വിശ്വാസികളുടെ വികാരം ആളിക്കത്തുന്നു ; നിലയ്ക്കല്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന മനുഷ്യബോംബ്; കൂടെ വലിയൊരു ആള്‍ക്കൂട്ടവും ആളിക്കത്തിക്കാന്‍ ബി.ജെ.പി.യും

നട തുറക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വിശ്വാസികളുടെ വികാരം ആളിക്കത്തുന്നു. നിലയ്ക്കല്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന മനുഷ്യബോംബായി നില്‍ക്കുന്നു. ഭക്തിയില്‍ സ്വയം മറന്ന് നിയമം കയ്യിലെടുത്ത് തീര്‍ത്ഥാടകരെ തടയാന്‍ സദാ സന്നദ്ധരായി വിശ്വാസി സ്ത്രീകള്‍ നില്‍ക്കുന്നു. കൂടെ വലിയൊരു ആള്‍ക്കൂട്ടവും ആളിക്കത്തിക്കാന്‍ ബി.ജെ.പി.യും.
ഇന്നു രാവിലെ മുതല്‍ സംഘര്‍ഷഭരിതമാണ് നിലയ്ക്കലും പരിസരവും. ഇവിടെ നമ്മള്‍ തോറ്റുപോയാല്‍ ഇനിയൊരിക്കലും ഇമ്മട്ടിലൊരു ഹിന്ദു ഉണര്‍വ്വ് ഉണ്ടാകില്ല എന്ന് ഹിന്ദു സംഘടനകള്‍ ആവര്‍ത്തിക്കുന്നു. അയോധ്യയും രാമജ•ഭൂമിയുമൊക്കെ അവര്‍ ഉദാഹരണങ്ങളാക്കുന്നു. പന്തളത്തുനിന്ന് നിലയ്ക്കലിലേക്ക് ഭക്തരുടെ നിരവധി നാമജപയാത്രകള്‍ മുന്നേറുന്നു. സമരപ്പന്തലില്‍ യുവതികളായ തീര്‍ത്ഥാടകരെ തടയാന്‍ സന്നദ്ധരായി നില്ക്കുന്നു. മഹാശരണയാത്രയിലേക്ക് ആയിരങ്ങള്‍ ഒഴുകുന്നു. വിശ്വാസികളെ വെല്ലുവിളിച്ച് യുവതികളായ തീര്‍ത്ഥാടകര്‍ ഇപ്പോള്‍ മലചവിട്ടാന്‍ പോകരുത്.
ഇത്ര സംഘടിതമായി പൊരുതിയിട്ടും ഒന്നും ചെയ്യാനാകാതെ പോയാല്‍ ഹൈന്ദവര്‍ക്കിടയില്‍ നിരാശാബോധം പടരും തുടങ്ങിയ കുറിപ്പുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ഹിന്ദു വിശ്വാസത്തെയും, ആചാരത്തെയും ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ല. ഏറ്റവും രൂക്ഷമായ പ്രഖ്യാപനങ്ങള്‍ ഹിന്ദു സമാജത്തിന്റേതായി വരുന്നുണ്ട്. ഈ സമരത്തില്‍ തോറ്റാല്‍ തീര്‍ത്താല്‍ തീരാത്ത നഷ്ടം വരും.
സമാജത്തിന്റേതായ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഓരോ ക്ഷേത്രത്തിന് നേരെയും ഇതേ രീതിയിലുള്ള കൈകടത്തലുണ്ടാവും.
എതിര്‍ക്കാനോ ചോദ്യം ചെയ്യാനോ ഉള്ള ആത്മവിശ്വാസം പോലും നമ്മില്‍ അവശേഷിക്കില്ല.
കൊട്ടിഘോഷിക്കുന്ന പോലുള്ള സ്ത്രീ ശാക്തീകരണമോ തുല്യതാ സ്ഥാപനമോ ആചാര ലംഘനം കൊണ്ടൊട്ട് ഉണ്ടാവുകയുമില്ല. ശബരിമലയില്‍ കയറി തൊഴുതതിന്റെ പിറ്റേന്നും സമൂഹത്തിലെ സ്ത്രീയുടെ അവസ്ഥ മാറ്റമില്ലാതെ തുടരുകയേ ഉള്ളൂ.
ലക്ഷകണക്കിന് മനുഷ്യരെ വേദനിപ്പിച്ചിട്ടായാലും സ്വന്തം വാശി ജയിക്കണം എന്ന ശാഠ്യ ബുദ്ധിയുള്ള ചിലര്‍ക്കല്ലാതെ ഈ പരിഷ്‌ക്കാരം കൊണ്ടാര്‍ക്കും ഒരു ഗുണവുമുണ്ടാവില്ല.
എന്നാല്‍ ഹിന്ദു സമാജത്തിനാകട്ടെ, ഇത് കൊണ്ട് തീര്‍ത്താല്‍ തീരാത്ത നഷ്ടങ്ങളുമുണ്ടാകും.
അത് കൊണ്ടാണ് നമ്മെ സംബന്ധിച്ച് ഇതൊരിക്കലും തോല്‍ക്കരുതാത്ത സമരമാകുന്നത്.
മറ്റൊരര്‍ത്ഥത്തില്‍, വിശ്വാസി ഹിന്ദുവിന്റെ അതിജീവന സമരം തന്നെയാകുന്നത്.
ജനാധിപത്യത്തിന്റെ സകല സങ്കേതങ്ങളും ഉപയോഗിച്ച് ശബരിമലയുടെ തനിമയും വിശ്വാസ വ്യവസ്ഥയും നിലനിര്‍ത്താനുള്ള സര്‍വ്വ സാധ്യതകളും നമ്മളാരാഞ്ഞു കഴിഞ്ഞു.
എന്നാല്‍ കേരളത്തിന്റെ ഓരോ തെരുവിലും മുഴങ്ങി കേട്ട കോടി മനുഷ്യരുടെ വികാര വിക്ഷോഭത്തിന് തരിമ്പും വില കൊടുക്കാത്തവരുടെ ബധിര കര്‍ണ്ണങ്ങളില്‍ ഇനിയൊന്നും നമുക്ക് ഉണര്‍ത്തിക്കാനില്ല.
അയ്യപ്പ സ്വാമിയുടെ ആചാര നിഷ്ഠകള്‍ സംരക്ഷിച്ച് വിശ്വാസികളോടുള്ള ബാധ്യത നിറവേറ്റാന്‍ സര്‍ക്കാര്‍ ഒരുക്കമാവാത്ത സാഹചര്യത്തില്‍, ആ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക എന്നത് മാത്രമാണ് വിശ്വാസികളുടെ മുന്നിലിനി അവശേഷിക്കുന്ന ഒരേയൊരു മാര്‍ഗ്ഗം.
അതിന്റെ പ്രത്യാഘാതങ്ങള്‍ എന്ത് തന്നെയായാലും അതെല്ലാം നേരിടാനുറച്ചു തന്നെ ഒടുക്കം വരെ പിന്തിരിയില്ലെന്ന് നാം ഓരോരുത്തരും പ്രതിജ്ഞയെടുത്തേ മതിയാവൂ.
പൊതുയോഗങ്ങളില്‍ പ്രസംഗം അവസാനിപ്പിച്ചു പ്രവര്‍ത്തിക്കുക എന്ന നിയോഗം നിറവേറ്റാനായി നിലയ്ക്കലിലെ സമരവേദിയിലേക്ക് പോവുകയാണ്. 14 കോസി പരിക്രമണത്തിന് പുറപ്പെട്ട് പോയ അയോധ്യയിലെ ഹിന്ദുവിന്റെ അതേ മനസ്സോടെ. അയ്യപ്പനുണ്ടെന്ന ഉറപ്പല്ലാതെ മറ്റൊരായുധവും കയ്യില്‍ സൂക്ഷിക്കുന്നില്ല. സ്വാമി ശരണം എന്ന മന്ത്രമല്ലാതെ ഇനിയൊന്നും നാവില്‍ ബാക്കിയുമില്ല. ജയിക്കാനായാലും തോല്‍ക്കാനായാലും ഒടുക്കം വരെ ശബരീശന്റെ മണ്ണിലുണ്ടാവും. ബാക്കിയൊക്കെ അവിടുത്തെ ഇച്ഛ.
പഴയ നിലയ്ക്കല്‍ പ്രക്ഷോഭവും വെടിവയ്പുമാണ് ചിലര്‍ ഓര്‍മ്മപ്പെടുത്തുന്നത്. ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന പതിനെട്ട് മലകളുടെ ഭാഗമായ നിലക്കലില്‍ ഒരു കുരിശിന്റെ ഭാഗങ്ങള്‍ 1983 മാര്‍ച്ച് 24ന് കണ്ടെടുത്തു. സെന്റ് തോമസ് അരപ്പള്ളി സ്ഥാപിച്ചു എന്ന് ക്രിസ്തീയ വിശ്വാസികള്‍ കരുതിപ്പോന്ന നിലക്കലില്‍ മഹാദേവ ക്ഷേത്രത്തിനു 200 മീറ്റര്‍ അകലെയായിരുന്നു കുരിശ് കണ്ടെടുത്തത്. മാത്യൂ അന്തിയകുളം എന്ന െ്രെകസ്തവ പുരോഹിതന്റെ നേതൃത്വത്തില്‍ അവിടെ കുടില്‍ കെട്ടി ആരാധന ആരംഭിച്ചു. എന്നാല്‍ അങ്ങനെ ഒരു പള്ളിയോ കുരിശോ അവിടെ ഇല്ലായിരുന്നു എന്നും ശബരിമല പൂങ്കാവനം കയ്യേറി പള്ളി പണിയാനുള്ള നീക്കത്തിന്റെ ഭാഗമാണ് അവിടെ കണ്ടെത്തിയ കുരിശ് എന്ന് മനസ്സിലാക്കി അവിടെ പാഞ്ഞെത്തിയ ശ്രീ കുമ്മനം രാജശേഖരന്‍ , പൂജ്യ സത്യാനന്ദ സരസ്വതി സ്വാമികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹിന്ദുക്കള്‍ നടത്തിയ സമരമാണ് നിലക്കല്‍ പ്രക്ഷോഭം.പ്രക്ഷോഭത്തിനോടുവില്‍ പൂങ്കാവനത്തിന്റെ അതിര്‍ത്തിക്ക് വെളിയില്‍ പള്ളി സ്ഥാപിക്കാന്‍ ഇരുകൂട്ടരും വ്യവസ്ഥയില്‍ എത്തിയതോടെ സമരത്തിനും പരിസമാപ്തിയായി.
ഏപ്രില്‍ 24 ന് ഹിന്ദു സംഘടനാ പ്രതിനിധികളുടെ യോഗം പി. കേരളവര്‍മ്മ രാജയുടെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരം പൂര്‍ണ്ണ ഹോട്ടല്‍ ആഡിറ്റോറിയത്തില്‍ നടന്നു. നിലയ്ക്കല്‍ നിന്നും കുരിശുമാറ്റുന്നതുവരെ വ്യാപകമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുവാനും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുവാനും നിശ്ചയിച്ചു സത്യാനന്ദ സരസ്വതി ചെയര്‍മാനും കുമ്മനം രാജശേഖരന്‍ ജനറല്‍ കണ്‍വീനറും ജെ.ശിശുപാലന്‍ കണ്‍വീനറുമായി 31പേര്‍ അടങ്ങുന്ന നിലയ്ക്കല്‍ കര്‍മ്മസമിതി രൂപീകരിച്ചു.
ഹിന്ദുക്കള്‍ക്ക് ഒരു സംഘടനയും നേതാവും ഇല്ലാത്തത് കൊണ്ട് ഈ വിഷയം ആരുമായും ചര്‍ച്ച ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു മുഖ്യമന്ത്രി കെ. കരുണാകരന്‍ നിലപാട് എടുത്തത്.. ഏപ്രില്‍ 29 നു നിലക്കലില്‍ പള്ളി പണിയാന്‍ കുരിശ് കണ്ടെത്തിയ സ്ഥലത്ത് മൂനര ഏക്കര്‍ അനുവദിച് സര്‍ക്കാര്‍ ഉത്തരവിട്ട.
സര്‍ക്കാര്‍ ഭൂമി അനുവദിച്ചതിനെ തുടര്‍ന്ന്‍ ഏപ്രില്‍ 30 നിലക്കല്‍ ദിനമായി പ്രഖ്യാപിക്കപ്പെട്ട് കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പ്രകടനങ്ങളും പോതുസേമ്മേളനങ്ങളും നടന്നു. പ്രക്ഷോഭത്തെ തുടര്‍ന്ന് പുതിയ സ്ഥലത്തേക്ക് കുരിശ് മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ജൂണ്‍ നാലിന് പുതിയ സ്ഥലത്തേക്ക് മാര്‍ച് നടന്നു. തുടര്‍ന്നുണ്ടായ പോലീസ് നടപടിയിലും വെടിവെപ്പിലും നൂറോളം ആളുകള്‍ക്ക് പരുക്ക് പറ്റുകയും 250 പേര്‍ അറസ്റ്റില്‍ ആകുകയും ചെയ്തു.
https://www.facebook.com/Malayalivartha

























