വിവാഹ നിശ്ചയം കഴിഞ്ഞതോടെ കാമുകനൊപ്പം ഇരുപത്തിയൊന്നുകാരി മുങ്ങി; തന്റെ കണ്ണീരിന് മുന്നിലും മകളുടെ മനസലിയാതെ വന്നപ്പോള്‍ നൊന്തുപെറ്റ മാതാവ് കുഴഞ്ഞുവീണു... കാമുകനും കാമുകിയും പോലീസ് സ്റ്റേഷനിൽ ഹാജരായപ്പോൾ സംഭവിച്ചത്... സംഭവം കാഞ്ഞങ്ങാട്

കഴിഞ്ഞ ദിവസം രാവിലെ 11 മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി ഏറെ വൈകിയും തിരിച്ചെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയില്‍ യുവതി മാതാവിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് തന്നെ അന്വേഷിക്കേണ്ടെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് മാതാവ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ യുവതി മടിക്കൈ കോങ്കോട്ടെ പ്ലബിംഗ് ജോലിക്കാരനായ യുവാവിന്റെ കൂടെപ്പോയെന്ന് വ്യക്തമായത്. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ തീരദേശത്തുള്ള യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു.
ഇതിന് തൊട്ടുപിറകെ യുവതി സ്ഥലംവിടുകയും ചെയ്തു. യുവതി വീട്ടില്‍ നിന്നും ഇറങ്ങുന്നതിനു ദിവസങ്ങള്‍ക്കു മുമ്ബ് തന്നെ തന്റെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും കാമുകന്റെ വീട്ടിലേക്ക് എത്തിച്ചിരുന്നു. സ്റ്റേഷനില്‍ ഹാജരായ പെണ്‍കുട്ടിയെ ഉച്ചയോടെ പോലീസ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്ബാകെ ഹാജരാക്കി. കാമുകനൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ കണ്ടെത്തിയതോടെ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. കഴിഞ്ഞ ദിവസം അരയി പാലക്കാലില്‍ നിന്നും വീടുവിട്ട 21കാരിയാണ് കാമുകനോടൊപ്പം ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായത്.
മാതാവിന്റെ പരാതി പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് വെള്ളിയാഴ്ച രാവിലെ കാമുകനായ മടിക്കൈ കോങ്കോട്ടെ പ്ലബിംഗ് ജോലിക്കാരനായ യുവാവിനോടൊപ്പം യുവതി ഹാജരായത്. മകള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ടെന്നറിഞ്ഞാണ് രാവിലെ തന്നെ മാതാവ് മകളെ കാണാന്‍ സ്റ്റേഷനിലേക്കെത്തിയത്. എന്നാല്‍ മകള്‍ മാതാവിനെ തിരിഞ്ഞു നോക്കാന്‍ പോലും തയ്യാറായില്ല. തന്റെ കണ്ണീരിന് മുന്നിലും മകളുടെ മനസലിയാതെ വന്നപ്പോള്‍ നൊന്തുപെറ്റ മാതാവ് കുഴഞ്ഞുവീഴുകയായിരുന്നു.
https://www.facebook.com/Malayalivartha























