ശബരിമല തിരുനട തുറക്കാന്‍ 24 മണിക്കൂര്‍ മാത്രം ശേഷിക്കേ ചര്‍ച്ചയുമായി ദേവസം ബോര്‍ഡ്; പ്രകോപനമുണ്ടാക്കാതിരിക്കാന്‍ സര്‍ക്കാര്‍ നോക്കുമ്പോള്‍ ഭക്തരായ കമ്മ്യൂണിസ്റ്റ്കാരെ ഇറക്കാന്‍ പാര്‍ട്ടിയും; യുവതികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ജയരാജന്‍; പ്രവീണ്‍ തൊഗാഡിയയുടേയും ശ്രീധരന്‍ പിള്ളയുടേയും അന്ത്യശാസനം എന്താകും?

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ചര്‍ച്ചയും രാഷ്ട്രീയക്കളികളും ഒരുപോലെ മുന്നോട്ട് പോകുകയാണ്.എ.എച്ച്.പി. നേതാവ് പ്രവീണ്‍ തൊഗാഡിയയുടേയും ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടേയും അന്ത്യശാസനം 24 മണിക്കൂറിനകം അവസാനിക്കും. കോടതി വിധിയ്ക്ക് ശേഷമുള്ള നടതുറക്കല്‍ എന്താകുമെന്ന ആകാക്ഷയിലാണ് കേരളം. ശബരിമലയില്‍ കയറിയാല്‍ തടയുമെന്ന് രാഹുലും ശിവസേനയും വ്യക്തമാക്കിക്കഴിഞ്ഞു. പ്രകോപനം വേണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ തന്നെ മന്ത്രി ഇ.പി. ജയരാജന്റെ പ്രസ്താവന ഭക്തരെ ചൊടിപ്പിച്ചിട്ടുണ്ട്. ഭക്തരായ കമ്മ്യൂണിസ്റ്റ് യുവതികള്‍ വന്നാല്‍ അതൊരു രാഷ്ട്രീയ തീക്കളിയായി മാറും.
അതേ സമയം ഇന്ന് മുഖ്യ മന്ത്രിയുടെ നേതൃത്വത്തില്‍ വിശദീകരണ യോഗവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചര്‍ച്ചയും നടക്കുകയാണ്. സമവായത്തിനു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്നു വിളിച്ചുചേര്‍ക്കുന്ന ചര്‍ച്ചയില്‍ പന്തളം കൊട്ടാരം പങ്കെടുക്കും. ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് തന്ത്രി കണ്ഠരര് രാജീവരരും അയ്യപ്പ സേവാ സംഘവും.
ഇതേസമയം, ചര്‍ച്ച മുഖവിലയ്‌ക്കെടുക്കാതെ പ്രക്ഷോഭങ്ങള്‍ കുടുതല്‍ കടുപ്പിക്കാനാണു െഹെന്ദവ സംഘടനകളുടെയും ബി.ജെ.പിസംഘപരിവാര്‍ സംഘടനകളുടെയും തീരുമാനം. സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഇരട്ടത്താപ്പില്‍ കള്ളക്കളിയുണ്ടെന്ന് ബി.ജെ.പി. പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള ആരോപിച്ചു. വിശ്വാസികളെ ബി.ജെ.പി കൊണ്ടുപോകാതിരിക്കാന്‍ തങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നു വരുത്താനുള്ള ശ്രമത്തിലാണു കോണ്‍ഗ്രസും എല്‍.ഡി.എഫും.
ശബരിമലയെ മറ്റൊരു അയോധ്യയാക്കാനാണു ശ്രമമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയ്ക്ക് ഇപ്പോള്‍ പോകാന്‍ തയാറെടുത്തിരിക്കുന്നവര്‍ പാര്‍ട്ടിയുടെ സംരക്ഷണത്തില്‍ പോകുന്നവരാണെന്നും മുല്ലപ്പള്ളി. സി.പി.എം സ്ത്രീകളെ ശബരിമലയിലേക്കു െകാണ്ടുപോകാന്‍ ഉദേശിക്കുന്നില്ലെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷണ
ഇന്നു രാവിലെ പത്തിനു ബാര്‍ഡ് ആസ്ഥാനത്ത് നടക്കുന്ന ചര്‍ച്ചയില്‍ കൊട്ടാരം പ്രതിനിധികള്‍ക്കു പുറമേ തന്ത്രി സമാജം, അയ്യപ്പ സേവാ സമാജം, തന്ത്രിമാര്‍, താഴ്മണ്‍ കുടുംബം, യോഗക്ഷേമസഭ എന്നിവര്‍ക്കും ക്ഷണമുണ്ട്. ചര്‍ച്ചയില്‍ നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാരവര്‍മ്മയും താനും പങ്കെടുക്കുമെന്ന് കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി പി.എന്‍. നാരായണവര്‍മ്മ പറഞ്ഞു. ശബരിമല തന്ത്രിമാര്‍, തന്ത്രി സമാജം, യോഗക്ഷേമ സഭ, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം എന്നിവരുമായി നേരിട്ടു ചര്‍ച്ച നടത്തിയശേമാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കൊട്ടാരം ഭാരവാഹികള്‍ തീരുമാനമെടുത്തത്.
പന്തളം കൊട്ടാരം വലിയതമ്പുരാന്‍, കൊട്ടാരം ട്രസ്റ്റ് ചെയര്‍മാന്‍ എന്നിവരുമായും നിര്‍വാഹകസംഘം ഭാരവാഹികള്‍ ചര്‍ച്ച നടത്തി. തുലാമാസ പൂജയ്ക്കു നടതുറക്കുമ്പോഴേയ്ക്കും വിവാദം തണുപ്പിക്കാനാകും ചര്‍ച്ചയില്‍ ബോര്‍ഡിന്റെ നയതന്ത്രം. വിദേശപര്യനം കഴിഞ്ഞു മുഖ്യമ്രന്തി മടങ്ങിയെത്തിയശേഷം അന്തിമതീരുമാനമെടുക്കാമെന്ന നിലപാടും ബോര്‍ഡ് മുന്നോട്ടുവച്ചേക്കും. വിശ്വാസികള്‍ക്കായി ഏതറ്റംവരെയും താഴാമെന്നാണ് പ്രസിഡന്റ് ഇപ്പോള്‍ പറയുന്നത്. വിശ്വാസത്തില്‍ ആത്മാര്‍ഥതയുള്ള യുവതികള്‍ ശബരിമലയിലേക്കു വരില്ല.
പേരെടുക്കാനാണു ശ്രമമെങ്കില്‍ വന്നേക്കാം. യുവതികള്‍ക്ക്ായി ഇക്കുറി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കില്ല. പ്രശ്‌നപരിഹാരത്തിന് എല്ലാ വഴികളും തേടുമെന്നും പത്മകുമാര്‍ വ്യക്തമാക്കി. ഇത് വിശ്വാസികളെ െകെയിലെടുക്കാനുള്ള തന്ത്രമാണെന്നാണു ബി.ജെ.പിയുടെ ആരോപണം. വിശ്വാസികളുടെ പ്രതിഷേധ നാമജപയജ്ഞങ്ങളില്‍ രാഷ്ട്രീയത്തിന് അതീതമായുണ്ടായ വന്‍ജനപങ്കാളിത്തമാണ് ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാടു മാറ്റത്തിനു കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
"
https://www.facebook.com/Malayalivartha






















