തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED

സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ ഇഡിയുടെ അന്വേഷണം ഒന്നാം പിണറായി സര്‍ക്കാരിലേക്കു നീങ്ങുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സിഎംആര്‍എല്ലിന് ലഭിച്ച സഹായങ്ങളിലേക്കാണ് ഇഡി അന്വേഷണം വ്യാപിപ്പിക്കുന്നത്. സര്‍ക്കാരില്‍ നിന്നും വഴിവിട്ട സഹായങ്ങള്‍ കരിമണല്‍ കമ്പനിക്കു ലഭിച്ചുവെന്ന സംശയത്തിന് പിന്നാലെയാണ് ഇഡി നീക്കം.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് സിഎംആര്‍എല്‍ എക്സാലോജിക്കിന് മാസപ്പടി നല്‍കിയത്. ഇത്തരം ഒത്താശകള്‍ ചെയ്തിന് പിണറായി വിജയനുള്ള പ്രതിഫലമായി മകള്‍ വീണയുടെ അക്കൗണ്ടില്‍ മാസപ്പടി വന്നതായാണ് ഇഡി നിഗമിക്കുന്നത്.
പിണറായി വിജയന്റെ മകള്‍ വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യും. വ്യാഴാഴ്ച പത്തു മണിക്കൂറാണ് വീണയെ ചോദ്യം ചെയ്തത്. എസ്എഫ്ഐഒ രേഖകള്‍ കോടതിയില്‍ നിന്ന് കിട്ടിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വീണയെ കൊച്ചിയിലേക്ക് വിളിപ്പിച്ചത്. ഈ മാസം 29ന് ഹാജരാകാം എന്നായിരുന്നു നേരത്തെ വീണ അറിയിച്ചത്. എന്നാല്‍ ഇഡി വിളിപ്പിച്ചത് അനുസരിച്ചാണ് വീണ വ്യാഴാഴ്ച ഹാജരായത്.വീണ നല്‍കിയ മൊഴികള്‍ എല്ലാം പരസ്പര വിരുദ്ധമായ സാഹചര്യത്തില്‍ തിങ്കളാഴ്ച വീണയുടെ അറസ്റ്റിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
കരിമണല്‍ കമ്പനിക്ക് പിണറായി വിജയനുമായി ബന്ധമുണ്ടോ എന്നതിലടക്കം കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ വീണയോട് ഇഡി വ്യക്തത തേടിയിട്ടുണ്ട്.
വീണ വിജയന് സിഎംആര്‍എല്ലുമായി കരാര്‍ ലഭിച്ചത് എങ്ങനെയാണെന്നതിനെക്കുറിച്ചും, പിണറായി ഭരണകാലത്ത് സിഎംആര്‍എല്ലിന് സര്‍ക്കാര്‍ തലത്തില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള വഴിവിട്ട സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നുമാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ഒന്‍പത് മണിക്കൂര്‍ നീണ്ട രണ്ടാം വട്ട ചോദ്യം ചെയ്യലിന് ശേഷവും വീണയുടെ മൊഴികളില്‍ കാര്യമായ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്.
നല്‍കിയ സേവനങ്ങള്‍ക്ക് പകരമായാണ് തുക കൈപ്പറ്റിയതെന്ന് വീണ ആവര്‍ത്തിക്കുമ്പോഴും അത് ശരിവയ്ക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇഡി അന്വേഷണം കൂടുതല്‍ ഗൗരവകരമായ തലത്തിലേക്ക് മാറ്റുന്നത്. കരിമണല്‍ കമ്പനിയില്‍ നിന്ന് പ്രധാനമായും കരാര്‍ ലഭിച്ച സാഹചര്യമാണ് ഇഡി പരിശോധിക്കുന്നത്. സിഎംആര്‍എല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാട് കേവലം ഒരു സാമ്പത്തിക ഇടപാട് മാത്രമാണോ അതോ പിണറായി വിജയന്റെ ഭരണസ്വാധീനം ഉപയോഗിച്ച് ലഭിച്ചതാണോ എന്നതാണ് അന്വേഷണ ഏജന്‍സിയുടെ സംശയം. സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ 2.78 കോടി രൂപ എങ്ങനെയാണ് വിനിയോഗിച്ചതെന്ന് വ്യക്തമാക്കുന്നതില്‍ വീണ പരാജയപ്പെട്ട സാഹചര്യത്തില്‍ ഇനി തെളിവുകള്‍ നിരത്തി ഇഡി അറസ്റ്റ് ചെയ്യാനാണ് സാധ്യത. ഈ തുക എവിടെ ചെലവഴിച്ചു എന്നതില്‍ വ്യക്തത വരാത്തത് വലിയൊരു സാമ്പത്തിക തട്ടിപ്പിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
https://www.facebook.com/Malayalivartha






















