ഉടമസ്ഥനെ അത്യാസന്നനിലയിൽ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ആംബുലൻസിന്റെ പിന്നിൽ അവനും കുറെ ദൂരം ഓടി; ആശുപത്രിയിലെത്തിയ നായ തന്റെ പ്രിയ യജമാനൻ മരിച്ചതറിയാതെ ആശുപത്രി വരാന്തയിൽ മാസങ്ങളോളം കാത്തിരുന്നു...ഈറനണിയിക്കുന്ന സ്നേഹം

നായകൾ വളരെ സാമൂഹ്യ ബോധം പ്രകടിപ്പിക്കുന്നവയാണ്. മനുഷ്യരുടെ ജീവിത-സാമൂഹിക സാഹചര്യങ്ങളുമായി നായ്ക്കൾ വളരെയധികം ഇണങ്ങിച്ചേരാനുള്ള കഴിവ് തന്മൂലം അവയ്ക്കുണ്ട്. മനുഷ്യരോടൊത്ത് കളിക്കുന്നതിലും മനുഷ്യരാൽ പരിശീലിപ്പിക്കപ്പെടുന്നതിലും നായ്ക്കൾ സന്തോഷം കണ്ടെത്തുന്നു. റെയില്‍വെ സ്റ്റേഷനില്‍ ഒറ്റപ്പെട്ട് പോയ തന്നെ രക്ഷിച്ച ഉടമസ്ഥൻ മരിച്ചതറിയാതെ ഉടമസ്ഥന് വേണ്ടി വര്‍ഷങ്ങളോളം അതേ റെയില്‍വെ സ്റ്റേൽനില്‍ കാത്തിരുന്ന നായയുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്. ഇതുപോലെ മറ്റൊരു നായ ഇപ്പോൾ ഉടമസ്ഥനെ അത്യസന്നനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മുതല്‍ ആശുപത്രിയുടെ മുമ്പില്‍ കാവല്‍ കിടക്കുകയാണ്.
ഉടമസ്ഥൻ മരിച്ചതറിയാതെ ഇപ്പോഴും അയാൾക്കായി കാത്തിരിക്കുന്നു. ബ്രസീലിലെ സാവോപോളോയിലാണു സംഭവം. കഴിഞ്ഞ ഒക്ടോബറിൽ ഒരു സംഘര്‍ഷത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ അവശനിലയിലായതിനെ തുടര്‍ന്നാണ് 51 കാരനായ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആംബുലന്‍സിനെ പിന്തുടര്‍ന്നു നായയും ഒപ്പം കൂടി. പരിക്കു ഗുരുതരമായതിനെ തടര്‍ന്നു ഉടമസ്ഥൻ മരിക്കുകയും ചെയ്തു. ഇത് നായ അറിയുന്നുണ്ടോ..അവൻ തന്റെ പ്രിയ യജമാനനെ കാത്ത് മാസങ്ങളോളം ആശുപത്രി വരാന്തയിൽ കിടന്നു.
നായയെ ഉടമസ്ഥന്റെ വീട്ടുകാർ തിരിച്ചു കൊണ്ടു പോയതുമില്ല. കാര്യങ്ങളൊക്കെ അറിഞ്ഞതോടെ ആശുപത്രി ജീവനക്കാര്‍ക്കു പോലും നായയോടു ഭയങ്കര സ്നേഹമായി. അവനു കഴിക്കാനൊക്കെ കൊടുക്കാൻ ആവേശത്തോടെ നിരവധി പേര്‍ മുന്നോട്ടു വന്നുവെങ്കിലും ആരുമായും അടുക്കാൻ അവൻ തയ്യാറല്ലായിരുന്നു. നായയുടെ കഥ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ മൃഗസംരക്ഷണ വകുപ്പ് ഇടപെട്ട് ഓരാള്‍ നായയെ ഏറ്റെടുത്തുവെങ്കിലും നായ അവിടെ നിന്ന് ഏകദേശം മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ച് തിരികെ ആശുപത്രിയില്‍ തന്നെ എത്തി. അവനെ ഇപ്പോൾ ആശുപത്രി ജീവനക്കാരില്‍ ഒരാള്‍ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























