ഇന്ന് നെഞ്ചിടിപ്പോടെ കേരളം; ശബരിമല വിഷയം കുടുതൽ വഷളാകുന്നു യുവതികളെ പ്രവേശിപ്പിക്കാതിരിക്കാൻ ഭക്തർ നിരവധിപേർ നിലയ്ക്കലിൽ; ഇവരെ ചെറുക്കാനായി സേനയും; യുദ്ധ ഭൂമിയാകാൻ നിലയ്ക്കൽ

കേരളം നെഞ്ചിടിപ്പോടെയാണ് ഇന്നത്തെ ദിവസത്തെ വരവേൽക്കുന്നത്. കാരണം മറ്റൊന്നുമല്ല ശബരിമല വിഷയം കുടുതൽ വഷളാവുകയാണ്. ഇന്നലെ രാത്രിയോടു കൂടി കാര്യങ്ങൾ കയ്യാങ്കളി വരെ എത്തി. അങ്ങനെയാണെങ്കിൽ തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കുമ്പോൾ എന്തൊക്കെ സംഭവങ്ങൾക്കാകും നിലയ്ക്കൽ സാക്ഷ്യം വഹിക്കുക എന്ന ആശങ്കയിലാണ് കേരളം. യുവതികളെ പ്രവേശിപ്പിക്കാതിരിക്കാൻ ഭക്തർ നിരവധിപേർ നിലയ്ക്കലിൽ എത്തിക്കഴിഞ്ഞു. ഇവരെ ചെറുക്കാനായി സേനയും സജ്ജമായിക്കഴിഞ്ഞു.
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കാനിരിക്കേ ഏതു വിധേനയും വനിതാപ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം പ്രതിഷേധകർ രംഗത്ത്. പ്രതിഷേധകർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന ഡിജിപിയുടെ ഉത്തരവിനു പിന്നലെ മറുവശത്ത് പോലീസ് സേന.
ഇന്നലെ ഏരുമേലിയിൽ നിന്ന് പമ്പയിലേക്കുള്ള വഴിയിൽ ആചാരസംരക്ഷണ സമിതി പ്രവർത്തകർ കർശന പരിശോധനയാണ് നടന്നത്. എന്നാൽ അത് ഇന്ന് അനുവദിക്കില്ലെന്നാണ് ഡിജിപി പറയുന്നത് എന്നാൽ വഴി നീളെ പ്രവർത്തകർ ബൈക്കുകളിലും മറ്റും നിരീക്ഷണം നടത്തും എന്നാണ് അറിയാൻ കഴിയുന്നത്. വാഹനങ്ങൾ പരിശോധന തുടരാൻ തന്നെയാണ് പ്രതിഷേധക്കാരുടെ തീരുമാനം. ഇന്നു മുതൽ നിലയ്ക്കലിൽ പൊലീസ് സുരക്ഷയും ശക്തമാക്കുന്നുണ്ട്. നേരത്തെയില്ലായിരുന്ന തരത്തിൽ യുദ്ധസമാനമായ സാഹചര്യമാകും ഇന്ന് ഇവിടം. മാധ്യമങ്ങളുടെ വാഹനങ്ങളടക്കം ആചാര്യ സംരക്ഷണ സമിതി പ്രവർത്തകർ പരിശോധിച്ചാകും കടത്തി വിടുക. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള വഴിയിൽ ഇന്നലെ തടഞ്ഞിരുന്നില്ല എന്നാൽ ഇന്ന് ഇതായിരിക്കില്ല സ്ഥിതി എന്നാണ് പ്രതിഷേധകർ അറിയിക്കുന്നത്. അതുകൊണ്ടുതന്നെ രാത്രിയോടെ പമ്പ മുതൽ സന്നിധാനം വരെ പൊലീസിനെ വിന്യസിച്ചു കഴിഞ്ഞു.
എന്നാൽ നിലയ്ക്കലിൽ രാത്രിവരെ ആചാര്യ സംരക്ഷണ സമിതി തന്നെയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ആർക്കും പമ്പയിലേക്കും സന്നിധാനത്തേക്കും പോകാമെന്ന് എഡിജിപി അനിൽ കാന്ത് പറഞ്ഞതെങ്കിലും വാഹനങ്ങൾ സമിതിയുടെ പുരുഷന്മാരും സ്ത്രീകളും പരിശോധിച്ചാണ് വിട്ടത്. ശരണം വിളിച്ചുകൊണ്ടാണ് ഇവർ ആളുകളെ തടഞ്ഞത്. എന്നാൽ ഇന്നുമുതൽ എല്ലാം പോലീസ് നിയന്ത്രണത്തിലാകും
അതേസമയം ഇന്നലെ വൈകീട്ട്, ശബരിമല സംരക്ഷണസമിതിയുടെ പേരിൽ പ്രതിഷേധക്കാർ നിലയ്ക്കലിൽ ബസുകൾ തടഞ്ഞ് സ്ത്രീകളെ ഇറക്കി വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിപി ഐ.ജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും സുരക്ഷ ശക്തമാക്കാൻ നിർദ്ദേശം നൽകിയത്. മാധ്യമപ്രവർത്തകരടക്കമുള്ള യുവതികളെയാണ് ഇന്ന് നിലയ്ക്കലിൽ ബസ് തടഞ്ഞ് ഇറക്കിവിട്ടത്. എന്തായാലും നാളെ ശബരിമല കയറാൻ യുവതികൾ എത്തുകയാണെങ്കിൽ അവിടം സംഘർഷ ഭൂമിയാകുമെന്ന കാര്യത്തിൽ സംശയമില്ല.
https://www.facebook.com/Malayalivartha























