അക്രമങ്ങളിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖാപിക്കണം; ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് പി.എസ് ശ്രീധരന്‍പിള്ള; ബി.ജെ.പി.അധ്യക്ഷന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെ നിരോധനാജ്ഞ ലംഘനവും അറസ്റ്റും

തികച്ചും സമാധാനപരമായി മാറിയിരുന്നു ഇന്നു രാവിലെ നിലയ്ക്കലിലെയും, പമ്പയിലെയും ചിത്രം. എന്നാല്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് യുവമോര്‍ച്ച ഇന്ന് നിരോധനാജ്ഞ ലംഘിക്കും എന്നു വെല്ലുവിളിയുയര്‍ത്തി ശ്രീധരന്‍പിള്ള ഞെട്ടിച്ചു. ശ്രീധരന്‍ പിള്ളയുടെ പത്രസമ്മേളനത്തിലുടനീളം അണികളെയും വിശ്വാസികളെയും ഇളക്കിമറിക്കുന്ന സമരാഹ്വാനമായിരുന്നു. അതിശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുന്നു എന്ന പ്രഖ്യാപനത്തിനു പുറമെ സര്‍ക്കാരിനെയും, പോലീസിനെയും ആഞ്ഞടിച്ചുകൊണ്ട് ബി.ജെ.പി.യുടെ നയം പ്രഖ്യാപിച്ചു.ഇന്ന് 11 .30 ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റെ പ്രകാശ് ബാബുവിന്റെ നിലയ്ക്കലിൽ ഒത്തുകൂടി പ്രതിഷേധിക്കുകയും നിരോധനാജ്ഞ ലംഘിക്കുകയും ചെയ്തു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ അഞ്ച് പേരാണ് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചുള്ള പ്രകടനം നടത്തിയത്. അയ്യപ്പ ഭക്തരുടെ വേഷത്തിലായതിനാല്‍ പ്രവര്‍ത്തകരെ തിരിച്ചറിയാന്‍ പൊലീസിനായില്ല. റോഡിലിരുന്ന് മുദ്രാവാക്യം വിളിച്ചപ്പോഴാണ് പൊലീസ് ഇക്കാര്യം ശ്രദ്ധിച്ചത്.നിലയ്ക്കൽ ഒത്തു കൂടിയ യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി .
ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഇന്നലെ ഉണ്ടായ ആക്രമങ്ങൾക്ക് പിന്നിൽ ദേവസ്വം മന്ത്രിയുടെ ഗൂഢാലോചനയാണെന്ന് പി.എസ് ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു .ഇന്നലെയുണ്ടായ അക്രമങ്ങളിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖാപിക്കണം .പരിശീലനം പൂർത്തിയാക്കാത്ത പോലീസുകാരാണ് ആക്രമണങ്ങൾക്ക് നേത്രത്വം നൽകിയത്. ബി.ജെ.പിയുടെ നേത്ര്വതിൽ നടത്തിയ സമരം സമാധാനപൂർണ്ണമായിരുന്നു. ഇതിനിടയിലേക്കാണ് പോലീസ് അക്രമം അഴിച്ചുവിട്ടത്.
കേരളത്തിലെ ഹിന്ദുമത വിശ്വാസികളുടെ വികാരത്തെമാനിച്ച് തീരുമാനത്തിനിന്നും മാറാൻ സർക്കാർ തയ്യാറാകണം .അല്ലങ്കിൽ വിശ്വാസികൾ അതിനെശക്തമായി എതിർക്കും .തന്ത്രി കുടുംബത്തിലെ പ്രായമായവരെ എന്തിന് അറസ്റ്റ് ചെയ്തു. അവര്‍ എന്ത് തെറ്റു ചെയ്തു? നിലയ്ക്കലില്‍ ബിജെപി നീതി നിഷേധസമരം തുടങ്ങും. നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ഒരു സംഘം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടയടക്കുന്നത് വരെ എല്ലാ ദിവസവും സമരം നടത്തും. ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണപരിപാടികള്‍ നടത്തും. ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അക്രമം ഉണ്ടാക്കി, പ്രതിഷേധം സൃഷ്ടിച്ച് അവ പുറം ലോകത്തറിയിച്ച് ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശബരിമലയെ കലാപഭൂമി ആക്കുകയാണ്. ഇന്ന് 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലായിരുന്നു. ഇനി സമരം ശക്തമായി കൊണ്ടുപോകുമെന്ന് പി.എസ് ശ്രീധരന്‍പിളള പറഞ്ഞു. ശബരിമല കലാപ ഭൂമിയാക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടില്ല, ഒരു പരിപാടിയും ഇതുവരെ അവിടെ നടത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























