മകളെ രക്ഷിക്കാൻ അമ്മയുടെ ജീവത്യാഗം ! ; 21 കത്തിക്കുത്തേറ്റു വാങ്ങിയിട്ടും മകളെ നെഞ്ചോടുചേർത്ത അമ്മയെ ജീവനോടെ കത്തിച്ചു

അമ്മയോളം സ്നേഹം മറ്റാരിൽ നിന്നും ലഭിക്കില്ലെന്നത് ഒരു നഗ്നസത്യമാണ്. മുൻ ഭർത്താവിന്റെ ആക്രമണത്തിൽ നിന്നും രണ്ടു വയസ്സുകാരി മകളെ രക്ഷിച്ച് മരണത്തിനു കീഴടങ്ങിയ ഒരമ്മയുടെ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. 25 കാരിയായ ലെനെ കൊളൊപി എന്ന യുവതിയാണ് തന്റെ മകളെ രക്ഷിച്ചു മരണത്തിനു കീഴടങ്ങിയത്.
ലെനെയുടെ മുന്‍ ഭർത്താവ് സലിം ഇവരെ കൊല്ലാനായി കരുതിക്കൂട്ടി എത്തിയതായിരുന്നു. എന്നാൽ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിക്കവേ ലെന തടസ്സം നിന്നതോടെ പ്രതി കത്തി ഉപയോഗിച്ച് യുവതിയെ കുത്തുകയായിരുന്നു. കുട്ടിയെ പിടിവിടാതായതോടെ സലിം തീ വയ്ക്കുകയും ചെയ്തു. എന്നാൽ ലെന കുട്ടിയുടെ മേൽ തീ പടർന്നു പിടിയ്ക്കാതിരിക്കാനായി നെഞ്ചോട് ചേര്‍ത്ത് പിടിക്കുകയാണ് ചെയ്തത്.
വീടിന്റെ ടെറസിന് മുകളില്‍ വെച്ചായിരുന്നു ഈ ക്രൂര കൃത്യം അരങ്ങേറിയത്. അപകടത്തിലായ യുവതി ഉച്ചത്തില്‍ അലറിവിളിക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ വീണ്ടും കത്തി ഉപയോഗിച്ച് വീണ്ടും കുത്തുകയായിരുന്നു. 21 കുത്തുകളാണ് പ്രതി ലെനെക്കിട്ട് കുത്തിയത്. പോലീസ് സംഭവസ്ഥലത്ത് ഉടന്‍ എത്തിയെങ്കിലും ലെനെയെ രക്ഷിക്കാനായില്ല.
ആക്രമണത്തിൽ മുഖമാസകാലം വികൃതമായ ലെനയ്ക്ക് 65 ശതമാനം പൊള്ളലും ഏറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നാല് ദിവസത്തിനുള്ളില്‍ യുവതി മരണത്തിന് കീഴടങ്ങി.
പോലീസ് എത്തിയപ്പോഴേക്കും എല്ലാം കണ്ടു പേടിച്ചരണ്ട് അമ്മയുടെ രക്തത്തില്‍ കുളിച്ചിരിക്കുകയായിരുന്നു രണ്ട് വയസുകാരി ലൈല. കണ്ണുകൾ ഉന്തി കരഞ്ഞുകൊണ്ടായിരുന്നു കുഞ്ഞിന്റെ ഇരുപ്പെന്ന് പോലീസ് പറയുന്നു. ആക്രമണത്തിൽ കുഞ്ഞിന്റെ മുഖത്തും പൊള്ളലേറ്റിരുന്നു. അതേസമയം മറ്റൊരു കുഞ്ഞ് നാലുവയസുകാരി ലൊല സുഹൃത്തിന്റെ വീട്ടിലായിരുന്നു.
https://www.facebook.com/Malayalivartha























