ഹർത്താലിന് ആഹ്വാനം ചെയ്ത് പ്രവീൺ തൊഗാഡിയ കളമൊഴിഞ്ഞപ്പോൾ കൊടുങ്കാറ്റായി ശബരിമല സംരക്ഷണയാത്ര നഗരത്തിൽ പ്രവേശിച്ചു; ലക്ഷക്കണക്കിന് ഭക്തന്മാർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തലസ്ഥാനത്തേക്ക് ഒഴുകുന്നു: ശക്തമായ സുരക്ഷയൊരുക്കി പോലീസ്
ബിജെപിയും എന്‍ഡിഎയും ഹൈന്ദവ സംഘടനകളും നയിക്കുന്ന ശബരിമല സംരക്ഷണ യാത്ര നഗരത്തില്‍ പ്രവേശിച്ചു. രാവിലെ 10.30 ന് പട്ടത്ത് നിന്നാരംഭിച്ച യാത്ര സെക്രട്ടറിയേറ്റ് നടയിലാണ് സമാപിക്കുന്നത്. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, മുരളീധര്‍ റാവുവും കര്‍ണാടകയില്‍ നിന്നുള്ള ആറു എംഎല്‍എമാരുമാരുമാണ് സമാപന യാത്രയില്‍ പങ്കെടുക്കുന്നത്. പ്രതിഷേധത്തിന്റെ രണ്ടാംഘട്ടത്തില്‍ 17 ന് വൈകിട്ട് പത്തനംതിട്ട ടൗണില്‍ വിശ്വാസി സംഗമം നടക്കും.
പതിനായിരക്കണക്കിന് ആൾക്കാരാണ് ശരണം വിളിയുമായി ജാഥയിലുള്ളത്. ഇത് സർക്കാരിനെതിരായുള്ള ശക്തമായ ആയുധമാകാനാണ് ബിജെപി ശ്രമിക്കുന്നത്. അതെ സമയം തന്നെ ശബരിമല സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഭക്തർ നഗരത്തിലേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ശബരിമല സംരക്ഷണ യാത്രയിലൂടെ സർക്കാരിന് കടുത്ത താകീത് നൽകുകയാണ് ഭക്തരുടെ ലക്‌ഷ്യം . അതുകൊണ്ടുതന്നെ കൊടിയുടെ നിറം നോക്കാതെയാണ് ഭക്തർ ഈ യാത്രയിൽ പങ്കെടുക്കുന്നത്.
ശബരിമല സംരക്ഷണ യാത്രയ്ക്ക് ആറ്റിങ്ങലിൽ ഉജ്വല സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഇന്നലെ രാവിലെ 10.30ന് ആലംകോട് ജംക്‌ഷനിലാണു തലസ്ഥാന ജില്ലയിലേക്കു പ്രവേശിച്ച ജാഥയ്ക്കു സ്വീകരണം നൽകിയത്. ബിജെപി ദക്ഷിണമേഖലാ ഉപാധ്യക്ഷൻ തോട്ടയ്ക്കാട് ശശിയുടെ അധ്യക്ഷതയിൽ സുരേഷ്ഗോപി എംപിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്.
സമൂഹത്തിന്റെ വിശ്വാസത്തിൽ സർക്കാർ തൊട്ടുകളിക്കരുത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും ഭക്തരോടൊപ്പം വിശ്വാസ സംരക്ഷണത്തിനായി മരണം വരെ മുന്നിലുണ്ടാകുമെന്നും സുരേഷ്ഗോപി രൂക്ഷമായി താക്കീത് ചെയ്തിരുന്നു.
ശബരിമല സംരക്ഷണ ജാഥയെ ജാതിപറഞ്ഞു ഭിന്നിപ്പിച്ചും കള്ള പ്രചാരണങ്ങൾ കൊണ്ടും തകർക്കാനുള്ള ഗൂഢശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഭിന്നിപ്പിച്ചു ഭരിക്കാനുള്ള പിണറായി സർക്കാരിന്റെ ശ്രമങ്ങൾ വിലപ്പോവില്ലെന്നും ജാഥാ ക്യാപ്ടൻ പി.എസ്.ശ്രീധരൻപിള്ളയും വിമർശിച്ചിരുന്നു. ബിജെപിയിലും ശബരിമല സംരക്ഷണ ജാഥയിലും സവർണപക്ഷമാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. വെള്ളാപ്പള്ളി നടേശനോട് ഇക്കാര്യം ഇന്നലെ സംസാരിച്ചു. ശബരിമലയെ തകർക്കാൻ പിണറായി സർക്കാരിനു കഴിയില്ല. അവസാനശ്വാസം വരെയും ശബരിമലയ്ക്കായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha