സൈനിക ക്യാമ്പിൽ ഭീകരാക്രമണത്തിനിടയിൽ വെടിയേറ്റ ഗര്‍ഭിണി പെൺകുഞ്ഞിന് ജന്മം നൽകി

ഭീകരാക്രമണത്തിനിടയിൽ വെടിയേറ്റ ഗര്‍ഭിണി പെൺകുഞ്ഞിന് ജന്മം നൽകി. റൈഫിള്‍മാന്‍ നസീര്‍ അഹ്മദിന്റെ ഭാര്യയാണ് പ്രസവിച്ചത്. സുന്‍ജുവാന്‍ സൈനിക ക്യാമ്പിൽ ഭീകരാക്രമണത്തിനിടെയാണ് യുവതിയ്ക്ക് വെടിയേറ്റത്. ഉടൻതന്നെ സറ്റ്വാരി സൈനികാശുപത്രിയിലെത്തിച്ച ഇവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്യുകയായിരുന്നു. കുഞ്ഞിനും അമ്മയ്ക്കും യാതൊരു കുഴപ്പവുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സുന്‍ജുവാന്‍ സൈനിക ക്യാമ്പിലെ ആക്രമണത്തില്‍ ആറുസ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍, തലയ്ക്ക് വെടിയേറ്റ പതിന്നാലുകാരന്റെ പരിക്ക് അതീവ ഗുരുതരമാണ്. സുന്‍ജുവാനിലെ 36 ബ്രിഗേഡ്ക്യാമ്ബില്‍നിന്ന് സൈനികരുടെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പക്കുമെന്ന് കരസേനാ വക്താവ് ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. സുരക്ഷ കണക്കിലെടുത്താണ് ഈ നടപടി.
ക്യാമ്പിന് പുറത്ത് നിരവധി കുടുംബങ്ങള്‍ വേറെയും താമസിക്കുന്നുണ്ട്. ഇവരെ മാറ്റാനുള്ള നടപടി തുടങ്ങി കഴിഞ്ഞു. ഇന്നലെ ക്യാമ്പിലെത്തിയ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ കരസേന കണ്ടെത്തിയ തെളിവുകള്‍ പരിശോധിച്ചു. ഭീകരാക്രമണക്കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയായ എന്‍.ഐ.എ.യ്ക്ക് അന്വേഷണം ഇതുവരെ കൈമാറിയിട്ടില്ല. എന്‍.ഐ.എ.യാണ് പഠാന്‍കോട്ട്, നഗ്റോട്ട എന്നിവിടങ്ങളിലെ സൈനിക ക്യാമ്പിന് നേരേയുണ്ടായ ആക്രമണം അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha























