പാക്സിതാൻ ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബ ഹരിയാനയിലെ മുസ്‌ലിം പള്ളി നിർമ്മിക്കുന്നതിന് പണം നല്‍കിയതായി ദേശീയ അന്വേഷണ ഏജന്‍സി.
പാക്സിതാൻ ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബ ഹരിയാനയിലെ മുസ്‌ലിം പള്ളി നിർമ്മിക്കുന്നതിന് പണം നല്‍കിയതായി ദേശീയ അന്വേഷണ ഏജന്‍സി. പല്‍വാല്‍ ജില്ലയിലെ അത്താവറിലുള്ള ഖുലാഫ ഇ റഷീദീന്‍ എന്ന പള്ളി നിര്‍മിക്കുന്നതിനാണ് ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടന സാമ്പത്തിക സഹായം നല്‍കിയതെന്നാണ് എന്‍ഐഎ റിപ്പോർട്ട്.
ഭീകര സംഘടനയിൽ നിന്ന് പണം സ്വീകരിച്ചതിന് സെപ്റ്റംബര്‍ 26ന് സല്‍മാന്‍, മുഹമ്മദ് സലിം, സജ്ജാദ് അബ്ദുല്‍ വാനി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ലഷ്‌കര്‍ ഇ തൊയ്ബയുമായി ദുബായില്‍ വെച്ച് സല്‍മാന്‍ ബന്ധം പുലര്‍ത്തിയിരുന്നതായി ചോദ്യംചെയ്യലില്‍ വ്യക്തമായതായി എന്‍ഐഎ വക്താവ് വ്യക്തമാക്കിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
70 ലക്ഷം രൂപയാണ് പള്ളിയുടെ നിര്‍മാണത്തിനായി സല്‍മാന്‍ വഴി ലഷ്‌കര്‍ ഇ തൊയ്ബ നല്‍കിയതെന്നും കൂടാതെ സല്‍മാന്റെ മകളുടെ വിവാഹത്തിനും ഇവർ പണം നൽകിയതായി എന്‍ഐഎ പറയുന്നു.ഏതൊക്കെ വിധത്തിലാണ് ഭീകര സംഘടന നല്‍കിയ പണം ചിലവഴിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്നും എന്‍ഐഎ വ്യക്തമാക്കി.
ഗ്രാമവാസികള്‍ സംഭാവനയായി നല്‍കിയ സ്ഥലത്താണ് പള്ളി നിര്‍മിച്ചത്. ഡല്‍ഹി സ്വദേശിയായ സല്‍മാന്‍ സ്വന്തം പണം എന്ന നിലയിലാണ് പള്ളി നിര്‍മാണത്തിനുള്ള തുക നല്‍കിയത്. എന്നാല്‍ ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഗ്രാമവാസികള്‍ക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി എന്ന് എന്‍ഐഎ പറയുന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha