ഇനി ചെവി പോയാലും വേണ്ടില്ല ! ; അസ്സൽ കാതുകളെ വെല്ലുന്ന കൃതൃമ കാതുകളുമായി ചൈനീസ് ശാസ്ത്രജ്ഞർ

മറ്റേതൊരു രാജ്യത്തിനെക്കാളും ചിലവും ജോലിഭാരവും കുറച്ചാണ് ചൈന തങ്ങളുടെ സാധനങ്ങൾ ഉണ്ടാകാറുള്ളൂ. അത് പോലെ തന്നെ സാധനങ്ങളുടെ പകർപ്പുകൾ ഉണ്ടാക്കാൻ വിരുതരായ ഇവർ പല ആഗോള കമ്പനികൾക്കും തലവേദനയായി മാറിയിട്ടുമുണ്ട്. എന്നാൽ ഇത്തവണ ചൈനീസ് ശാസ്ത്രജ്ഞർ അടിച്ചു മാറ്റാത്ത ഒരു സാങ്കേതികവുമായാണ് എത്തിയിരിക്കുന്നത്.
എന്താണെന്നല്ലേ ?...അഞ്ച് കുട്ടികള്‍ക്ക് അവരുടെ മനോഹരങ്ങളായ കാതുകള്‍ തിരികെ നല്‍കുകയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ ചെയ്തിരിക്കുന്നത്. കുട്ടികളുടെ കോശങ്ങള്‍ ഉപയോഗിച്ച് ലബോറട്ടറിയില്‍ സൃഷ്ടിച്ചെടുത്ത കാതുകള്‍ 3ഡി പ്രിന്റിംഗ് ബയോഡിഗ്രെയിഡബിള്‍ മോള്‍ഡിനൊപ്പം ചേര്‍ത്താണ് അസ്സൽ കാതുകള്‍ സൃഷ്ടിച്ചിരിക്കുന്നത്.
കാത് പൂര്‍ണ്ണമായും രൂപപ്പെടാത്ത മൈക്രോഷ്യ എന്നു പേരുള്ള അവസ്ഥയുള്ള ആറിനും, ഒന്‍പതിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ചെവി സൃഷ്ടിച്ച് നല്‍കിയത്. ചെവിയുടെ രൂപത്തിലുള്ള 3ഡി പതിപ്പുകള്‍ പ്രിന്റ് ചെയ്തെടുത്ത് അവയില്‍ സുഷിരങ്ങളിലൂടെ കാര്‍ട്ടിലേജ് സെല്ലുകള്‍ കടത്തി വളര്‍ത്തിയെടുക്കുകയായിരുന്നു. ഇത്തരത്തില്‍ ലാബില്‍ വളര്‍ന്ന ചെവികള്‍ കുട്ടികള്‍ വെച്ചുപിടിപ്പിച്ചു.
രണ്ടര വര്‍ഷം മുന്‍പാണ് ആദ്യത്തെ സര്‍ജറി നടന്നത്. രണ്ട് മാസം മുന്‍പ് അവസാനത്തെ സര്‍ജറിയും വിജയകരമായി പൂര്‍ത്തിയാക്കി. എന്നാല്‍ ചൈനീസ് ഗവേഷകര്‍ ഇതിനായി സ്വീകരിച്ച രീതി ഒരല്‍പ്പം പഴഞ്ചന്‍ ആണെന്നാണ് ആക്ഷേപം.
കോശങ്ങള്‍ വിഘടിച്ച് വലുതാകാന്‍ പുറമെ നിന്ന് ഉത്തേജനം നല്‍കും. ഇതുമൂലം കാന്‍സര്‍ ബാധിച്ച അവയവം സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയാണ് മറ്റ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ഈ രോഗം ബാധിച്ച കുട്ടികള്‍ക്കായി ലാബില്‍ ഇത്രയധികം ചെവി സൃഷ്ടിക്കുന്നതും പ്രായോഗികമല്ല.
മനുഷ്യന്റെ അവയവങ്ങള്‍ ലാബില്‍ സൃഷ്ടിക്കാനുള്ള യജ്ഞത്തിന് ഊര്‍ജ്ജം പകരുന്നതാണ് ഈ ചൈനീസ് വിജയം.
https://www.facebook.com/Malayalivartha























