തൊലിയും,നീലക്കണ്ണുകളും,കറുത്ത ചുരുണ്ട മുടിയുമുള്ള 'ചെഡ്ഡാര്‍ മാന്‍'; ആദിമ മനുഷ്യന്റെ പുനരാവിഷ്കാരം വിജയം കണ്ടു

ബ്രിട്ടനില്‍ കണ്ടെത്തിയ 10,000 വര്‍ഷം പഴക്കമുള്ള അസ്ഥികൂടത്തില്‍ നിന്ന് മനുഷ്യന്റെ നിറവും , രൂപവും കണ്ടെത്തി ശാസ്ത്രലോകം. ബ്രിട്ടനിലെ ഏറ്റവും പഴക്കമേറിയ മനുഷ്യന്റെ അസ്ഥികൂടത്തില്‍ നിന്നാണ് ഈ കണ്ടെത്തല്‍. ആദ്യകാല മനുഷ്യര്‍ ഇരുണ്ട നിറവും നീലക്കണ്ണുകളും ഉള്ളവരായിരുന്നുവെന്നാണ് പരീക്ഷണങ്ങൾ തെളിയിക്കുന്നത്. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യകാലമനുഷ്യന്റെ മുഖവും പുനര്‍നിര്‍മിച്ചു.
തൊലിയും,നീലക്കണ്ണുകളും,കറുത്ത ചുരുണ്ട മുടിയുമുള്ള 'ചെഡ്ഡാര്‍ മാന്‍' എന്ന മനുഷ്യനെയാണ് തലയോട്ടിയുടെ ഡിഎന്‍എയില്‍ നിന്ന് യുറോപ്യന്‍ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടനിലെ പുരാതനമനുഷ്യർ കറുത്തവരായിരുന്നുവെന്ന് തെളിയിക്കുകയാണ് പുതിയ കണ്ടെത്തൽ.
ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജ് ഗവേഷകരാണ് ബ്രിട്ടണിലെ ആദിജനതയെക്കുറിച്ചുള്ള നിര്‍ണായക പഠനം നടത്തിയത്. 1903 ല്‍ ഷെഡ്ഡാര്‍ മലനിരകളിലെ ഗുഹയില്‍ നിന്ന് ലഭിച്ച അസ്ഥികൂടത്തിലായിരുന്നു പരീക്ഷണം. ഡിഎന്‍എ യില്‍ നടത്തിയ പഠനങ്ങളില്‍ നിന്നുമാണ് അസ്ഥികൂടത്തിന്റെ പഴക്കവും നിറവും മറ്റ് സവിശേഷതകളും കണ്ടെത്തിയത്.
വെസ്റ്റേണ്‍ ഹണ്ടര്‍-ഗേറ്റേര്‍സ് എന്നറിയപ്പെടുന്ന ഈ ഗ്രൂപ്പ് 12,000 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഹിമയുഗത്തിനു ശേഷം മിഡില്‍ ഈസ്റ്റില്‍ നിന്ന് യൂറോപ്പിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ്. ബ്രിട്ടനിലെ ഏറ്റവും പഴക്കം ചെന്ന അസ്ഥിത്വമാണ് ചെഡ്ഡാര്‍ മാനെന്നും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് ബ്രിട്ടനില്‍ മനുഷ്യര്‍ ജീവിച്ചിരുന്നു, എന്നാല്‍ അവര്‍ ഹിമയുഗ കാലഘട്ടങ്ങളില്‍ ഇല്ലാതായെന്നും പുതിയ കണ്ടെത്തലില്‍ വ്യക്തമാക്കുന്നു.
വിറ്റാമിന്‍ ഡി ഉല്‍പ്പാദിപ്പിക്കാന്‍ കൂടുതല്‍ സൂര്യപ്രകാശം ആഗീരണം ചെയ്യപ്പെട്ടതിനാല്‍ വടക്കന്‍ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന പുരാതന മനുഷ്യര്‍ക്ക് വിളറിയ നിറമാണ് ഉള്ളതെന്ന് ഗവേഷകര്‍ പറയുന്നു.
സ്പെയിന്‍,ഹംഗറി, ലക്സംബര്‍ഗ് എന്നിവിടങ്ങളില്‍ കണ്ടെത്തിയ മറ്റു മെസോലിത്തിക് കാലഘട്ടങ്ങളുള്ള മനുഷ്യരുടെ ഡിഎന്‍എയുമായി ചെഡ്ഡാര്‍ മനുഷ്യന്റെ ജനതിക ഘടകങ്ങള്‍ക്ക് സാമ്യം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ വിഭാഗക്കാര്‍ ആരോഗ്യകരമായ ജീവിതമാണ് നയിച്ചിരുന്നത്. എന്നാല്‍ 20 വയസില്‍ ഇവര്‍ മരണത്തിന് കീഴടങ്ങിയിരുന്നുവെന്നും, ഒരുപക്ഷേ അക്രമത്തിലൂടെയാകാം ഇവര്‍ക്ക് ജീവന്‍ നഷ്ടമായതെന്നും പതിറ്റാണ്ടുകളായി ഇവരെ കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞര്‍ പറയുന്നു.
https://www.facebook.com/Malayalivartha























