അന്ന് പുലർച്ചെ വാഹനമോടിച്ചത് ബാലഭാസ്കർ, ലക്ഷ്മിയും മകളും മുൻവശത്തെ ഇടതു സീറ്റിലായിരുന്നു; അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അർജ്ജുന്റെ മൊഴി

ബാലഭാസ്‌കര്‍ ഇനി ഒരോര്‍മ്മ മാത്രം. മറുവാക്കുകളൊന്നും കേള്‍ക്കാന്‍ കാത്ത് നില്‍ക്കാതെ ബാലഭാസ്‌കറും മകൾ തേജസ്വിനി ബാലയും എന്നന്നേക്കുമായി വിട പറഞ്ഞ് പോയിരിക്കുന്നു. ആ സംഗീത പ്രതിഭ നമുക്കായി വയലിനില്‍ തീര്‍ത്ത അവിസ്മരണീയമായ ഈണങ്ങള്‍ മാത്രം അവശേഷിക്കുന്നു.
സെപ്തംബര്‍ 25 നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കർ ഒകേ്ടാബര്‍ രണ്ടിനു പുലര്‍ച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു. മകൾ തേജസ്വിനി ബാല അപകടത്തിൽ സ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ചികിത്സയിൽ തുടരുകയാണ്.
അതേസമയം അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കർ തന്നെയാണെന്ന് അർജുൻ പൊലീസിന് മൊഴി നൽകി. കൊല്ലത്ത് വച്ച് താനും ബാലഭാസ്കറും കരിക്കിൻ ഷേക് കുടിച്ചു. തുടർന്ന് വണ്ടിയോടിച്ചത് ബാലഭാസ്കറാണെന്നാണ് അർജുന്റെ മൊഴി നല്‍കിയത്. ലക്ഷ്മിയും മകളും മുൻവശത്തെ ഇടതു സീറ്റിലായിരുന്നുവെന്നും അപകടമുണ്ടാപ്പോൾ താന്‍ മയക്കത്തിലായിരുന്നുവെന്നും അർജുന്‍ മൊഴിയില്‍ പറയുന്നു. മുൻപ് അർജുനാണ് വാഹനം ഓടിച്ചതെന്നായിരുന്നു നേരത്തെയുള്ള നിഗമനം.
https://www.facebook.com/Malayalivartha























