ഹിതപരിശോധനക്കിടെ പോലീസ് അക്രമം

സ്പെയിനിന്റെ വടക്കുകിഴക്കൻ പ്രദേശമായ കാറ്റലോണിയയിൽ മേഖല സർക്കാർ പ്രഖ്യാപിച്ച ഹിതപരിശോധനയ്ക്കിടെ പൊലീസ് അക്രമം, നാല്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഹിതപരിശോധന ഭരണഘടനാ വിരുദ്ധമാണെന്നു കാണിച്ച് വോട്ടിംഗിനെ അടിച്ചമർത്താൻ ആയിരക്കണക്കിനു പൊലീസിനെയാണ് സ്പെയിൻ സർക്കാർ നിയോഗിച്ചിരുന്നത്. പോളിങ് സ്റ്റേഷനുകളിലേക്ക് തള്ളിക്കയറിയ പൊലീസ് വോട്ടെടുപ്പ് തടസ്സപ്പെടുത്തി.പ്രതിഷേധിച്ചവർക്കു നേരെ പൊലീസ് റബർ ബുള്ളറ്റ് പ്രയോഗവും നടത്തി.
കാറ്റലോണിയ സ്വതന്ത്ര ഭരണപ്രദേശമാണ്. സ്വന്തം ഭാഷയും സംസ്കാരവുമുള്ള പ്രദേശമാണിത്. കഴിഞ്ഞ മാസം ആറിനാണു കാറ്റലോണിയ പാർലമെന്റ് ഹിതപരിശോധനയ്ക്ക് അംഗീകാരം നൽകിയത്. പിറ്റേന്നു ഹിതപരിശോധന വിലക്കി രാജ്യത്തെ ഭരണഘടനാ കോടതി ഉത്തരവിട്ടു. അനുകൂല ജനവിധിയുണ്ടായാൽ 48 മണിക്കൂറിനകം സ്വാതന്ത്ര്യം പ്രഖ്യാപിക്കാനാണു മേഖലാ സർക്കാരിന്റെ തീരുമാനം.
https://www.facebook.com/Malayalivartha
























