ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..

ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ് ഉയർത്തി. സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ നിലവിലെ ചാമ്പ്യന്മാർ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മുന്നിട്ട് നിൽക്കുന്നത്.
കളിയുടെ തുടക്കം മുതൽ അർജന്റീന ജോർദാൻ ഗോൾമുഖത്തേക്ക് ഇരമ്പിയാർത്തു. 19-ാം മിനിറ്റിൽ ലഭിച്ച ഫ്രീ-കിക്ക് മനോഹരമായി വലയിലെത്തിച്ച് ജിയോവാനി ലോ സെൽസോയാണ് അർജന്റീനയ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചത്.
ജോർഡൻ പ്രതിരോധത്തെയും ഗോൾകീപ്പറെയും കാഴ്ചക്കാരാക്കി ലോ സെൽസോയുടെ ഇടംകാലൻ ഷോട്ട് പന്തിനെ വലയുടെ ഇടത്തെ മുകൾ മൂലയിലേക്ക് എത്തിക്കുകയായിരുന്നു. പിന്നാലെ 31-ാം മിനിറ്റിൽ അർജന്റീനയുടെ ലീഡ് ഇരട്ടിയായി.
സെനേസിയെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അവസരം മുതലാക്കി ലൗട്ടാരോ മാർട്ടിനെസ് പന്ത് വലയിലെത്തിക്കുക.യും ചെയ്തു. ലൗട്ടാരോയുടെ കരിയറിലെ ആദ്യ ലോകകപ്പ് ഗോൾ കൂടിയാണിത്. ഗോൾകീപ്പറെ തെറ്റായ ദിശയിലേക്ക് അയച്ച് വളരെ ശാന്തമായാണ് താരം പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്.
https://www.facebook.com/Malayalivartha
























