ഈ കോളേജിൽ എതിര്‍ലിംഗക്കാരോട് സംസാരിക്കുവാൻ പാടില്ല ; വിലക്ക് ലംഘിക്കുന്നവർക്ക് 2000 രൂപ പിഴ

സദാചാര ഗുണ്ടായിസത്തിന്റെ ചെയ്തികൾ നാം ദിവസേന കാണുന്നതാണ്. എന്നാൽ പാഠശാലകളിലും ഇത്തരം ആചാരങ്ങൾ പെരുകി വരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. പാകിസ്താനിലെ ഒരു പ്രശസ്ത യൂണിവേഴ്സിറ്റി കോളേജിലാണ് സംഭവം. എതിര്‍ലിംഗത്തില്‍ പെട്ട സഹപാഠികളോട് സംസാരിക്കുന്നതിന്റെ പേരില്‍ കുട്ടികള്‍ക്ക് ശിക്ഷ നല്‍കുകയാണ് ഇവിടുത്തെ അധികൃതർ. എം ഇസ്ലാം മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ കോളേജിലാണ് സംഭവം നടന്നത്.
ക്ലാസിനു പുറത്തു ഒരു പെണ്‍കുട്ടിയ്ക്കൊപ്പം നിന്നു സംസാരിച്ച ആണ്‍കുട്ടിയുടേത് അച്ചടക്കലംഘനമാണെന്നാണ് കോളേജ് അധികൃതര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 2017 ഡിസംബര്‍ 29 എന്ന തീയതി രേഖപ്പെടുത്തിയ 2000 രൂപ പിഴയടച്ചതിന്റെ റെസീപ്റ്റിന്റെ ചിത്രം വൈറലാവുകയാണ്. മാനോഫ്ളാഗന്‍ എന്ന സോഷ്യല്‍ മീഡിയ യൂസര്‍നെയിമില്‍ നിന്നാണ് കഴിഞ്ഞദിവസം റെസീപ്റ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു പെൺകുട്ടിയോടൊപ്പം നിന്നുവെന്നും സംസാരിച്ചുവെന്നുമാണ് റെസീപ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതിനു പുറമെ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. കല്ലുപയോഗിച്ച് തകര്‍ത്ത ഫോണുകളുടേതാണ് വീഡിയോ. ഷുമൈല്‍ എന്നയാളാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലാഹോറിലെ ഒരു മെഡിക്കല്‍ കോളേജിലാണ് ഇത് നടന്നിരിക്കുന്നത്. ഇതിനു പുറമെ കോളേജിലെ ഡീന്‍ ഒരു യഥാര്‍ത്ഥ മനോരോഗിയാണെന്ന് ആരോപിച്ചും ഇയാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഒരു ഓൺലൈൻ ന്യൂസ്‌പേപ്പർ കോളേജിന്റെ ഫേസ്ബുക്ക് പേജിലൂടെ സംഭവത്തിന്റെ സത്യാവസ്ഥ ആരാഞ്ഞപ്പോൾ അത്100% ശരിയാണ് എന്നാണ് അധികൃതർ മറുപടി നൽകിയത്.
https://www.facebook.com/Malayalivartha























