ബിഗ്ബോസില്‍ വിജയിച്ചാലും സാബുമോന് പണി കിട്ടും ! ; മോഹന്‍ലാലിനെയും, റിമി റോമിയെയും അപമാനിക്കുന്ന പോസ്റ്റുകൾ സ്‌ക്രീന്‍ഷോട്ടുകള്‍ ഇട്ടുകൊണ്ട് സാബുമോനെതിരെ വീണ്ടും പടയൊരുക്കത്തിനൊരുങ്ങി ലസിതാ പാലയ്ക്കൽ

ബിഗ് ബോസ് വിജയിയായി പുറത്തിറങ്ങിയ സാബുമോനെതിരെ ശക്തമായ നിയമനടപടികളും, സമരവുമായി മുന്നോട്ട് പോകുമെന്ന് യുവമോര്‍ച്ച നേതാവ് ലസിത പാലക്കല്‍. ലസിത പാലയ്ക്കലിനെ പരസ്യമായി അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്കിൽ പോസ്റ്റിട്ട് മുങ്ങിയ സാബുമോൻ ബിഗ്‌ബോസ് പരിപാടിയ്ക്കായി പൂനയ്ക്ക് തിരിക്കുകയായിരുന്നു.
എന്നാൽ ബിഗ്ബോസില്‍ വിജയിച്ചാലും സാബുമോനെ ഏത് രീതിയില്‍ നാട്ടുകാര്‍ എടുത്താലും തനിക്കെതിരെ നടത്തിയ നീചമായ സൈബര്‍ ആക്രമണത്തിന് സാബുമോന്‍ മറുപടി പറയേണ്ടിവരുമെന്ന് ലസിത പ്രതികരിച്ചു. പാനൂര്‍ പോലീസില്‍ നല്‍കിയ കേസില്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി കോടതിയില്‍ ഹര്‍ജി നല്‍കിയതായും ലസിത പറയുന്നു.
ഫേസ്‌ബുക്കില്‍ സാബു നേരത്തെ മോഹന്‍ലാലിനെയും, റിമി റോമിയെയും അപമാനിക്കുന്ന തരത്തില്‍ ഇട്ട പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇട്ടുകൊണ്ടാണ് ലസിത വിഷയത്തിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിച്ചത്. ഒരുസ്ത്രീ എന്ന നിലയ്ക്ക് ഇത് പറഞ്ഞേ തീരുവെന്നും പൊലീസ് കള്ളന് കഞ്ഞി വയ്ക്കുകയാണെന്നുമാണ് ലസിതയുടെ വിമര്‍ശനം. സാബുവിനെ സംരക്ഷിക്കാന്‍ സിപിഎം നേതാക്കള്‍ ഉണ്ട്. സാബുവിന്റെ ഈ അക്കൗണ്ട് ഗള്‍ഫില്‍ നിന്ന് എടുത്തതാണെന്നാണ് പൊലീസ് ഭാഷ്യം. മോഹന്‍ലാലിനെയും റിമിയെയുമൊക്കെ ചീത്ത് പറഞ്ഞ സാബു രക്ഷപ്പെട്ടു..അല്ല രക്ഷപ്പെടുത്തി എന്നും ലസിത പാലയ്ക്കല്‍ കുറിച്ചു.
യുവ മോര്‍ച്ചയുടെ നേതൃസ്ഥാനത്ത് നിന്ന് ലസിതയെ നീക്കം ചെയ്തതിന് പിന്നാലെയായിരുന്നു സാബുവിന്റെ വിവാദ പോസ്റ്റുകള്‍ വന്നത്. സാബുമോന്‍ അബ്ദുസമദ് എന്ന ഫേസ്‌ബുക്ക് ഐഡിയിലൂടെയായിരുന്നു ലസിതയ്‌ക്കെതിരെയുള്ള പോസ്റ്റുകള്‍. ഒരു യുവതിയെ കിടപ്പറയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള സാബുവിന്റെ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ പ്രതികരണമുയര്‍ന്നപ്പോള്‍ ഐഡിയും പൂട്ടി സാബു മുങ്ങി. സാബുവിനെതിരെ പരാതി നല്‍കിയപ്പോള്‍, ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തെങ്കിലും അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഒന്നും ഉണ്ടായില്ല. പാനൂര്‍ സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി ലസിത പ്രതിഷേധിച്ചപ്പോള്‍, ഒരാഴ്ചയ്ക്കകം സാബുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും എന്ന് പറഞ്ഞെങ്കിലും കാര്യമായ നടപടികള്‍ ഒന്നുമുണ്ടായില്ല.
അതേ സമയം സാബുമോന് എതിരെ നടത്തുന്ന പോരാട്ടത്തില്‍ തനിക്ക് ബിജെപിയില്‍ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്ന ആക്ഷേപത്തെ ലസിത തള്ളി. തനിക്ക് പാര്‍ട്ടിയുടെ എല്ലാതരം പിന്തുണയും ഉണ്ട്. ഇല്ലെന്നത് എതിരാളികളുടെ പ്രചരണമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























