കനത്ത മഴയിലും നിലയ്ക്കലിൽ സംഘർഷം; തമിഴ് സ്ത്രീയെയും ബന്ധുവിനെയും ക്രൂര മർദ്ദനത്തിനിരയാക്കി; കാഴ്ചക്കാരായി പോലീസ്

യുവതി പ്രവേശനം അനുവദിച്ചുകൊടുള്ള സുപ്രീംകോടതി ഉത്തരവിന് പിന്നാലെ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. നിലയ്ക്കലിൽ വീണ്ടും സംഘർശങ്ങൾ തുടരുകയാണ്. പമ്പയിലേക്കെത്തിയ ബസുകൾ സ്ത്രീകൾ മുന്നിട്ടിറങ്ങിയാണ് തടയുന്നത്.
ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ തടയില്ലെന്നും അവര്‍ക്ക് സംരക്ഷണം ഒരുക്കുമെന്നും പൊലീസ് ഉറപ്പ് നല്‍കിയതിന് പിന്നാലെ നിലയ്‌ക്കലില്‍ പ്രതിഷേധക്കാര്‍ തമിഴ് സ്ത്രീയെയും ബന്ധുവിനെയും ബസില്‍ നിന്നിറക്കി മര്‍ദ്ദിച്ചു. പ്രതിഷേധക്കാര്‍ നിയമം കയ്യിലെടുത്തിട്ടും പൊലീസ് കാഴ്‌ച്ചക്കാരായി നിന്നുവെന്ന് ആക്ഷേപമുണ്ട്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷം തുടരുകയാണെന്നാണ് വിവരം.
ഇന്ന് രാവിലെ മുതല്‍ തന്നെ പമ്പയിലേക്ക് പോകുന്ന വാഹനങ്ങള്‍ തടഞ്ഞ് സ്ത്രീകളെ ഇറക്കി വിടാന്‍ പ്രതിഷേധക്കാര്‍ സംഘടിച്ചിരുന്നു. രാവിലെ 11 മണിക്ക് എത്തിയ ബസില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥിനികളെ സമരക്കാര്‍ ഇറക്കിവിട്ടിരുന്നു. തുടര്‍ന്ന് നിയമം കയ്യിലെടുത്തുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. സുരക്ഷയ്‌ക്ക് കൂടുതല്‍ പൊലീസുകാരെയും നിലയ്‌ക്കലിലേക്ക് നിയോഗിച്ചിരുന്നു. വനിതാ പൊലീസുകാര്‍ അടക്കമുള്ള പൊലീസ് സംഘം നോക്കിനില്‍ക്കെയാണ് രാത്രി എട്ടരയോടെ പമ്ബയിലേക്ക് പോയ ബസില്‍ നിന്നും തമിഴ് സ്ത്രീയെയും ബന്ധുവിനെയും സമരക്കാര്‍ ഇറക്കിവിട്ടത്.
ഇവരെ സമരക്കാര്‍ മര്‍ദ്ദിക്കുകയും ചെയ്‌തു. ഒടുവില്‍ പൊലീസെത്തിയാണ് ഇവരെ രക്ഷിച്ച് വാഹനത്തില്‍ കയറ്റിയത്. ഇവര്‍ ശബരിമലയിലേക്ക് പോകാന്‍ എത്തിയവരാണോ എന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha























