടാലരുടെയും കണ്ണ് തള്ളുന്ന സംഭവം നടന്നത് ഫിലിപ്പൈന്‍സിലെ പലാവാന്‍ ദ്വീപിലെ ഒരു മുക്കുവനു കിട്ടിയ അമൂല്യ നിധിയുടെ കഥയാണ്.
1930ല്‍ കണ്ടെത്തിയ ലാവോ റ്റ്സു എന്ന മുത്തായിരുന്നു ഏറ്റവും വലുതായി കണക്കാക്കപ്പെട്ടിരുന്നത്. ഫിലിപ്പൈന്‍സില്‍നിന്നുതന്നെ കണ്ടെത്തിയ അതിന് 6.4 കിലോഗ്രാം ഭാരമാണുണ്ടായിരുന്നത്. 2.2 അടി നീളവും ഒരടി വീതിയുമുള്ള മുത്തിന് 34 കിലോഗ്രാം ഭാരമുള്ള ഈ മുത്ത് ഇപ്പോള്‍ കണ്ടെത്തിയതില്‍ വച്ചേറ്റവും വലിയ മുത്താണെന്നാണ് അനൗദ്യോഗികമായി കണക്കാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























