ദൈവത്തിന്റെ നീതി നമുക്കറിയില്ല ;ആദ്യമാ മാലാഖക്കുട്ടിയെ ദൈവം തട്ടിപ്പറിച്ചെടുത്തു, പിന്നെ ആ സ്‌നേഹച്ചില്ലയില്‍ മധുരഗാനം മീട്ടിയ ബാലഭാസ്‌കറിനെയും ; ബാലുവും തേജസ്വിനിയും ഇല്ലാത്ത ആ സ്നേഹച്ചില്ലയിൽ ഇനി ലക്ഷ്മി മാത്രം

ആദ്യമാ മാലാഖക്കുട്ടിയെ ദൈവം തട്ടിപ്പറിച്ചെടുത്തു. പിന്നെ ആ സ്‌നേഹച്ചില്ലയില്‍ മധുരഗാനം മീട്ടിയ ബാലഭാസ്‌കറിനെയും. തേജസ്വിനിയില്ലാത്ത ആ സ്‌നേഹച്ചില്ലയില്‍ നിന്ന് ബാലഭാസ്‌ക്കറും പറന്നകന്നു. സ്‌നേഹം സംഗീതമാണ്. സ്വര്‍ഗ്ഗത്തിലെ നല്ല വിരുന്നിന്, ഭൂമിയിലെ ആ സൂര്യസംഗീതം ദൈവം കൊതിച്ചു. ഇനി ആ വയലിന്‍ തന്ത്രികള്‍ തേജസ്വിനിയോടൊപ്പം സ്വര്‍ഗ്ഗനാട്ടില്‍.
ഒന്നുമറിയാത്ത ആ യാത്ര. ഒന്നുറപ്പാണ് തേജസ്വിനിയില്ലാത്ത വീട്ടില്‍, ജീവിതത്തിലേക്ക് മടങ്ങാന്‍ ആ ആത്മാവ് കൊതിച്ചിട്ടുണ്ടാവില്ല. ലാളിച്ചു കൊതി തീരാത്ത ആ മാലാഖക്കുട്ടി അച്ഛനെയും കൂട്ടി യാത്രപോയി. സംഗീതത്തിന്റെ ആ മഹാസാഗരത്തിനുമപ്പുറം. ജീവിതം ഇങ്ങനെയൊക്കെയാണ്. നമ്മള്‍ കാണുന്നത് നമുക്കു ചുറ്റുമുള്ള കൊച്ചു ജീവിതങ്ങളാണ്, ചക്രവാള സീമകള്‍ക്കപ്പുറം നീളുന്ന ദൈവത്തിന്റെ പദ്ധതികള്‍ നമുക്കറിയില്ല.
സ്‌നേഹമൂറുന്ന ഒരു കുടുംബവും, ആ സ്‌നേഹച്ചില്ലയിലെ പ്രണയവും കുഞ്ഞുമനസ്സുെമാക്കെ നമ്മളെ ദൈവം കാണിച്ചുതന്നു. അവയ്ക്കപ്പുറം അപകടത്തിന്റെ രൂപത്തില്‍ വിധി സ്‌നേഹച്ചില്ലയെ തകര്‍ത്തെറിയുന്നതും നമ്മള്‍ കണ്ടു. വേര്‍പാടുകളറിയാതെ, വേദനയറിയാതെ ഓര്‍മ്മകള്‍ ചിതറിപ്പോയ ലോകത്ത് ഇപ്പോള്‍ ലക്ഷ്മി തനിച്ചാണ്. പ്രണയവും മാതൃത്വവും സമ്മാനിച്ച ലോകക്കാഴ്ചകളിലേക്ക് തിരിച്ചുവരാന്‍ കൊതിക്കുന്ന ലക്ഷ്മി മലയാളിയുടെ നൊമ്പരമാണ്. ലക്ഷ്മി ഓര്‍മ്മകളിലേക്കും ജീവിതത്തിലേക്കും കണ്ണു തുറക്കാനായി കാത്തിരിക്കുന്നവരാണ് നമ്മള്‍. സംഗീതത്തില്‍ ജീവിച്ച്, തന്ത്രികളെ പ്രണയിച്ച ആ നല്ല മനസ്സിന്റെ നൊമ്പരങ്ങള്‍ മായ്ക്കാനും ഇനി ദൈവത്തിനേ കഴിയൂ.
സ്‌നേഹം സംഗീതമാണ്. ആ സംഗീതം അനന്തതയില്‍ ലയിക്കുമ്പോള്‍ ഓര്‍മ്മകള്‍ നക്ഷത്രങ്ങളായി പുനര്‍ജനിക്കും. ആ നക്ഷത്രങ്ങള്‍ക്കു മുന്നില്‍ നല്ല ഓര്‍മ്മകളുമായി കരുത്തോടെ ജീവിതത്തിലേക്കു തിരിച്ചുവരാന്‍.
ലക്ഷ്മിക്കായി നമുക്കു പ്രാര്‍ത്ഥിക്കാം. നമ്മള്‍ മനുഷ്യരാണ്. പരിമിതികള്‍ക്കു നടുവില്‍ കിനാവു കാണാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍. വിധി ക്രൂരമാകുമ്പോള്‍ കരയാന്‍ മാത്രം പഠിച്ച മനുഷ്യര്‍.
ബാലുവിനും, തേജസ്വിനിക്കും നിത്യശാന്തി നേരുന്നു....
പ്രിയ സുഹൃത്ത് ബാലുവിനായി
വി.ടി. കുരീപ്പുഴ എഴുതുന്നു
ഫിഡില്‍
പ്രിയപ്പെട്ട ബാല ഭാസ്‌കറിന്.
ഒരു വിരല്‍പ്പാടകലെ തന്ത്രി
തകര്‍ന്നു സംഗീതധാര മുറിഞ്ഞ്
കേഴുമ്പോള്‍,നിന്റെ ഫിഡില്‍
നിത്യ മൗനത്തിലാണ്ടു പോകുന്നു.
നനുത്ത വിരല്‍സ്പര്‍ശമേല്‍ക്കാതെ
സ്വരവിസ്മയങ്ങളിനി,യാത്മാവിന്റെ
ഗര്‍ഭഗൃഹങ്ങളില്‍നിന്ന്
പുറത്തേക്കുള്ള വാതില്‍ തേടും!
മഴയുടെ മണിക്കിലുക്കം
പുഴയുടെ നൂപുരധ്വനി
കുയിലിന്റെ ആര്‍ദ്ര സംഗീതം
പ്രണയത്തിന്റെ കുറുകല്‍
വാനിലെ സന്തൂര്‍ തോറ്റുപോകുന്ന
നിന്റെ ഫിഡില്‍ നിസ്വനങ്ങളിനി
പൂവിതളുകള്‍ കൊഴിയുന്ന
സൂക്ഷമ സ്വരങ്ങളി,ലലിയുന്നുവോ ക
കേള്‍ക്കാത്ത ശബ്ദങ്ങളെ,
ചെവിക്കുന്നെക,ളഴിച്ച് വച്ച്
ആകാശത്തേക്ക് ചെവി ചായ്ച്ച്
ഓര്‍മകളില്‍ സ്വസ്തരാവുക
https://www.facebook.com/Malayalivartha

























