എന്ത് വില കൊടുത്തും യുവതികളെ ശബരിമലയില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്ന് അയ്യപ്പ ഭക്ത സമൂഹം; നിലയ്ക്കലിലെ സമരം കൈവിടുന്ന അവസ്ഥയിൽ

നിലയ്ക്കല്‍ വിശ്വാസികളും പോലീസും നേര്‍ക്കുനേര്‍. എ.ഡി.ജി.പി. അനില്‍കാന്ത് നിലയ്ക്കലിലേയ്ക്ക് പുറപ്പെട്ടു. കൂടുതല്‍ വനിതാ പോലീസ് സേനയും നിലയ്ക്കലിലേക്ക്. ദേവസ്വം ബോര്‍ഡ് വിളിച്ച സമവായ ചര്‍ച്ചകള്‍ പൊളിഞ്ഞതോടെ സമരം വന്‍ പ്രക്ഷോഭമായി മാറുമെന്നാണ് നിലയ്ക്കലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
നിലയ്ക്കലിലെ സമരം കൈവിടുന്ന അവസ്ഥയിൽ. അയ്യപ്പ ഭക്തയുടെ ആത്മഹത്യശ്രമത്തിനു പിന്നാലെ കൂടുതല്‍ പ്രതിഷേധക്കാരും ഒഴുകിയെത്തുന്നു. മരത്തിന് മുകളില്‍ കയറിയാണ് യുവതി ആത്മഹത്യ ഭീഷണി മുഴക്കിയത്. പോലിസ് ഇവരെ അനുനയപ്പിച്ച് ശാന്തയാക്കുകയായിരുന്നു. എന്ത് വില കൊടുത്തും യുവതികളെ ശബരിമലയില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്ന് അയ്യപ്പ ഭക്ത സമൂഹം നിലപാടെടുത്തതോടെ നിലയ്ക്കല്‍ ഉള്‍പ്പടെ ശബരിമലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സംഘര്‍ഷ സാധ്യത. വിശ്വാസികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നും, തടയാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രിയും, പോലിസും നിലപാട് എടുത്തതോടെ നിലയ്ക്കലിലേക്ക് അയ്യപ്പ ഭക്തരുടെ പ്രവാഹമാണ്. സ്ത്രീകളടങ്ങുന്ന വലിയ ആള്‍ക്കൂട്ടമാണ് നിലയ്ക്കലിലും, എരുമേലിയിലും ഉള്ളത്. യുവതി പ്രവേശനം തടയാന്‍ മരിക്കാന്‍ വരെ തയ്യാറാണെന്നാണ് സമരം ചെയ്യുന്ന സ്ത്രീകള്‍ പറയുന്നത്. ഞങ്ങളെ പെട്രോളൊഴിച്ച് കത്തിച്ചോളു എന്നിട്ട് കോടതി വിധി നടപ്പാലാക്കാം എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്തില്ലെന്ന മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ നടത്തും. എ.എച്ച്.പി നേതാവ് പ്രതീഷ് വിശ്വനാഥാണ് ഇക്കാര്യം അറിയിച്ചത്. 24 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ഹര്‍ത്താലായിരിക്കും. ുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍.
https://www.facebook.com/Malayalivartha
























