Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...


ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..


ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസ്.. പുതിയ വഴിത്തിരിവ്... എരുമേലി ഗെസ്റ്റ് ഹൗസില്‍ സിബിഐ പ്രത്യേക ഓഫീസ് തുറന്നു... ആറു മാസത്തേക്ക് ഇവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം..


മൊജ്തബാ ഖമേനിയെ ആണവ കുടക്കീഴിൽ ഒളിപ്പിച്ച് പുടിൻ..റഷ്യൻ പ്രസിഡന്റിന്റെ ഒരു കോമ്പൗണ്ടിനുള്ളിൽ അംഗവൈകല്യമുള്ള ഇറാനിയൻ നേതാവിനെ ഒളിപ്പിച്ചിക്കുന്നു..

ശബരിമല വിഷയത്തിൽ പ്രതിഷേധം കത്തുമ്പോൾ തൃപ്തി ദേശായിയുടെ വരവിന് പുതിയ വ്യാഖ്യാനം നൽകി ബിജെപി

13 OCTOBER 2018 07:27 PM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ ശബരിമലയിലേക്ക് ഉടന്‍ എത്തുമെന്ന് തൃപ്തി ദേശായിയുടെ തീരുമാനം വ്യക്തമാക്കിയതോടെ ശബരിമലയിൽ പ്രശ്‌നമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ച്‌ ബിജെപിയും രംഗത്തെത്തിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസമാണ് തൃപ്തി ദേശായി കോടതി വിധി നിലനിൽക്കുന്നതിനാൽ മണ്ഡല സീസണില്‍ തന്നെ ശബരിമലയില്‍ പ്രവേശിക്കുമെന്ന് അറിയിച്ചത്.

എന്നാൽ ഇതിനോടകം ശബരിമലയിലേയ്ക്കുള്ള സ്ത്രീപ്രവേശനം ചെറുക്കുമെന്ന് ഹിന്ദു സംഘടനകളും വ്യക്തമാക്കി കഴിഞ്ഞു. അതേസമയം ശബരിമലയില്‍ എത്തുന്നത് തടഞ്ഞാല്‍ അത് കോടതിയലക്ഷ്യമാവുമെന്നും തൃപ്തി ദേശായി പ്രതികരിക്കുകയുണ്ടായി.

സുപ്രീം കോടതി വിധിക്കതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ അനാവശ്യമാണ്. ഇത് ഭരണഘടനാ വിരുദ്ധവും സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ക്ക് എതിരുമാണ്. ഇത്തരം സമരങ്ങള്‍ എന്തുകൊണ്ട് നടത്തുന്നു എന്ന് കോണ്‍ഗ്രസും ബിജെപിയും വ്യക്തമാക്കണം. ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ സ്വാഗതം ചെയ്യുകയാണ് എല്ലാവരും ചെയ്യേണ്ടത്. തൃപ്തി ദേശായി പറഞ്ഞു.

അതേസമയം തൃപ്തി ദേശായിയുടേത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ഗാന്ധിയന്‍ രീതിയില്‍ തടയുമെന്ന് രാഹുല്‍ ഈശ്വറും പ്രഖ്യാപിച്ചു. ഇതോടെയാണ് ശബരിമലയില്‍ സംഘര്‍ഷ സാധ്യത എത്തുന്നത്. വിവിധ ഹൈന്ദവ സംഘടനകളും തൃപ്തിയെ തടയാനുള്ള ഒരുക്കത്തിലാണ്. നിലയ്ക്കലിലും പമ്പയിലും സ്ത്രീകളെ അണിനിരത്തി തടയാനാണ് നീക്കം. എന്നാല്‍ തൃപ്തി എത്തിയാല്‍ മതിയായ സുരക്ഷ ഒരുക്കി കടത്തിവിടേണ്ട ബാധ്യത സര്‍ക്കാരിനും ഉണ്ട്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇത്. ഈ സാഹചര്യത്തില്‍ കരുതലോടെ നീങ്ങാനാണ് പിണറായി വിജയന്റെ തീരുമാനം.

തൃപ്തിയുടെ വാക്കുകൾ ഇങ്ങനെ ;

" പരമോന്നത നീതിപീഠത്തിന്റെ വിധി അനുകൂലമാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശബരിമലയിലെത്താൻ ഏതുനിമിഷവും തയാറാണ്. എത്രയും വേഗം അതുണ്ടാകും.ഇത് ആദ്യാവസാനം ലിംഗസമത്വത്തിനു വേണ്ടിയുള്ള പോരാട്ടം തന്നെയായിരുന്നു. ഉന്നത വിദ്യാഭ്യാസമുള്ളവരും പുരോഗമനപരമായി ചിന്തിക്കുന്നുവെന്ന് അവകാശപ്പെടുന്നവരും സ്ത്രീകളെ അശുദ്ധിയുടെ പേരിൽ മാറ്റിനിറുത്തുന്നത് നീതീകരിക്കാൻ ആകാത്തതാണ്. അതിനെതിരെയാണ് ഞങ്ങൾ സമ്പാദിച്ച കോടതിവിധി.

ഭീഷണികളോ, നോ പ്രോബ്ലം...

ഭീഷണികൾ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ, എന്തുചെയ്യാം, അത്തരം ഭീഷണികൾക്ക് മുന്നിൽ പതറുന്ന ആളല്ല ഞാൻ. ശബരിമലയിൽ കയറുമെന്ന് പറഞ്ഞതിന് ശേഷം കേരളത്തിൽ നിന്നുൾപ്പെടെ നിരവധി ഭീഷണി ഫോൺ കോളുകളുംസന്ദേശങ്ങളും വന്നിട്ടുണ്ട്. സൈബറിടത്തിലും വലിയതോതിൽ കാമ്പെയിൻ നടക്കുകയാണെന്നറിയാം. വന്നാൽ, മർദ്ദിക്കുമെന്നും തല്ലുമെന്നും കൊല്ലുമെന്നും അങ്ങനെ പലതരത്തിൽ. പക്ഷേ, അവിടെ കയറിക്കോളാൻ അനുവാദം തന്നത് സുപ്രീംകോടതിയാണ്. ശബരിമല ആരുടെയും പിതൃസ്വത്തല്ല. ഞങ്ങളെ സുരക്ഷിതമായി ശബരിമലയിൽ എത്തിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഉറപ്പായിട്ടും വരും.

തീയതി തീരുമാനിച്ചിട്ടില്ല. ഇപ്പോൾ മഹാരാഷ്ട്രയിൽമഹാലക്ഷ്മി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു പ്രക്ഷോഭത്തിലാണ്. അത് തീർപ്പായാലുടൻ ശബരിമലയിൽഎത്തുന്ന തീയതി തീരുമാനിക്കും. മണ്ഡലകാലം തീരുംമുമ്പ് വരും. ഉറപ്പായിട്ടുംവന്നിരിക്കും."

ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയെതുടര്‍ന്ന് ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന രാഷ്ട്രീയ നീക്കം പ്രതിരോധിക്കാന്‍ അണികളെ യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജരാക്കാന്‍ സിപിഎമ്മും രംഗത്ത് വന്നിരിക്കുന്നു. ഇതിെന്റ ഭാഗമായി ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെയുള്ളവരുടെയും മുഴുവന്‍ പാര്‍ട്ടിയംഗങ്ങളുടെയും യോഗം വിളിച്ചുചേര്‍ക്കും. വിധിയുടെ പശ്ചാത്തലവും സര്‍ക്കാര്‍, സിപിഎം നിലപാടുകള്‍ വിശദീകരിച്ച്‌ ആരോപണങ്ങളെ പ്രതിരോധിക്കാനും വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.

ലിംഗവിവേചനത്തിനെതിരെ പോരാടുന്ന തൃപ്തി ദേശായി ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ്. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകളോടൊപ്പം ഇവര്‍ പ്രവേശിച്ചിരുന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ തൃപ്തി നേരത്തേ സ്വാഗതം ചെയ്തിരുന്നു

ഒക്ടോബർ 17 ന് ശേഷമായിരിക്കും തൃപ്തി ദേശായി ശബരിമലയിലേക്ക് വരുന്നതെന്നാണ് സൂചന. തൃപ്തി ഇപ്പോള്‍ മഹാരാഷ്ട്രയില്‍, മഹാലക്ഷ്മി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു പ്രക്ഷോഭത്തിലാണ്. അത് തീര്‍പ്പായാലുടന്‍ ശബരിമലയില്‍ എത്തുന്ന തീയതി തീരുമാനിക്കും. മണ്ഡലകാലം തീരും മുൻപ് വരുമെന്നും അവര്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കമാലിയില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി  (34 minutes ago)

സഞ്ജു സാംസണിനെ ആദരിച്ച് ഗവര്‍ണര്‍  (41 minutes ago)

ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീല്‍ നല്‍കി വെള്ളാപ്പള്ളി നടേശന്‍  (49 minutes ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (57 minutes ago)

കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു  (1 hour ago)

പത്തനാപുരത്ത് തന്റെ ഭൂരിപക്ഷം ഇരട്ടിയാകുമെന്ന് ഉറപ്പിച്ചു പറഞ്ഞ് ഗണേഷ് കുമാര്‍  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഉച്ചയ്ക്ക് ശേഷവും വന്‍ ഇടിവ്  (2 hours ago)

പീഡനത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു  (2 hours ago)

ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പുറത്ത്  (3 hours ago)

ഭൂലോകം വെല്ലാനായി പോരണ സുൽത്താൻ.....ആട് - 3 യിലെ വീഡിയോ ഗാനം പുറത്ത്!!  (3 hours ago)

ഫിലാഡൽഫിയയിൽ ‘ആശയവിനിമയ കളരി’ ശ്രദ്ധേയമായി; സീന മാത്യു നയിച്ച ക്ലാസ്സുകൾ സദസ്സിന് ആവേശം പകർന്നു...  (3 hours ago)

ചായ നല്‍കാത്തതിന് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു  (3 hours ago)

MM MANI പാർട്ടിക്കിതാ അടുത്ത പണി  (4 hours ago)

NILAMBUR നടുക്കം മാറാതെ പ്രദേശം  (4 hours ago)

സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...  (4 hours ago)

Malayali Vartha Recommends