ചരിത്ര വിജയം നേടാൻ ബിജെപിയും സമരം പൊളിക്കാൻ സഖാക്കളും ; രാവിലെ മുതൽ ഏർപ്പെടുത്തിയ കടുത്ത ഗതാഗത നിയന്ത്രണങ്ങൾ സമരം പൊളിക്കുമെന്ന് സിപിഎം കണക്ക് കൂട്ടിയപ്പോൾ, മറുതന്ത്രവുമായി ബിജെപി തലസ്ഥാനത്തേയ്ക്ക് ഒഴുകുന്നു....

ഏതു വിധേയനെയും സമരം പൊളിക്കാന്‍ തന്ത്രങ്ങള്‍ അണിയറയില്‍ റെഡി. രാവിലെ മുതല്‍ ഏര്‍പ്പെടുത്തിയ കടുത്ത ഗതാഗത നിയന്ത്രണങ്ങള്‍ സമരക്കാരെ വലയ്ക്കുമെന്ന കണക്കുകൂട്ടലുകള്‍ പാളി. സമരക്കാര്‍ അതിരാവിലെ മുതല്‍ സിറ്റിയുടെ പല ഭാഗങ്ങളിലായി നിലയുറപ്പിച്ചു. ബിജെപിയെ സംബന്ധിച്ച് ഇത് ചരിത്രപരമായ നിമിഷങ്ങളാണ്. കേരളത്തിലെ മണ്ണില്‍ വേരോടാനുള്ള അവസരം. ഹൈന്ദവ വിശ്വാസികളെ കോര്‍ത്തിണക്കി ബിജെപിയും എന്‍ ഡി എയും നയിക്കുന്ന സംരക്ഷണ യാത്ര ഇന്ന്.
ലോംഗ് മാര്‍ച്ചിനെ സര്‍ക്കാര്‍ ഭയപ്പെടുന്നുവന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സമരം പൊളിക്കാനായി സിപിഎം ഹീന തന്ത്രങ്ങള്‍ മെനയുന്നത്. കൈയ്യൂക്ക് കൊണ്ടും അധികാരംകൊണ്ടും വിശ്വാസികളെ തകര്‍ക്കാനാകില്ല .ജാതിപറഞ്ഞ് അധിഷേപിച്ചാലും സവര്‍ണ്ണനെന്നും അവര്‍ണ്ണനെന്നും പറഞ്ഞ് പരസ്പരം ഭിന്നിപ്പിക്കാന്‍ ശ്രമിച്ചാലും വിലപ്പോകില്ല.
ശബരിമലയെ തകര്‍ക്കാനുള്ള ഇടതു സര്‍ക്കാരിന്റെ ഗൂഢ നീക്കത്തിനെതിരെ എന്‍ഡിഎ ചെയര്‍മാന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള നയിക്കുന്ന ശബരിമല സംരക്ഷണ യാത്ര ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ എത്തി.
യാത്രയ്ക്ക് ആറ്റിങ്ങലില്‍ ഉജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. പതിനായിരക്കണക്കിന് ജനങ്ങളാണ് യാത്രയ്ക്ക് പിന്തുണയുമായി എത്തിയത്. സുരേഷ് ഗോപി എം പി ഉത്ഘാടനം ചെയ്ത യാത്രയില്‍ ശബരിമലയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ ഏതറ്റം വരെയും പോകുമെന്ന് സുരേഷ്ഗോപി എം.പി തുറന്നടിച്ചിരുന്നു.
ശബരിമല സംരക്ഷണ യാത്ര ചരിത്രപരമായ സമരമാണ്. ഈ പ്രക്ഷോഭത്തെ തകര്‍ക്കാന്‍ പിണറായി വിജയന്‍ വിചാരിച്ചാല്‍ നടക്കില്ലെന്ന് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയും വ്യക്തമാക്കിരുന്നു. ശബരിമല സംരക്ഷണ യാത്ര തലസ്ഥാന ജില്ലയില്‍ പ്രവേശിച്ചത്തോടെ ജന പിന്തുണ ഏറി വരികയാണ്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ എന്‍.ഡി.എ നടത്തുന്ന ശബരിമല സംരക്ഷണയാത്ര ഈ മാസം പത്താംതീയതി പന്തളത്തുനിന്നുമാണ് ആരംഭിച്ചത്. ഇന്ന് തിരുവനന്തപുരത്ത് രാവിലെ 10.30 ന് പട്ടത്ത് നിന്നാരംഭിക്കുന്ന സംരക്ഷണയാത്ര സെക്രട്ടറിയേറ്റ് നടയിലാണ് സമാപിക്കുന്നത് . സമാപന സമ്മേളനം ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു ഉത്ഘാടനം ചെയ്യും.
https://www.facebook.com/Malayalivartha


























