മൂന്നു വയസുകാരിക്ക് അടിവയറ്റിൽ പ്രഹരമേറ്റ് ദാരുണാന്ത്യം; ക്രൂര മർദ്ദനത്തിന് പിന്നിൽ വളർത്തച്ഛൻ

ന്യൂയോര്‍ക്കിലെ ക്യൂൻസ് അപ്പാർട്ട്മെന്റിൽ മൂന്ന് വയസുകാരി മരിച്ച സംഭവത്തിൽ വളർത്തച്ചൻ മാർക്ക് ജെൻകിൻസിനെ അറസ്റ്റു ചെയ്തതായി ക്യൂൻസ് ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസ് അറിയിച്ചു.
ഏപ്രിൽ രണ്ട് തിങ്കളാഴ്ചയായിരുന്നു കുട്ടിയെ അപ്പാർട്ട്മെന്‍റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മാതാവ് ഷമിക ഗൊണ്‍സാലസ് രാവിലെ ജോലിക്കു പോയി വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞ് അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടത്. അതേസമയം വളര്‍ത്തച്ഛന്‍ മാർക്ക് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
അമ്മ ഷമിക എമര്‍ജന്‍സി സര്‍വ്വീസിൽ വിളിച്ച് വരുത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ഓട്ടോപ്സിയിൽ കുഞ്ഞിന്‍റെ അടിവയറ്റിൽ ഏറ്റ കനത്ത പ്രഹരമാണ് മരണത്തിൽ കലാശിച്ചതെന്ന് പറയപ്പെടുന്നു. കൂടുതൽ പരിശോധനാ ഫലങ്ങൾ ലഭിച്ചതിനുശേഷമേ വ്യക്തമായ കാരണം കണ്ടെത്താനാകു എന്ന് അധികൃതർ പറഞ്ഞു.
കുഞ്ഞിനു മര്‍ദ്ദനമേറ്റത് എങ്ങനെയാണെന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായ ഉത്തരം ഇയാള്‍ നല്‍കിയതാണ് ഇയാളെ സംശയത്തിന്റെ നിഴലിലാക്കിയത്. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഷമിക ഗോണ്‍സാലെസിന്റെ രണ്ടാമത്തെ കുഞ്ഞ് പൊലീസ് സംരക്ഷണത്തിലാണ് ഇപ്പോള്‍ ഉള്ളത്.
https://www.facebook.com/Malayalivartha























