‘ഞാനൊരു പാവപ്പെട്ടവനല്ല; ഗാന്ധിയോ മണ്ടേലയൊ അല്ല, സമ്പത്തുള്ള കുടുംബത്തിലെ അംഗമാണ്; എന്നാൽ വരുമാനത്തിന്റെ അമ്പത്തിയൊന്നു ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കുന്നു'; സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറയുന്നു...
‘ഞാനൊരു പാവപ്പെട്ടവനല്ല; ഗാന്ധിയോ മണ്ടേലയൊ അല്ല, സമ്പത്തുള്ള കുടുംബത്തിലെ അംഗമാണ്; എന്നാൽ വരുമാനത്തിന്റെ അമ്പത്തിയൊന്നു ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കുന്നു. മരണത്തിനല്ലാതെ തന്നെ ആര്‍ക്കും തടഞ്ഞു നിര്‍ത്താനാകില്ല'- സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വാക്കുകളാണിത്. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സി.ബി.എസിനു നല്‍കിയ അഭിമുഖത്തിൽ വ്യക്തിപരമായ സാമ്പാദ്യത്തെ കുറിച്ച ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടിയായിരുന്നു ഇത്.
''അഴിമതിയിലൂടെ രാജ്യത്തിന് ഓരോ വര്‍ഷവും ഇരുപത് ബില്യണ്‍ ഡോളര്‍ ആണ് നഷ്ടപ്പെടുന്നത്. ശക്തമായ നടപടികളിലൂടെ നൂറു ബില്ല്യണ്‍ ഡോളറിലധികം ഇതുവരെ തിരിച്ചു പിടിച്ചു. പണം തിരിച്ചു പിടിക്കുക എന്നതിനപ്പുറം മന്ത്രിമാരും രാജകുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ള പ്രമുഖരെ അറസ്റ്റ് ചെയ്തതിലൂടെ അഴിമതിക്കാര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഇറാന്‍ `ആണവായുധ നിര്‍മാണം തുടര്‍ന്നാല്‍ സൗദിയും ആണവായുധം നിര്‍മിക്കും. 1979-ന് ശേഷമാണ് സൗദിയില്‍ സ്ത്രീ ശാക്തീകരണത്തിനും, സിനിമാ തീയേറ്ററുകള്‍ക്കും നിയന്ത്രണം വന്നത്. ഇനി തീയേറ്ററുകളും സ്ത്രീ-പുരുഷ സമത്വവും ഉണ്ടാകും. സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിക്കണം എന്നുണ്ടെങ്കിലും കറുത്ത പര്‍ദ്ദ തന്നെ വേണമെന്ന നിര്‍ബന്ധം പാടില്ല. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങള്‍ സ്കൂളുകളില്‍ അനുവദിക്കില്ല''- അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha